HOME
DETAILS

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരാമമിടാനോ പുതിയ ബില്‍

  
August 07, 2024 | 3:17 PM

New bill to end freedom of speech

2024 സംപ്രേഷണ സേവന നിയന്ത്രണ ബില്ലിന്റെ പുതിയ കരടു രൂപം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതോ? 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയന്ത്രണ നിയമത്തിന് പകരമായാണ്് പുതിയ കരടു ബില്‍. ടെലിവിഷന്‍ സംപ്രേഷണ മേഖലയിലെ സംയോജിത നിയമ വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം. അതേസമയം, ഒ.ടി.ടി ഉള്ളടക്കം, ഡിജിറ്റല്‍ ന്യൂസ്, ആനുകാലിക സംഭവങ്ങള്‍ എന്നിവയേയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നു. കരടു ബില്ലില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ നവംബറില്‍ പൊതുജനാഭിപ്രായം തേടിയിരുന്നു, അതില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ കരടുബില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒ.ടി.ടി ഉള്ളടക്കം, ഡിജിറ്റല്‍ ന്യൂസ് എന്നിവയുടെ നിര്‍വചനം വിപുലമാക്കുകയും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഓണ്‍ലൈന്‍ വീഡിയോ നിര്‍മാണവും പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരിക്കുകയുമാണ്. ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ എന്നതിന്റെ നിര്‍വചനവും വിപുലപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം ഇവര്‍ സര്‍ക്കാറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്ത, ആനുകാലിക ഉള്ളടക്ക പ്രസാധകര്‍ എന്നിവര്‍ ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റര്‍മാരുടെ പരിധിയില്‍ വരും. മാത്രമല്ല ഉള്ളടക്കം വിലയിരുത്തുന്നതിനായി കര്‍ശന മാനദണ്ഡങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പത്രം, വാര്‍ത്താ പോര്‍ട്ടല്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ, ബിസിനസ,് പ്രഫഷണല്‍, വാണിജ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ മറ്റ് സമാന മാധ്യമങ്ങള്‍ എന്നിവയെല്ലാം ഈ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരും. പത്രം, ഇപേപ്പര്‍ എന്നിവയുടെ പ്രസാധകരെ കഴിഞ്ഞ കരടു ബില്ലില്‍ ഒഴിവാക്കിയിരുന്നു എന്നാല്‍ പത്രത്തില്‍ ഇല്ലാത്ത, ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയും പുതിയ നിയമ വ്യവസ്ഥയുടെ പരിധിയിലാണ് വരുന്നത്.

വിവിധ പ്രവര്‍ത്തനങ്ങളിലൂടെ യുട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്‌സ് എന്നിവയിലൂടെ പരസ്യവരുമാനം നേടുന്ന ഉപയോക്താക്കളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ടെലിവിഷന്‍ സംപ്രേഷണ ശൃംഖലകള്‍ കേന്ദ്രസര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നേരത്തെയുള്ള കരടു ബില്ലില്‍ പറഞ്ഞിരുന്നത് എന്നാല്‍ നിശ്ചിത ഉപയോക്താക്കളാകുന്ന മുറക്ക് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വിവരങ്ങള്‍ നല്‍കണമെന്നും നിയമം വ്യക്തമാക്കുന്നു. സംപ്രേഷണ സേവന നിയന്ത്രണ ബില്ലിന്റെ പുതിയ കരടു രൂപം നിയമങ്ങള്‍ വിപുലപ്പെടുന്നതിനൊപ്പം നിയന്ത്രണങ്ങളും ഉയര്‍ത്തുമെന്ന് വിദഗ്ദര്‍ പറയുന്നു.

The new draft Broadcasting Services Regulation Bill 2024 has sparked concerns over its potential impact on freedom of expression. Critics argue that the bill's provisions could lead to increased government control over media content, thereby restricting journalistic freedom and the public's access to diverse viewpoints. Supporters claim it aims to ensure responsible broadcasting and protect public interest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെൻമേനിയിൽ മരംവെട്ടിനെച്ചൊല്ലി സംഘർഷം: പ്രദേശവാസിക്ക് വെട്ടേറ്റു; തമിഴ്‌നാട് സ്വദേശികളുൾപ്പെടെ കസ്റ്റഡിയിൽ

Kerala
  •  10 days ago
No Image

പെസഹ, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ: പ്രതിഷേധം കടുപ്പിച്ച് കോതമംഗലം രൂപത; പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം

Kerala
  •  10 days ago
No Image

വിവാഹിതനായ പുരുഷന്‍ ഉഭയസമ്മതപ്രകാരം ലിവ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല: അലഹാബാദ് ഹൈക്കോടതി

National
  •  10 days ago
No Image

മാമ്പഴം നൽകാമെന്ന് പ്രലോഭിപ്പിച്ച് പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് ആറ് വർഷം തടവും പിഴയും

Kerala
  •  10 days ago
No Image

ആഗോള എണ്ണപ്രതിസന്ധിക്കിടയിൽ ഇന്ത്യക്ക് ആശ്വാസം: ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ┃in-depth

International
  •  10 days ago
No Image

ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം

Kerala
  •  10 days ago
No Image

ഏപ്രില്‍ 9 മുതല്‍ 16 വരെ മദ്‌റസകള്‍ക്ക് അവധി

Kerala
  •  10 days ago
No Image

'മുന്നണിയും പാര്‍ട്ടിയും ചതിച്ചു'; കേരള കോണ്‍ഗ്രസ് (എം) നേതാവ് മുഹമ്മദ് ഇക്ബാല്‍ പാര്‍ട്ടി വിട്ടു

Kerala
  •  10 days ago
No Image

കേന്ദ്ര വിമര്‍ശനം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു; ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സി.പി.ഐ

Kerala
  •  10 days ago
No Image

ടി.സി.എസിന് നല്‍കേണ്ട കരാര്‍ ദിനേശ് ബീഡി സഹകരണ സംഘത്തിന്; 700 കോടി രൂപയുടെ തട്ടിപ്പിന് സര്‍ക്കാര്‍ നീക്കമെന്ന് ചെന്നിത്തല

Kerala
  •  10 days ago