HOME
DETAILS

'കേരളം എന്നും എനിക്കൊപ്പം നിന്നിട്ടുണ്ട്, അവരുടെ സ്‌നേഹത്തിന് പകരമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ വയനാട്ടിലേക്ക് വരുന്നു' ഡോ.കഫീല്‍ ഖാന്‍

  
Web Desk
August 09, 2024 | 9:44 AM

Dr Kafeel Khan Offers Support to Wayanad Flood Victims Amid Crisis

ന്യൂഡല്‍ഹി: വയനാട്ടിന്റെ സങ്കടങ്ങളില്‍ താങ്ങാവാന്‍ ഡോ.കഫീല്‍ഖാന്‍. വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താന്‍ അങ്ങോട്ട് വരികയാണെന്നും അദ്ദേഹം എക്‌സില്‍ അറിയിച്ചു. കേരളം തന്നെ ഒത്തിരി സ്‌നേഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്കൊപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം വയനാട്ടിലേക്ക് വരാനുള്ള ആഗ്രഹം പങ്കുവെക്കുന്നത്.  

കുട്ടികളുടെ ഡോക്ടറായ കഫീല്‍ ഖാനെ യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ മലയാളികളടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതനായപ്പോള്‍ കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.

വയനാട് ഉരുള്‍പൊട്ടല്‍ നൂറ്റാണ്ടിലെ വലിയ ദുരന്തമാണ് .ഗ്രാമങ്ങള്‍ പൂര്‍ണമായും നശിച്ചു, നൂറുകണക്കിന് പേരെ കാണാതായി, നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരങ്ങള്‍ ക്യാംപിലാണ് താമസിക്കുന്നത്. സര്‍ക്കാറും സൈന്യവും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ശിശുരോഗ വിദഗ്ധനെന്ന നിലയില്‍ അവിടെയുള്ള കുട്ടികളെ സേവിക്കാന്‍ ഞാന്‍ ഉടന്‍ കേരളത്തിലേക്ക് പോകും. കേരളത്തില്‍നിന്ന് എനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന് അല്‍പമെങ്കിലും തിരിച്ചുകൊടുക്കണം...' അദ്ദേഹം പറഞ്ഞു.

2017ല്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 60ലേറെ കുഞ്ഞുങ്ങള്‍ മരിച്ചത് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണെന്ന് വെളിപ്പെടുത്തിയതോടെയാണ് ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ യോഗി സര്‍ക്കാറിന്റെ കണ്ണിലെ കരടായത്. അടിയന്തര ഓക്‌സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിച്ചാണ് അദ്ദേഹം അന്ന് ഒരുപാട് കുരുന്നുകളെ രക്ഷിച്ചത്. സംഭവത്തില്‍ ഒമ്പത് ഡോക്ടര്‍മാരും സ്റ്റാഫ് അംഗങ്ങളും അവരുടെ ഡ്യൂട്ടിയിലെ ക്രമക്കേടുകളുടെ പേരില്‍ നടപടി നേരിട്ടിരുന്നു. എല്ലാവരെയും ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തു.

2019 സെപ്റ്റംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2019 ഒക്ടോബറില്‍ കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് പുനരന്വേഷണം ആരംഭിച്ചു. കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിന്‍വലിച്ചതായി സര്‍ക്കാര്‍ പിന്നീട് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, അലിഗഢ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീല്‍ ഖാനെ യു.പി സര്‍ക്കാര്‍ വീണ്ടും തടവിലിട്ടു. മാസങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവര്‍ത്തകന്‍ കീഴടങ്ങി

Kerala
  •  3 days ago
No Image

ആറ് വർഷം മുൻപ് കാണാതായ ആറുവയസ്സുകാരനെ കൊന്നു കുഴിച്ചുമൂടിയതായി കണ്ടെത്തി; മൃതദേഹത്തിനായി എക്സ്പ്രസ് വേ തുരന്ന് പൊലിസ്

crime
  •  3 days ago
No Image

ഇന്ത്യ ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനെ പുറത്താക്കണം: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  3 days ago
No Image

ഇസ്റാഈലിൽ യുദ്ധഭീതി: ഉദ്യോഗസ്ഥരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്കയുടെ നിർദ്ദേശം; ഇറാനെതിരെ സൈനിക നീക്കം

International
  •  3 days ago
No Image

ദുബൈ വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിൽ പുതിയ പാലം തുറന്നു; യാത്രാസമയം 6 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും

uae
  •  3 days ago
No Image

ഇസ്റാഈൽ തീരത്ത് 'ജെറാൾഡ് ഫോർഡ്' നങ്കൂരമിട്ടു; പശ്ചിമേഷ്യയിൽ അമേരിക്കൻ പടയൊരുക്കം പൂർണ്ണം

International
  •  3 days ago
No Image

ഇന്ത്യയല്ല, ടി-20 ലോകകപ്പ് നേടുക ആ രണ്ട് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി ഗവാസ്കർ

Cricket
  •  3 days ago
No Image

'കനഗോലുവിന്റെ ബുദ്ധിയല്ല, പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്': രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  3 days ago
No Image

മലപ്പുറത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ കേബിൾ മോഷണം വ്യാപകം; ഉടമകൾ ദുരിതത്തിൽ

Kerala
  •  3 days ago
No Image

ഒരു സെഞ്ച്വറി നേടിയാണ് അവൻ ലോകകപ്പ് അവസാനിപ്പിക്കേണ്ടത്: അശ്വിൻ 

Cricket
  •  3 days ago