HOME
DETAILS

ടീഷര്‍ട്ടും തയ്പിച്ച് ചുമ്മാ നടക്കുന്നവരല്ല, ജീവന്‍ പോലും വകവെക്കാതെ ദുരന്തഭൂമിയിലിറങ്ങിയ പോരാളികള്‍; കണ്ടറിയുക വിഖായയുടെ സന്നദ്ധസേവകരെ 

  
Web Desk
August 02, 2024 | 7:40 AM

skssf viqaya team in wayanadu

നിര്‍ത്താതെ പെയ്യുന്ന മഴയും കുത്തിയൊലിച്ചുവരുന്ന മലവെള്ളവും വകവെക്കാതെ ഏത് നിമിഷവും അടര്‍ന്നു വീണേക്കാവുന്ന പാറക്കല്ലുകളെ കുറിച്ചും കാല് പൂണ്ടു പോവുന്ന ചളിക്കളങ്ങളെ കുറിച്ചും ചിന്തിക്കാതെ ജീവിതത്തിലേക്ക് പ്രതീക്ഷ നട്ടിരിക്കുന്ന ഏതെങ്കിലും തങ്ങള്‍ക്ക് നേരെ നീളുന്നുണ്ടോ എന്ന് നോക്കി, മണ്ണടരുകള്‍ക്കിടയില്‍ ജീവനറ്റ ഒരു ശരീരം പോലും ബാക്കിയായി പോവരുതെന്നുറച്ച് ഇറങ്ങിയവരാണവര്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍. അല്ലാതെ ചുമ്മാ ധിറുതിയിലൊരു ജാക്കറ്റും തയ്പിച്ച് പ്രിന്റും ചെയ്ത് കാഴ്ച കാണാനിറങ്ങിയതല്ല. 

അവരെ കണ്ടറിയേണ്ടതാണ്. കേട്ടറിയേണ്ടതാണ്. അനുഭവിച്ചറിയേണ്ടതാണ്. മലവെള്ളവും പാറക്കെട്ടുകളും ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമ്പോഴും ഇതൊന്നും  ഗൗനിക്കാതെയും മനസുപതറാതെയും  നീലക്കോട്ടണിഞ്ഞ വിഖായ പ്രവര്‍ത്തകര്‍ ദുരന്തഭൂമിയില്‍ കര്‍മനിരതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം.

ഉരുള്‍പൊട്ടല്‍ ഉണ്ടായ അന്ന് പുലര്‍ച്ചെ നാലോടെ ജില്ലയിലെ വിഖായയുടെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെ നേരം പുലര്‍ന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഓടിയെത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കൊടക്, നീലഗിരി ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ദുരന്തഭൂമിലേക്ക് കുടപ്പിറപ്പുകളെ തേടിയെത്തിയത്. ചൂരല്‍മലയിലും മുണ്ടക്കൈ ഭാഗത്തും വീടുകളില്‍ കുടുങ്ങിക്കിടന്ന നിരവധിപേരെ അവര്‍ രക്ഷപ്പെടുത്തി പുറത്തേക്കെത്തിച്ചു.  വീടുകളുടെ അകത്തളങ്ങളില്‍ കുന്നുകൂടിയ ചളിയില്‍ മരിച്ചുകിടക്കുന്നവരെയും ശരീരഭാഗങ്ങളും കണ്ടെത്തി.  മേപ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും പള്ളിഖബര്‍സ്ഥാനുകളില്‍ ഖബറുകള്‍ കുഴിക്കാനും വാഹനങ്ങള്‍ നിയന്ത്രിക്കാനും ഭക്ഷണങ്ങള്‍ എത്തിക്കാനും വിതരണം ചെയ്യാനും ഭൗതിക ശരീരങ്ങള്‍ വൃത്തിയാക്കാനും പ്രവര്‍ത്തകര്‍ സജീവസാന്നിധ്യമായി.  ജില്ലാ ചെയര്‍മാന്‍ ഫൈസല്‍ മുട്ടില്‍ കണ്‍വീനര്‍ ഇബ്രാഹിം തരുവണ എന്നിവരുടെ നേതൃത്വത്തില്‍ വിഖായ ടീമിന്  പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചു നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 

കഴിഞ്ഞദിനം രാത്രി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റും വയനാട് ജില്ലാ സെക്രട്ടേറിയറ്റും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനിയും പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും മെഡിക്കല്‍ സഹായങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഒപ്പം സമസ്തയുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലായി ആരംഭിച്ച കണ്‍ട്രോള്‍ റൂം/ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയുടെ എല്ലാ വിധപിന്തുണയും ഉറപ്പുവരുത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും വിഖായ സ്റ്റേറ്റ് ചെയര്‍മാനുമായ മുഹിയുദ്ദീന്‍ കുട്ടിയമാനി, സ്റ്റേറ്റ് ട്രഷര്‍ അയ്യൂബ് മുട്ടില്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, ജില്ലാ ഭാരവാഹികളായ നൗഷീര്‍ വാഫി വെങ്ങപ്പള്ളി, റിയാസ് ഫൈസി പാപ്ലശ്ശേരി, അബ്ദുല്‍ ലത്വീഫ് വാഫി തരുവണ, അബ്ബാസ് വാഫി ചെന്നലോട്, റബീബ് പിണങ്ങോട്, സുഹൈല്‍ വാഫി ചെന്നലോട്, ശിഹാബ് റിപ്പണ്‍, ജാഫര്‍ കമ്പളക്കാട്, ഹനീഫ കമ്പളക്കാട്, റഷീദ് വെങ്ങപ്പള്ളി, ശിഹാബ് ഫൈസി വാളത്തൂര്‍, അനീസ് വാഫി,സഫീര്‍ മേപ്പാടി, ആശിഖ് മേപ്പാടി തുടങ്ങിയവര്‍ കഴിഞ്ഞ ദിനങ്ങളില്‍ നേതൃത്വം നല്‍കി.

വയനാട്ടിലെ  ദുരന്തഭൂമിയില്‍ രാപ്പകലില്ലാതെ പണിയെടുക്കുന്ന രക്ഷാപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. ഒരു യുട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍. ജാക്കറ്റിട്ട് നടക്കുന്ന ചിലരുണ്ട് അവരെ കണ്ടാലറിയാം. ഇന്നലെ ടീഷര്‍ട്ടും തയ്പിച്ചിറങ്ങിയവരാണെന്ന്. റിസ്‌ക്കുള്ള ഭാഗത്തേക്കൊന്നും അവര്‍ പോകില്ല. ഇങ്ങനെ പോകുന്ന മോഹന്‍ദാസിന്റെ അധിക്ഷേപം. 

'ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയില്‍ കാണാമല്ലോ. ഇവരുടെ ആ ടീ ഷര്‍ട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യല്‍ക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ല' ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആക്ഷേപിച്ചു. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിങ്ങനെ പേരെടുത്ത് പറയുന്ന സൈദ്ധാന്തികന്‍ മുസ്‌ലിം സംഘടനകളുടെ സംഘങ്ങളെന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  a month ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  a month ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  a month ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  a month ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  a month ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  a month ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  a month ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  a month ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  a month ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  a month ago