HOME
DETAILS

ടീഷര്‍ട്ടും തയ്പിച്ച് ചുമ്മാ നടക്കുന്നവരല്ല, ജീവന്‍ പോലും വകവെക്കാതെ ദുരന്തഭൂമിയിലിറങ്ങിയ പോരാളികള്‍; കണ്ടറിയുക വിഖായയുടെ സന്നദ്ധസേവകരെ 

  
Web Desk
August 02 2024 | 07:08 AM

skssf viqaya team in wayanadu

നിര്‍ത്താതെ പെയ്യുന്ന മഴയും കുത്തിയൊലിച്ചുവരുന്ന മലവെള്ളവും വകവെക്കാതെ ഏത് നിമിഷവും അടര്‍ന്നു വീണേക്കാവുന്ന പാറക്കല്ലുകളെ കുറിച്ചും കാല് പൂണ്ടു പോവുന്ന ചളിക്കളങ്ങളെ കുറിച്ചും ചിന്തിക്കാതെ ജീവിതത്തിലേക്ക് പ്രതീക്ഷ നട്ടിരിക്കുന്ന ഏതെങ്കിലും തങ്ങള്‍ക്ക് നേരെ നീളുന്നുണ്ടോ എന്ന് നോക്കി, മണ്ണടരുകള്‍ക്കിടയില്‍ ജീവനറ്റ ഒരു ശരീരം പോലും ബാക്കിയായി പോവരുതെന്നുറച്ച് ഇറങ്ങിയവരാണവര്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍. അല്ലാതെ ചുമ്മാ ധിറുതിയിലൊരു ജാക്കറ്റും തയ്പിച്ച് പ്രിന്റും ചെയ്ത് കാഴ്ച കാണാനിറങ്ങിയതല്ല. 

അവരെ കണ്ടറിയേണ്ടതാണ്. കേട്ടറിയേണ്ടതാണ്. അനുഭവിച്ചറിയേണ്ടതാണ്. മലവെള്ളവും പാറക്കെട്ടുകളും ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമ്പോഴും ഇതൊന്നും  ഗൗനിക്കാതെയും മനസുപതറാതെയും  നീലക്കോട്ടണിഞ്ഞ വിഖായ പ്രവര്‍ത്തകര്‍ ദുരന്തഭൂമിയില്‍ കര്‍മനിരതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം.

ഉരുള്‍പൊട്ടല്‍ ഉണ്ടായ അന്ന് പുലര്‍ച്ചെ നാലോടെ ജില്ലയിലെ വിഖായയുടെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇവര്‍ക്ക് പിന്നാലെ നേരം പുലര്‍ന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഓടിയെത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കൊടക്, നീലഗിരി ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ദുരന്തഭൂമിലേക്ക് കുടപ്പിറപ്പുകളെ തേടിയെത്തിയത്. ചൂരല്‍മലയിലും മുണ്ടക്കൈ ഭാഗത്തും വീടുകളില്‍ കുടുങ്ങിക്കിടന്ന നിരവധിപേരെ അവര്‍ രക്ഷപ്പെടുത്തി പുറത്തേക്കെത്തിച്ചു.  വീടുകളുടെ അകത്തളങ്ങളില്‍ കുന്നുകൂടിയ ചളിയില്‍ മരിച്ചുകിടക്കുന്നവരെയും ശരീരഭാഗങ്ങളും കണ്ടെത്തി.  മേപ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും പള്ളിഖബര്‍സ്ഥാനുകളില്‍ ഖബറുകള്‍ കുഴിക്കാനും വാഹനങ്ങള്‍ നിയന്ത്രിക്കാനും ഭക്ഷണങ്ങള്‍ എത്തിക്കാനും വിതരണം ചെയ്യാനും ഭൗതിക ശരീരങ്ങള്‍ വൃത്തിയാക്കാനും പ്രവര്‍ത്തകര്‍ സജീവസാന്നിധ്യമായി.  ജില്ലാ ചെയര്‍മാന്‍ ഫൈസല്‍ മുട്ടില്‍ കണ്‍വീനര്‍ ഇബ്രാഹിം തരുവണ എന്നിവരുടെ നേതൃത്വത്തില്‍ വിഖായ ടീമിന്  പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചു നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 

