HOME
DETAILS

'കേരളം എന്നും എനിക്കൊപ്പം നിന്നിട്ടുണ്ട്, അവരുടെ സ്‌നേഹത്തിന് പകരമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ വയനാട്ടിലേക്ക് വരുന്നു' ഡോ.കഫീല്‍ ഖാന്‍

  
Web Desk
August 09, 2024 | 9:44 AM

Dr Kafeel Khan Offers Support to Wayanad Flood Victims Amid Crisis

ന്യൂഡല്‍ഹി: വയനാട്ടിന്റെ സങ്കടങ്ങളില്‍ താങ്ങാവാന്‍ ഡോ.കഫീല്‍ഖാന്‍. വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താന്‍ അങ്ങോട്ട് വരികയാണെന്നും അദ്ദേഹം എക്‌സില്‍ അറിയിച്ചു. കേരളം തന്നെ ഒത്തിരി സ്‌നേഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം വയനാട്ടിലേക്ക് വരാനുള്ള ആഗ്രഹം പങ്കുവെക്കുന്നത്.  

കുട്ടികളുടെ ഡോക്ടറായ കഫീല്‍ ഖാനെ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ മലയാളികളടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതനായപ്പോള്‍ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ നൂറ്റാണ്ടിലെ വലിയ ദുരന്തമാണ് .ഗ്രാമങ്ങള്‍ പൂര്‍ണമായും നശിച്ചു, നൂറുകണക്കിന് പേരെ കാണാതായി, നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരങ്ങള്‍ ക്യാംപിലാണ് താമസിക്കുന്നത്. സര്‍ക്കാറും സൈന്യവും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ശിശുരോഗ വിദഗ്ധനെന്ന നിലയില്‍ അവിടെയുള്ള കുട്ടികളെ സേവിക്കാന്‍ ഞാന്‍ ഉടന്‍ കേരളത്തിലേക്ക് പോകും. കേരളത്തില്‍നിന്ന് എനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന് അല്‍പമെങ്കിലും തിരിച്ചുകൊടുക്കണം...' അദ്ദേഹം പറഞ്ഞു.

2017ല്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 60ലേറെ കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണെന്ന് വെളിപ്പെടുത്തിയതോടെയാണ് ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ യോഗി സര്‍ക്കാറിന്റെ കണ്ണിലെ കരടായത്. അടിയന്തര ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ചാണ് അദ്ദേഹം അന്ന് ഒരുപാട് കുരുന്നുകളെ രക്ഷിച്ചത്. സംഭവത്തില്‍ ഒമ്പത് ഡോക്ടര്‍മാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂട്ടിയിലെ ക്രമക്കേടുകളുടെ പേരില്‍ നടപടി നേരിട്ടിരുന്നു. എല്ലാവരെയും ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തു.

2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2019 ഒക്ടോബറില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് പുനരന്വേഷണം ആരംഭിച്ചു. കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിന്‍വലിച്ചതായി സര്‍ക്കാര്‍ പിന്നീട് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, അലിഗഢ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ വീണ്ടും തടവിലിട്ടു. മാസങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  2 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  2 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  2 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  2 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  2 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  2 days ago