HOME
DETAILS

ജിഫ്രി തങ്ങള്‍ വയനാട് സന്ദര്‍ശിച്ചു 

  
Web Desk
August 02, 2024 | 9:05 AM

jifri thangal visited wayanad

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ വയനാട് സന്ദര്‍ശിച്ചു. ജുമുഅ നിസ്‌കാരത്തിന് മേപ്പാടി ജുമാ മസ്ജിദില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ജനാസ നിസ്‌കാരത്തിനും പ്രത്യേക പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമസ്ത പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുമായ.ി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നുണ്ട്. സര്‍ക്കാറുമായും ഉദ്യോഗസ്ഥരുമായുമൊക്കെ സമസ്ത ബന്ധപ്പെടും. ദുരിതം ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒറ്റക്കെട്ടായി കൈയ്‌മെയ് മറന്ന് പ്രവര്‍ത്തിക്കണം- ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കവേ തങ്ങള്‍ പറഞ്ഞു. 

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവര്‍ക്ക് പുറമെ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍, സമസ്തയുടെ പോഷക സംഘടന നേതാക്കള്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 301 പേരാണ് മരിച്ചത്. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരാണുള്ളത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് ക്യാംപുകളില്‍ കഴിയുന്നത്. 

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം ഇന്നലെ വൈകിട്ടോടെ തുറന്നിരുന്നു. ഇതുവഴി മണ്ണും ചെളിയും മാറ്റി രക്ഷാദൗത്യം സുഗമമാക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇന്ന് മുതല്‍  മുണ്ടക്കൈയിലേക്ക് എത്തിക്കും. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇതിനായി 40 ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.

ടീഷര്‍ട്ടും തയ്പിച്ച് ചുമ്മാ നടക്കുന്നവരല്ല, ജീവന്‍ പോലും വകവെക്കാതെ ദുരന്തഭൂമിയിലിറങ്ങിയ പോരാളികള്‍; കണ്ടറിയുക വിഖായയുടെ സന്നദ്ധസേവകരെ 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  8 days ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  8 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  8 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  8 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  8 days ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  8 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  9 days ago