HOME
DETAILS

എനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണമാകരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി

  
Web Desk
July 17, 2024 | 9:58 AM

asif-ali-first-comments-on-ramesh-narayanan-controversy

തിരുവനന്തപുരം: രമേശ് നാരായണ്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തനിക്ക് ജനങ്ങള്‍ തരുന്ന പിന്തുണ മറ്റൊരാള്‍ക്കെതിരായ വിദ്വേഷ പ്രചാരണമാകരുതെന്ന് ആസിഫ് അലി പറഞ്ഞു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ നടന്ന സിനിമാ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ആസിഫിന്റെ പ്രതികരണം. 

ഇന്നലെ മുതല്‍ നിങ്ങള്‍ തന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രമേശ് നാരായണ്‍ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. അദ്ദേഹം മനപൂര്‍വ്വം അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ല.സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്‌നേഹം അനുഭവിക്കാന്‍ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങള്‍' ആന്തോളജി സീരിസിന്റെ ട്രെയിലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടന്‍ ആസിഫ് അലി ആയിരുന്നു പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ രമേശ് നാരായണന്‍ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തില്‍നിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയില്‍ ഇല്ലാതിരുന്ന സംവിധായകന്‍ ജയരാജിനെ സദസ്സില്‍ നിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജയരാജ് സ്റ്റേജിലെത്തി പുരസ്‌കാരം നല്‍കുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന്‍ ചിരിച്ചു കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലസുരക്ഷയില്‍ ഖത്തറിന് നേട്ടം; ആവശ്യത്തേക്കാള്‍ 35 ശതമാനം അധിക സംഭരണ ശേഷി

qatar
  •  a day ago
No Image

ആഡംബര വാച്ച് സ്വന്തമാക്കാൻ കാത്തിരുന്നത് 11 മണിക്കൂർ; ദുബൈ മാളിൽ ജനക്കൂട്ടം അനിയന്ത്രിതമായതോടെ എപി-സ്വാച്ച് ലോഞ്ച് റദ്ദാക്കി

uae
  •  a day ago
No Image

റഷ്യയിൽ ഉക്രൈൻ ഡ്രോൺ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരുക്ക്

National
  •  a day ago
No Image

അവന് 14 ആയാലും 16 ആയാലും എനിക്ക് പ്രശ്നമില്ല, അവനെ അടിയന്തരമായി ടീമിലെടുക്കൂ!: വൈഭവ് സൂര്യവംശിക്കായി വാദിച്ച് മുൻ ഇന്ത്യൻ പരിശീലകൻ

Cricket
  •  a day ago
No Image

ടീം വിഡിഎസ്: രമേശ് ചെന്നിത്തലയും കെ.മുരളീധരനും മന്ത്രിസഭയില്‍, 21 മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  a day ago
No Image

പശ്ചിമേഷ്യയിലെ പുതിയ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് ഖത്തര്‍-കുവൈത്ത് നേതാക്കള്‍

qatar
  •  a day ago
No Image

വലിയ പെരുന്നാളിന് മുന്നോടിയായി യുഎഇയിൽ ബലിമൃഗങ്ങൾക്ക് വൻ ഡിമാൻഡ്; വിലയിൽ ശതമാനം വരെ വർധനവ്

uae
  •  a day ago
No Image

അറസ്റ്റിലായ കാമുകനെ വിട്ടയക്കണമെന്നാവശ്യം; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി; പൊലിസിനെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ

National
  •  a day ago
No Image

വി.ഡി മന്ത്രിസഭയിലേക്ക് മുസ്‌ലിം ലീഗില്‍ നിന്ന് അഞ്ച് മന്ത്രിമാര്‍

Kerala
  •  a day ago
No Image

പ്രാദേശിക വിഷയങ്ങളില്‍ നിര്‍ണായക ചര്‍ച്ച; ഖത്തര്‍ അമീറുമായി സംസാരിച്ച് സൗദി കിരീടവകാശി

qatar
  •  a day ago