കഴിഞ്ഞദിനം രാത്രി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റും വയനാട് ജില്ലാ സെക്രട്ടേറിയറ്റും അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനിയും പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും മെഡിക്കല്‍ സഹായങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഒപ്പം സമസ്തയുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലായി ആരംഭിച്ച കണ്‍ട്രോള്‍ റൂം/ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയുടെ എല്ലാ വിധപിന്തുണയും ഉറപ്പുവരുത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും വിഖായ സ്റ്റേറ്റ് ചെയര്‍മാനുമായ മുഹിയുദ്ദീന്‍ കുട്ടിയമാനി, സ്റ്റേറ്റ് ട്രഷര്‍ അയ്യൂബ് മുട്ടില്‍, ഖാസിം ദാരിമി പന്തിപ്പൊയില്‍, ജില്ലാ ഭാരവാഹികളായ നൗഷീര്‍ വാഫി വെങ്ങപ്പള്ളി, റിയാസ് ഫൈസി പാപ്ലശ്ശേരി, അബ്ദുല്‍ ലത്വീഫ് വാഫി തരുവണ, അബ്ബാസ് വാഫി ചെന്നലോട്, റബീബ് പിണങ്ങോട്, സുഹൈല്‍ വാഫി ചെന്നലോട്, ശിഹാബ് റിപ്പണ്‍, ജാഫര്‍ കമ്പളക്കാട്, ഹനീഫ കമ്പളക്കാട്, റഷീദ് വെങ്ങപ്പള്ളി, ശിഹാബ് ഫൈസി വാളത്തൂര്‍, അനീസ് വാഫി,സഫീര്‍ മേപ്പാടി, ആശിഖ് മേപ്പാടി തുടങ്ങിയവര്‍ കഴിഞ്ഞ ദിനങ്ങളില്‍ നേതൃത്വം നല്‍കി.

വയനാട്ടിലെ  ദുരന്തഭൂമിയില്‍ രാപ്പകലില്ലാതെ പണിയെടുക്കുന്ന രക്ഷാപ്രവര്‍ത്തകരെ അധിക്ഷേപിച്ച് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയിരുന്നു. ഒരു യുട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് അധിക്ഷേപ പരാമര്‍ശങ്ങള്‍. ജാക്കറ്റിട്ട് നടക്കുന്ന ചിലരുണ്ട് അവരെ കണ്ടാലറിയാം. ഇന്നലെ ടീഷര്‍ട്ടും തയ്പിച്ചിറങ്ങിയവരാണെന്ന്. റിസ്‌ക്കുള്ള ഭാഗത്തേക്കൊന്നും അവര്‍ പോകില്ല. ഇങ്ങനെ പോകുന്ന മോഹന്‍ദാസിന്റെ അധിക്ഷേപം. 

'ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയില്‍ കാണാമല്ലോ. ഇവരുടെ ആ ടീ ഷര്‍ട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യല്‍ക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ല' ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആക്ഷേപിച്ചു. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിങ്ങനെ പേരെടുത്ത് പറയുന്ന സൈദ്ധാന്തികന്‍ മുസ്‌ലിം സംഘടനകളുടെ സംഘങ്ങളെന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്'  ആപ്പുമായി സ്വിഗ്ഗി

National
  •  4 hours ago
No Image

യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ

uae
  •  5 hours ago
No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  5 hours ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  6 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  6 hours ago
No Image

' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്

Kerala
  •  6 hours ago
No Image

ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

oman
  •  6 hours ago
No Image

ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs

uae
  •  7 hours ago
No Image

രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും

uae
  •  7 hours ago
No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  8 hours ago