HOME
DETAILS

ജിഫ്രി തങ്ങള്‍ വയനാട് സന്ദര്‍ശിച്ചു 

  
Web Desk
August 02, 2024 | 9:05 AM

jifri thangal visited wayanad

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ വയനാട് സന്ദര്‍ശിച്ചു. ജുമുഅ നിസ്‌കാരത്തിന് മേപ്പാടി ജുമാ മസ്ജിദില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ജനാസ നിസ്‌കാരത്തിനും പ്രത്യേക പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമസ്ത പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുമായ.ി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നുണ്ട്. സര്‍ക്കാറുമായും ഉദ്യോഗസ്ഥരുമായുമൊക്കെ സമസ്ത ബന്ധപ്പെടും. ദുരിതം ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒറ്റക്കെട്ടായി കൈയ്‌മെയ് മറന്ന് പ്രവര്‍ത്തിക്കണം- ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കവേ തങ്ങള്‍ പറഞ്ഞു. 

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവര്‍ക്ക് പുറമെ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍, സമസ്തയുടെ പോഷക സംഘടന നേതാക്കള്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 301 പേരാണ് മരിച്ചത്. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരാണുള്ളത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് ക്യാംപുകളില്‍ കഴിയുന്നത്. 

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം ഇന്നലെ വൈകിട്ടോടെ തുറന്നിരുന്നു. ഇതുവഴി മണ്ണും ചെളിയും മാറ്റി രക്ഷാദൗത്യം സുഗമമാക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇന്ന് മുതല്‍  മുണ്ടക്കൈയിലേക്ക് എത്തിക്കും. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇതിനായി 40 ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.

ടീഷര്‍ട്ടും തയ്പിച്ച് ചുമ്മാ നടക്കുന്നവരല്ല, ജീവന്‍ പോലും വകവെക്കാതെ ദുരന്തഭൂമിയിലിറങ്ങിയ പോരാളികള്‍; കണ്ടറിയുക വിഖായയുടെ സന്നദ്ധസേവകരെ 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  20 minutes ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  43 minutes ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  2 hours ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  3 hours ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  3 hours ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  3 hours ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  3 hours ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  3 hours ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  3 hours ago