HOME
DETAILS

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

  
Web Desk
September 13, 2024 | 1:29 AM

RSSs Kerala Operation BJP in the dark


ജലീൽ അരൂക്കുറ്റി 


കൊച്ചി: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി മാറുമ്പോൾ വെട്ടിലാകുന്നത് ബി.ജെ.പി. ആർ.എസ്.എസിന് താൽപര്യമുള്ള നേതാക്കളെ മാത്രം അറിയിച്ചുള്ള നീക്കങ്ങൾ കേരളത്തിൽ സംഘടന നടത്തുമ്പോൾ കാര്യങ്ങൾ എന്തെന്നു പോലും അറിയാത്ത അവസ്ഥയിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മറികടന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ആർ.എസ്.എസ് നേതൃത്വം ഇടപെടുന്നതിന്റെ ജാള്യതയാണ് എ.ഡി.ജി.പി വിവാദത്തിലെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. 


സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ രംഗത്തു വരുമ്പോൾ സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള നാടകമാണെന്ന് പറഞ്ഞ് ദുർബലമായ പ്രതിരോധം മാത്രമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സൃഷ്ടിക്കുന്നത്. എ.ഡി.ജി.പി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന ചോദ്യത്തിന് ചർച്ച നടത്തിയവർക്കും മുഖ്യമന്ത്രിക്കും മാത്രമേ വ്യക്തമാക്കാൻ കഴിയൂവെന്ന് പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായവി. മുരളീധരൻ ഒഴിഞ്ഞുമാറിയത്. ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ എ.ഡി.ജി.പിക്കെതിരേ എൽ.ഡി.എഫ് മുന്നണിക്കുള്ളിൽ തന്നെ അമർഷം ശക്തമാകുമ്പോഴും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ കൂടുതൽ ആക്രമിക്കാൻ ബി.ജെ.പി നേതാക്കൾ തയാറാകാത്തതും ആർ.എസ്.എസിനെ ഭയന്നാണെന്നും ആക്ഷേപമുണ്ട്.


 സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജൻ ബി.ജെ.പിയുടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്‌റിനെ സന്ദർശിച്ചപ്പോഴും ബി.ജെ.പിയുടെ സംസ്ഥാന ഘടകം അറിഞ്ഞിരുന്നില്ല. സംസ്ഥാന ബി.ജെ.പിക്ക് അതൃപ്തയായ ശോഭാ സുരേന്ദ്രനാണ് ഇക്കാര്യം പുറത്തുവിട്ടത്. 
 അതേസമയം, ആർ.എസ്.എസ് പരിവാർ സംഘടനകളുടെ അഖിലേന്ത്യാ സമന്വയ ബൈഠകിന് പാലക്കാടിനെ തിരഞ്ഞെടുത്തതും ചർച്ചയാവുകയാണ്.  ആർ.എസ്.എസിന്റെയും ബി.ജെ.പി ഉൾപ്പെടെ പരിവാർ സംഘടനകളുടെയും ദേശീയ നേതാക്കൾ മൂന്ന് ദിവസവും പൂർണമായി വിനിയോഗിക്കുന്ന നയരൂപീകരണ സമ്മേളനത്തിന് ബി.ജെ.പി ഭരണമുള്ള ഇതര സംസ്ഥാനങ്ങൾ ഒഴിവാക്കിയാണ് പാലക്കാട് തിരഞ്ഞെടുത്തത്. അതീവ സുരക്ഷയിൽ നടക്കുന്ന സമ്മേളനത്തിന് വേദിയൊരുക്കുന്നത് സംസ്ഥാന സർക്കാരും പൊലിസും മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  2 days ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  2 days ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  2 days ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  2 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  2 days ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  2 days ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  2 days ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  2 days ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  2 days ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  2 days ago