HOME
DETAILS

പി.എസ്.സി കോഴ വിവാദം; സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഇന്ന്, പ്രമോദിനെതിരെ മറ്റുകാരണങ്ങൾ കാണിച്ച് നടപടിയുണ്ടാകും

  
Web Desk
July 13, 2024 | 2:34 AM

cpim calicut district committee on pramod kottooli psc bribe issue

കോഴിക്കോട്: പി.എസ്.സി അംഗത്വം നൽകാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസിൽ അടിയന്തര സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന പ്രമോദ് കോട്ടൂളിക്കെതിരെ ജില്ലാ കമ്മറ്റിയിൽ നടപടിയുണ്ടാകും. കോഴയിൽ പാർട്ടിക്ക് പങ്കില്ലെന്നും അന്വേഷണമൊന്നും നടന്നില്ലെന്നും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആവർത്തിക്കുമ്പോഴും ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റി നിർണായകമാകും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റേയും ടൗൺ ഏരിയാ കമ്മിറ്റിയോഗത്തിന്റേയും തീരുമാനങ്ങളാണ് ഇന്നത്തെ സി.പി.എം ജില്ലാകമ്മിറ്റി ചർച്ച ചെയ്യുക.  

പി.എസ്.സി കോഴക്കേസ് പാർട്ടി തള്ളിയ സാഹചര്യത്തിൽ പ്രമോദ് കോട്ടൂളിയുടെ പേരിൽ മറ്റു കുറ്റങ്ങൾ ചാർത്തിയാകും നടപടിയുണ്ടാകുക. ടൗൺ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ ചില കാര്യങ്ങൾ ഉണ്ടായതായും  റിയൽ എസ്‌റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നും പാർട്ടി കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാകും നടപടി. 

ബി.ജെ.പി നേതാക്കളുമായി ചില ഇടപാടുകൾ നടത്തിയെന്ന ആരോപണവും നടപടിക്ക് കാരണമായി പറയും. ഇയാളെ പാർട്ടി കമ്മിറ്റികളിൽ നിന്ന് തൽക്കാലം നീക്കംചെയ്ത് തടിയൂരാനാണ് സി.പി.എം ശ്രമം. ഏരിയാ കമ്മിറ്റി അംഗത്വം, കമേഴ്‌സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടിയു) ജില്ലാ സെക്രട്ടറി സ്ഥാനം തുടങ്ങിയവയിൽനിന്ന് നീക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. 

സംഭവത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത് പ്രകാരം പ്രമോദ് ജില്ലാനേതൃത്വത്തിന് കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു. ഏരിയാ കമ്മിറ്റി അംഗം മാത്രമായ താൻ ഇത്തരത്തിൽ ലക്ഷങ്ങളുടെ കോഴക്കേസിൽ ഇടപെട്ടിട്ടില്ലെന്നും പരാതിക്കാരെ അറിയില്ലെന്നുമാണ് പ്രമോദിന്റെ വിശദീകരണം. കോഴ വിവാദത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണർ രാജ്പാൽ മീണക്ക് പരാതി നൽകിയിരുന്നു. ഈ പരാതി മെഡിക്കൽ കോളജ് അസി. കമ്മിഷണറോട് അന്വേഷിക്കാൻ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു; ബാച്ചുകൾ തുടരാൻ അനുമതി, അപേക്ഷാ നടപടികൾ ആരംഭിച്ചു

Kerala
  •  2 days ago
No Image

ബ്രസീലിനും അർജന്റീനയ്ക്കും ഇതുവരെ കീഴടക്കാനാകാത്ത ഏക ടീം; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം അവർ വരുന്നു....

Football
  •  2 days ago
No Image

ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; എസ്പിസി കേഡറ്റുകൾ ബ്രാൻഡ് അംബാസഡർമാരാകുമെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

കുട്ടികളുടെ ഡെലിവറി ആപ്പ് ഉപയോഗം; മാതാപിതാക്കൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി അതോറിറ്റി

uae
  •  2 days ago
No Image

ബലിപെരുന്നാൾ അവധി: യുഎഇയിലെ ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം; ലഭ്യമാകുന്നതും തടസ്സപ്പെടുന്നതുമായ സേവനങ്ങൾ അറിയാം

uae
  •  2 days ago
No Image

ബൂട്ട് ധരിക്കാത്തതിന് വിലക്കോ? ഇന്ത്യൻ ഫുട്ബോളിനെ ഇന്നും വേട്ടയാടുന്ന 1950-ലെ ലോകകപ്പിന് പിന്നിലെ യഥാർത്ഥ ചരിത്രം; In-Depth Story

Football
  •  2 days ago
No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  2 days ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  2 days ago
No Image

വ്യാജ ഭിക്ഷാടകർക്കും തെരുവ് കശാപ്പുകാർക്കുമെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  3 days ago