
സുരക്ഷാ പ്രശ്നം: ജെ.ബി.ആര് ഏരിയയില്‍ ഇ ബൈക്കുകള്‍ നിരോധിച്ചു

ദുബൈ: താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ജുമൈറ ബീച്ച് റെസിഡന്‍സ് (ജെ.ബി.ആര്) കമ്മ്യൂണിറ്റിയില്‍ എല്ലാ ഇ സ്കൂട്ടറുകളും ഇ ബൈക്കുകളും നിരോധിച്ചു. അപകടങ്ങള്‍ തടയാനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് ദുബൈ ഹോള്‍ഡിങ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഉപകരണങ്ങള്‍ ദി വാക് ഗ്രൗണ്ടിലും പ്ലാസ ലെവലിലും നിയന്ത്രിച്ചിരിക്കുകയാണ്. ഇ ബൈക്കുകളുടെയും ഇ സ്കൂട്ടറുകളുടെയും ക്രോസ് ഔട്ട് ഐക്കണുകളുള്ള അറബിയിലും ഇംഗ്ലീഷിലുമുള്ള അറിയിപ്പുകള് ഈ ഭാഗത്ത് സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ചടുലമായ ടൂറിസ്റ്റ് ഹോട്സ്പോട്ടും കുടുംബ സൗഹൃദ താമസയിടവുമായ ജെ.ബി.ആര്, ദി വാക് ഗ്രൗണ്ട്, പ്ലാസ ലെവല്‍ എന്നിവിടങ്ങളില്‍ ഇ സ്കൂട്ടറുകളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുകയാണെന്നും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ തടയാനും ഈ ഭാഗത്ത് കാല്‍നടക്കാരുടെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താനുമാണ് ഈ നടപടിയെന്നും ബന്ധപ്പെട്ടവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇവിടത്തെ താമസക്കാരും പതിവ് സന്ദര്‍ശകരും നിരോധനത്തെ സ്വാഗതം ചെയ്തു. കുറച്ചു കാലമായി ഇ സ്കൂട്ടറുകള് സംബന്ധിച്ച പരാതികള്‍ പൊതുവെ നിലനില്‍ക്കുന്നുണ്ട്. റൈഡര്‍മാരുടെ അശ്രദ്ധ പല അപകടങ്ങള്‍ക്കും കാരണമായതിനാലായിരുന്നു ആശങ്കകള്‍ ഉയര്‍ന്നത്. ഇ സ്കൂട്ടര്‍ റൈഡര്‍മാര്‍ക്ക് കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്.ടി.എ) ഈ വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ദുബൈ മെട്രോയ്ക്കുള്ളില്‍ ഇ സ്കൂട്ടറുകള് നിരോധിച്ചിരുന്നു. തീ പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മെട്രോയിലും ട്രാമിലും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ സ്കൂട്ടറുകളും മൈക്രോ മൊബിലിറ്റി ഉപകരണങ്ങളും കൊണ്ടുപോകുന്നത് നിരോധിക്കുകയാണുണ്ടായത്.
നോണ്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കും ബാറ്ററികളില്ലാത്ത മടക്കാവുന്ന സൈക്കിളുകള്‍ക്കും മാത്രമേ നിലവില്‍ അനുവാദമുള്ളൂ. മെട്രോയുടെയും ട്രാമിന്റെയും ട്രെയിനുകളിലെ നിയുക്ത ലഗേജ് ഇടത്തില്‍ ഇവ വയ്ക്കാനുമാകും. മാര്‍ച്ചില്‍ ദുബൈ പൊലിസുമായി സഹകരിച്ച് ആര്.ടി.എ ജുമൈറ 3 ബീച്ചില്‍ സൈക്കിള്‍, ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോക്താക്കള്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന ഒരു എ.ഐ പവര്‍ റോബോട്ട് പരീക്ഷിച്ചിരുന്നു.
ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍, അനധികൃത സ്ഥലങ്ങളില്‍ സ്കൂട്ടറുകള് പാര്‍ക് ചെയ്യല്‍, ഇ സ്കൂട്ടറുകളില്‍ ഒന്നിലധികം ഉപയോക്താക്കള്‍, കാല്‍നടക്കാര്‍ക്ക് മാത്രമുള്ള സോണുകളില്‍ സഞ്ചരിക്കല്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ഉള്‍പ്പെടെയുള്ള നിരവധി ലംഘനങ്ങള്‍ തിരിച്ചറിയാന്‍ റോബോട്ട് ഉപയോഗിച്ചു. തെറ്റ് ചെയ്യുന്ന റൈഡര്‍മാര്‍ക്ക് ഇതു വരെ പിഴ ചുമത്തിയിട്ടില്ല. എന്നാല്‍, ലംഘനങ്ങള്‍ക്ക് 300 ദിര്‍ഹം വരെ പിഴ ചുമത്താന്‍ നീക്കമുണ്ട്.
