HOME
DETAILS

പി.എസ്.സി കോഴ വിവാദം; സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഇന്ന്, പ്രമോദിനെതിരെ മറ്റുകാരണങ്ങൾ കാണിച്ച് നടപടിയുണ്ടാകും

  
Web Desk
July 13, 2024 | 2:34 AM

cpim calicut district committee on pramod kottooli psc bribe issue

കോഴിക്കോട്: പി.എസ്.സി അംഗത്വം നൽകാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസിൽ അടിയന്തര സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന പ്രമോദ് കോട്ടൂളിക്കെതിരെ ജില്ലാ കമ്മറ്റിയിൽ നടപടിയുണ്ടാകും. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണമൊന്നും നടന്നില്ലെന്നും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുമ്പോഴും ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റി നിർണായകമാകും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റേയും ടൗൺ ഏരിയാ കമ്മിറ്റിയോഗത്തിന്റേയും തീരുമാനങ്ങളാണ് ഇന്നത്തെ സി.പി.എം ജില്ലാകമ്മിറ്റി ചർച്ച ചെയ്യുക.  

പി.എസ്.സി കോഴക്കേസ് പാർട്ടി തള്ളിയ സാഹചര്യത്തിൽ പ്രമോദ് കോട്ടൂളിയുടെ പേരിൽ മറ്റു കുറ്റങ്ങൾ ചാർത്തിയാകും നടപടിയുണ്ടാകുക. ടൗൺ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ ചില കാര്യങ്ങൾ ഉണ്ടായതായും  റിയൽ എസ്‌റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നും പാർട്ടി കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാകും നടപടി. 

ബി.ജെ.പി നേതാക്കളുമായി ചില ഇടപാടുകൾ നടത്തിയെന്ന ആരോപണവും നടപടിക്ക് കാരണമായി പറയും. ഇയാളെ പാർട്ടി കമ്മിറ്റികളിൽ നിന്ന് തൽക്കാലം നീക്കംചെയ്ത് തടിയൂരാനാണ് സി.പി.എം ശ്രമം. ഏരിയാ കമ്മിറ്റി അംഗത്വം, കമേഴ്‌സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടിയു) ജില്ലാ സെക്രട്ടറി സ്ഥാനം തുടങ്ങിയവയിൽനിന്ന് നീക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. 

സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത് പ്രകാരം പ്രമോദ് ജില്ലാനേതൃത്വത്തിന് കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു. ഏരിയാ കമ്മിറ്റി അംഗം മാത്രമായ താൻ ഇത്തരത്തിൽ ലക്ഷങ്ങളുടെ കോഴക്കേസിൽ ഇടപെട്ടിട്ടില്ലെന്നും പരാതിക്കാരെ അറിയില്ലെന്നുമാണ് പ്രമോദിന്റെ വിശദീകരണം. കോഴ വിവാദത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണക്ക് പരാതി നൽകിയിരുന്നു. ഈ പരാതി മെഡിക്കൽ കോളജ് അസി. കമ്മിഷണറോട് അന്വേഷിക്കാൻ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  6 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  6 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  6 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  6 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  6 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  6 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  6 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  6 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  6 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  6 days ago