HOME
DETAILS

ജിഫ്രി തങ്ങള്‍ വയനാട് സന്ദര്‍ശിച്ചു 

  
Web Desk
August 02, 2024 | 9:05 AM

jifri thangal visited wayanad

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ വയനാട് സന്ദര്‍ശിച്ചു. ജുമുഅ നിസ്‌കാരത്തിന് മേപ്പാടി ജുമാ മസ്ജിദില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ജനാസ നിസ്‌കാരത്തിനും പ്രത്യേക പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമസ്ത പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുമായ.ി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നുണ്ട്. സര്‍ക്കാറുമായും ഉദ്യോഗസ്ഥരുമായുമൊക്കെ സമസ്ത ബന്ധപ്പെടും. ദുരിതം ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒറ്റക്കെട്ടായി കൈയ്‌മെയ് മറന്ന് പ്രവര്‍ത്തിക്കണം- ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കവേ തങ്ങള്‍ പറഞ്ഞു. 

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവര്‍ക്ക് പുറമെ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍, സമസ്തയുടെ പോഷക സംഘടന നേതാക്കള്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 301 പേരാണ് മരിച്ചത്. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരാണുള്ളത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് ക്യാംപുകളില്‍ കഴിയുന്നത്. 

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം ഇന്നലെ വൈകിട്ടോടെ തുറന്നിരുന്നു. ഇതുവഴി മണ്ണും ചെളിയും മാറ്റി രക്ഷാദൗത്യം സുഗമമാക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇന്ന് മുതല്‍  മുണ്ടക്കൈയിലേക്ക് എത്തിക്കും. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇതിനായി 40 ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.

ടീഷര്‍ട്ടും തയ്പിച്ച് ചുമ്മാ നടക്കുന്നവരല്ല, ജീവന്‍ പോലും വകവെക്കാതെ ദുരന്തഭൂമിയിലിറങ്ങിയ പോരാളികള്‍; കണ്ടറിയുക വിഖായയുടെ സന്നദ്ധസേവകരെ 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് നേടാനാകാത്ത തലമുറയായി നമ്മൾ ഒതുങ്ങി; ആരാധകരോട് കണ്ണീരോടെ മാപ്പ് ചോദിച്ച് സൂപ്പർ താരം

Football
  •  2 days ago
No Image

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

National
  •  2 days ago
No Image

വേനൽക്കാല യാത്രാ തിരക്ക്: ഷാർജ വിമാനത്താവളം വഴി 3 ദശലക്ഷം യാത്രക്കാർ എത്തും; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ

uae
  •  2 days ago
No Image

വി.ഡി സതീശനോട് ഉടൻ മറുപടി നൽകാൻ കോടതി നിർദേശം; കടകംപള്ളി നൽകിയ മാനനഷ്ടക്കേസ് വീണ്ടും പരിഗണിക്കും

Kerala
  •  2 days ago
No Image

'സാധാരണക്കാരനല്ല, ഒരു മൃഗത്തെപ്പോലെ': ഹാലണ്ടിന്റെ ഗോൾവേട്ടയിൽ മയങ്ങി ലോക ഫുട്ബോൾ!

Football
  •  2 days ago
No Image

മൊബൈൽ ഫ്ലാഷ് ലൈറ്റിൽ ശസ്ത്രക്രിയ; യുവാവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപണം, മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

Kerala
  •  2 days ago
No Image

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

Cricket
  •  2 days ago
No Image

ലോക ഫുട്ബോളിലെ ഒരു ഇതിഹാസ യുഗത്തിന് വികാരഭരിതമായ അന്ത്യം; കണ്ണീരോടെ ഒച്ചോവ മടങ്ങുന്നു

Football
  •  2 days ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എഐ വിപ്ലവം: 6 മാസത്തിൽ സ്മാർട്ട് ഗേറ്റുകൾ കടന്നത് 9.4 ദശലക്ഷം യാത്രക്കാർ; ഇമിഗ്രേഷൻ ക്ലിയറൻസ് വെറും 3.4 സെക്കൻഡിൽ

uae
  •  2 days ago
No Image

ശ്രീലങ്കൻ ജയിലിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിൽ ഏറ്റുമുട്ടൽ, 25 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്; പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിൽ

International
  •  2 days ago