HOME
DETAILS

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

  
Web Desk
September 13, 2024 | 1:29 AM

RSSs Kerala Operation BJP in the dark


ജലീൽ അരൂക്കുറ്റി 


കൊച്ചി: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി മാറുമ്പോൾ വെട്ടിലാകുന്നത് ബി.ജെ.പി. ആർ.എസ്.എസിന് താൽപര്യമുള്ള നേതാക്കളെ മാത്രം അറിയിച്ചുള്ള നീക്കങ്ങൾ കേരളത്തിൽ സംഘടന നടത്തുമ്പോൾ കാര്യങ്ങൾ എന്തെന്നു പോലും അറിയാത്ത അവസ്ഥയിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മറികടന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ആർ.എസ്.എസ് നേതൃത്വം ഇടപെടുന്നതിന്റെ ജാള്യതയാണ് എ.ഡി.ജി.പി വിവാദത്തിലെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. 


സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ രംഗത്തു വരുമ്പോൾ സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള നാടകമാണെന്ന് പറഞ്ഞ് ദുർബലമായ പ്രതിരോധം മാത്രമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സൃഷ്ടിക്കുന്നത്. എ.ഡി.ജി.പി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന ചോദ്യത്തിന് ചർച്ച നടത്തിയവർക്കും മുഖ്യമന്ത്രിക്കും മാത്രമേ വ്യക്തമാക്കാൻ കഴിയൂവെന്ന് പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായവി. മുരളീധരൻ ഒഴിഞ്ഞുമാറിയത്. ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ എ.ഡി.ജി.പിക്കെതിരേ എൽ.ഡി.എഫ് മുന്നണിക്കുള്ളിൽ തന്നെ അമർഷം ശക്തമാകുമ്പോഴും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ കൂടുതൽ ആക്രമിക്കാൻ ബി.ജെ.പി നേതാക്കൾ തയാറാകാത്തതും ആർ.എസ്.എസിനെ ഭയന്നാണെന്നും ആക്ഷേപമുണ്ട്.


 സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജൻ ബി.ജെ.പിയുടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്‌റിനെ സന്ദർശിച്ചപ്പോഴും ബി.ജെ.പിയുടെ സംസ്ഥാന ഘടകം അറിഞ്ഞിരുന്നില്ല. സംസ്ഥാന ബി.ജെ.പിക്ക് അതൃപ്തയായ ശോഭാ സുരേന്ദ്രനാണ് ഇക്കാര്യം പുറത്തുവിട്ടത്. 
 അതേസമയം, ആർ.എസ്.എസ് പരിവാർ സംഘടനകളുടെ അഖിലേന്ത്യാ സമന്വയ ബൈഠകിന് പാലക്കാടിനെ തിരഞ്ഞെടുത്തതും ചർച്ചയാവുകയാണ്.  ആർ.എസ്.എസിന്റെയും ബി.ജെ.പി ഉൾപ്പെടെ പരിവാർ സംഘടനകളുടെയും ദേശീയ നേതാക്കൾ മൂന്ന് ദിവസവും പൂർണമായി വിനിയോഗിക്കുന്ന നയരൂപീകരണ സമ്മേളനത്തിന് ബി.ജെ.പി ഭരണമുള്ള ഇതര സംസ്ഥാനങ്ങൾ ഒഴിവാക്കിയാണ് പാലക്കാട് തിരഞ്ഞെടുത്തത്. അതീവ സുരക്ഷയിൽ നടക്കുന്ന സമ്മേളനത്തിന് വേദിയൊരുക്കുന്നത് സംസ്ഥാന സർക്കാരും പൊലിസും മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  7 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  7 days ago
No Image

'അവള്‍ക്കൊപ്പം' ഹാഷ്ടാഗ് ഐ.എഫ്.എഫ്.കെയില്‍ ഭാഗമാക്കണം; മന്ത്രി സജി ചെറിയാന് കത്ത് 

Kerala
  •  7 days ago
No Image

'ദേഷ്യം വന്നപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍'; ആണ്‍സുഹൃത്തില്‍ നിന്ന് ചിത്രപ്രിയ നേരിട്ടത് ക്രൂര മർദനം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  7 days ago
No Image

യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

International
  •  7 days ago
No Image

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ 17കാരിക്കെതിരെ ലൈംഗികാതിക്രമം; ഒച്ചവെച്ചപ്പോള്‍ പുറത്തേക്ക് തള്ളയിട്ടു, ഡ്രൈവര്‍ അറസ്റ്റില്‍

National
  •  7 days ago
No Image

രാഹൂല്‍ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യം

Kerala
  •  7 days ago
No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  7 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  7 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  7 days ago