
സി.പി.എം സംസ്ഥാന സമിതി യോഗം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളും ചര്‍ച്ചയാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗം ഇന്നലെ ആരംഭിച്ചു. ഇന്ന് അവസാനിക്കുന്ന യോഗത്തിന്റെ പ്രധാന അജന്‍ഡ സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാരിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള മാര്‍ഗരേഖകളും യോഗത്തില്‍ വിഷയമാകും.
തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിലെന്നപോലെ പാര്‍ട്ടിയിലും എന്ത് സമ്മര്‍ദമാണ് ഉണ്ടാക്കിയെന്നതും പാര്‍ട്ടി ഇക്കാര്യത്തില്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പുകള്‍ പാലിക്കപ്പെട്ടോയെന്നും ദ്വിദിന യോഗത്തില്‍ ചര്‍ച്ചയാകുന്നതായാണ് വിവരം.
സംസ്ഥാന ഭരണം രണ്ടാം തവണയും പിണറായി സര്‍ക്കാരിന് ലഭിച്ചതോടെ തുടര്‍ഭരണം ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സമിതി 35 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരേ അനുദിനമുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതുകൊണ്ടാണോ എന്ന പരിശോധനയാണ് നടക്കുന്നത്. വീഴ്ചകള്‍ സമിതി കണ്ടെത്തിയാല്‍ പുതിയ മാര്‍ഗരേഖ അതിനെ അവലംബിച്ച് തയാറാക്കാനാണ് സമിതി കൂടുന്നത്.
ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ചായിരിക്കണം തുടര്‍ഭരണം എന്നായിരുന്നു സംസ്ഥാന സമിതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ജനങ്ങളോട് അടുക്കുന്നതിനു പകരം അകലാന്‍ കാരണമായ നിരവധി കാരണങ്ങള്‍ ഭരണത്തിലുണ്ടായെന്ന വിലയിരുത്തല്‍ സംസ്ഥാന സമിതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കും. ഇതിനു ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ വിലയിരുത്തലാണ് തോല്‍വിയെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും തുറന്നു പറഞ്ഞത് സമിതി നേരത്തെ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
സര്‍ക്കാരിന് 35 നിര്‍ദേശങ്ങള്‍ സമിതി നല്‍കിയതിലും പിശകുണ്ടോ എന്ന പുനര്‍വിചിന്തനത്തിനും യോഗം വേദിയാകും. വകുപ്പുകളില്‍ പ്രതിസന്ധി വരുമ്പോള്‍ അതിവേഗം ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തീര്‍പ്പാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതില്‍ വീഴ്ച ഉണ്ടായോ എന്നാണ് പ്രധാന പരിശോധന. വകുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തലത്തില്‍ നടക്കേണ്ട ചര്‍ച്ചകള്‍ ഫലപ്രദമായോ എന്നതും യോഗത്തില്‍ വിഷയമാകും. രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വ്യാപക അഴിമതി ആരോപണങ്ങളുണ്ടാകുന്നതായി സമിതി വിലയിരുത്തുന്നു. ഈ ആരോപണങ്ങളില്‍ പരിശോധന നടന്നോ എന്നത് യോഗത്തില്‍ പ്രധാന വിഷയമാകും.
ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമാണോ എന്നത് വിഷയമാകും. സാധാരണക്കാരുടെ വിഷയങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന സമിതി നിര്‍ദേശം പാലിക്കപ്പെട്ടോ എന്നതില്‍ സുപ്രധാന മാര്‍ഗരേഖ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വിവാദങ്ങളില്‍ പെടുന്നതും യുവജന വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങളും ഫലത്തില്‍ പാര്‍ട്ടിക്ക് ദോഷകരമാകുന്നെന്നും അധികാരമുണ്ടെന്ന രീതിയില്‍ പൊലിസിനോടു പോലും മോശമായി പെരുമാറിയെന്ന ആരോപണങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തിലൊക്കെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിലയിരുത്തും. ഇത്തരം പ്രശ്‌നങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാതിരിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സര്‍ക്കാരിനെയും അതുവഴി പാര്‍ട്ടിയെയും സജ്ജമാക്കുന്നതും യോഗം തീരുമാനിക്കുന്ന മാര്‍ഗരേഖയിലുണ്ടാകുമെന്നാണ് അറിയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമുള്ള നേതൃയോഗങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
The CPM State Committee meeting will focus on discussing strategies for the upcoming local elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 2 months ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 2 months ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 2 months ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 2 months ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 2 months ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• 2 months ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 months ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 2 months ago
പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍
Saudi-arabia
• 2 months ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 2 months ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• 2 months ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 2 months ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 2 months ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 months ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 2 months ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 2 months ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 2 months ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 2 months ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 2 months ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 2 months ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 2 months ago