ദുബൈയിലുടനീളമുള്ള ഇ സ്കൂട്ടറുകളുടെ കൃത്യമായ എണ്ണം നിജപ്പെടുത്തിയിട്ടില്ല. അതേസമയം, കഴിഞ്ഞ വര്‍ഷം നവംബറില്‍ ആര്.ടി.എ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ 2022 ഏപ്രിലില്‍ 63,500ലധികം ഇ സ്കൂട്ടര്‍ പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
16 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇ സ്കൂട്ടര്‍ ഓടിക്കാനാകൂ. ആര്.ടി.എ വെബ്സൈറ്റില്‍ ലഭ്യമായ പരിശീലനവും ബോധവല്‍ക്കരണ കോഴ്സുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് പെര്‍മിറ്റ് നല്‍കുന്നത്. എന്നാല്‍, ശരിയായ ഡ്രൈവിംഗ് ലൈസന്‍സുള്ള വ്യക്തികള്‍ക്ക് ഈ കോഴ്സിന്റെ ആവശ്യമില്ല. 15 വയസില്‍ താഴെയുള്ളവര്‍ക്ക് മാന്വല്‍ സ്കൂട്ടറുകളും സൈക്കിളുകളും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 4 days ago
പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം
Kerala
• 4 days ago
നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി
International
• 4 days ago
ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി
uae
• 4 days ago
നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ
Kerala
• 4 days ago
‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’; തുറമുഖങ്ങളിലൂടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രവേശനം വേഗത്തിലാകും, പുതിയ പദ്ധതിയുമായി അബൂദബി
uae
• 4 days ago
ആളിക്കത്തി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു
International
• 4 days ago
ബാത്ത്റൂം ഉപയോഗിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിനകത്ത് കയറി 11 പവൻ കവർന്നു; യുവ അഭിഭാഷകയെ പൊലിസ് അറസ്റ്റ് ചെയ്തു
National
• 4 days ago
മുഹമ്മദ് ബിൻ സലേം റോഡിലെ ട്രാഫിക് ഓക്കെ ആണോ? നേരിട്ടെത്തി പരിശോധിച്ച് റാസ് അൽ ഖൈമ പൊലിസ് മേധാവി
uae
• 5 days ago
ആളിക്കത്തി ജെൻസി പ്രക്ഷോഭം: നേപ്പാളിൽ കുടുങ്ങിയവരിൽ മലയാളികളും; കോഴിക്കോട് സ്വദേശികളായ 40 അംഗ സംഘത്തിന്റെ യാത്ര പ്രതിസന്ധിയിൽ
International
• 5 days ago
ടി-20യിലെ എന്റെ 175 റൺസിന്റെ റെക്കോർഡ് ആ രണ്ട് താരങ്ങൾ മറികടക്കും: ഗെയ്ൽ
Cricket
• 5 days ago
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സഊദി; രാജ്യത്തുടനീളം 300-ലധികം ഭൂകമ്പ, അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചു
Saudi-arabia
• 5 days ago
4.4 കോടിയുടെ ഇന്‍ഷുറന്‍സ് ലഭിക്കാനായി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രവാസി; സുകുമാരക്കുറിപ്പിനെ ഓര്‍മിപ്പിക്കുന്ന തട്ടിപ്പ് ബഹ്റൈനില്‍
bahrain
• 5 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു; വോട്ട് ബഹിഷ്കരിച്ച് ശിരോമണി അകാലിദള്‍
National
• 5 days ago
എട്ടാമത് ഗ്ലോബൽ ഹെൽത്ത് എക്സിബിഷൻ ഒക്ടോബർ 27 മുതൽ റിയാദിൽ
Saudi-arabia
• 5 days ago
മുന്നിലുള്ളത് ചരിത്രനേട്ടം; മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനാവാൻ റൊണാൾഡോ ഇറങ്ങുന്നു
Football
• 5 days ago
80,000 കടന്ന് സ്വർണവില സർവകാല റെക്കോർഡ് ഉയരത്തിൽ; കിട്ടാക്കനിയാകുമോ സ്വർണം
Economy
• 5 days ago
ആഗോള വിപുലീകരണ പദ്ധതി തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്; ബ്രിട്ടണില്‍ പുതിയ 2 ഷോറൂമുകള്‍ കൂടി തുറന്നു
uae
• 5 days ago
24x7 ഡെലിവറിയുമായി മൈ ആസ്റ്റര്‍ ആപ്; ദുബൈ ഉള്‍പ്പെടെ അഞ്ചിടത്ത് ഹെല്‍ത്ത്, വെല്‍നസ്, ബ്യൂട്ടി, കുറിപ്പടി മരുന്നുകളുടെ ഡെലിവറി 90 മിനുട്ടിനകം
uae
• 5 days ago
വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് സ്വിഗ്ഗിയില്‍ അധികം നല്‍കേണ്ടിവന്നത് 663 രൂപ; യുവാവിന്റെ പോസ്റ്റ് വൈറല്‍
Kerala
• 5 days ago
പാലിയേക്കര ടോള്‍ പിരിവ്: നാഷണൽ ഹൈവേ അതോറിറ്റിക്ക് തിരിച്ചടി; ഹരജിയിൽ അന്തിമ തീരുമാനമാകും വരെ ടോൾ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈകോടതി
Kerala
• 5 days ago
ഇന്ത്യൻ ലോകകപ്പ് ഹീറോയെ മറികടക്കാൻ സഞ്ജു; ലക്ഷ്യം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റ്
Cricket
• 5 days ago
സൗഹൃദ മത്സരത്തിൽ ബഹ്റൈനെ ഒരു ഗോളിന് പരാജയപ്പെടുത്തി യുഎഇ
uae
• 5 days ago