HOME
DETAILS

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

  
Web Desk
September 13, 2024 | 1:29 AM

RSSs Kerala Operation BJP in the dark


ജലീൽ അരൂക്കുറ്റി 


കൊച്ചി: എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി മാറുമ്പോൾ വെട്ടിലാകുന്നത് ബി.ജെ.പി. ആർ.എസ്.എസിന് താൽപര്യമുള്ള നേതാക്കളെ മാത്രം അറിയിച്ചുള്ള നീക്കങ്ങൾ കേരളത്തിൽ സംഘടന നടത്തുമ്പോൾ കാര്യങ്ങൾ എന്തെന്നു പോലും അറിയാത്ത അവസ്ഥയിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മറികടന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ആർ.എസ്.എസ് നേതൃത്വം ഇടപെടുന്നതിന്റെ ജാള്യതയാണ് എ.ഡി.ജി.പി വിവാദത്തിലെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. 


സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ രംഗത്തു വരുമ്പോൾ സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള നാടകമാണെന്ന് പറഞ്ഞ് ദുർബലമായ പ്രതിരോധം മാത്രമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സൃഷ്ടിക്കുന്നത്. എ.ഡി.ജി.പി എന്തിന് കൂടിക്കാഴ്ച നടത്തിയെന്ന ചോദ്യത്തിന് ചർച്ച നടത്തിയവർക്കും മുഖ്യമന്ത്രിക്കും മാത്രമേ വ്യക്തമാക്കാൻ കഴിയൂവെന്ന് പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി കൂടിയായവി. മുരളീധരൻ ഒഴിഞ്ഞുമാറിയത്. ആർ.എസ്.എസ് ബന്ധത്തിന്റെ പേരിൽ എ.ഡി.ജി.പിക്കെതിരേ എൽ.ഡി.എഫ് മുന്നണിക്കുള്ളിൽ തന്നെ അമർഷം ശക്തമാകുമ്പോഴും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ കൂടുതൽ ആക്രമിക്കാൻ ബി.ജെ.പി നേതാക്കൾ തയാറാകാത്തതും ആർ.എസ്.എസിനെ ഭയന്നാണെന്നും ആക്ഷേപമുണ്ട്.


 സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജൻ ബി.ജെ.പിയുടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്‌റിനെ സന്ദർശിച്ചപ്പോഴും ബി.ജെ.പിയുടെ സംസ്ഥാന ഘടകം അറിഞ്ഞിരുന്നില്ല. സംസ്ഥാന ബി.ജെ.പിക്ക് അതൃപ്തയായ ശോഭാ സുരേന്ദ്രനാണ് ഇക്കാര്യം പുറത്തുവിട്ടത്. 
 അതേസമയം, ആർ.എസ്.എസ് പരിവാർ സംഘടനകളുടെ അഖിലേന്ത്യാ സമന്വയ ബൈഠകിന് പാലക്കാടിനെ തിരഞ്ഞെടുത്തതും ചർച്ചയാവുകയാണ്.  ആർ.എസ്.എസിന്റെയും ബി.ജെ.പി ഉൾപ്പെടെ പരിവാർ സംഘടനകളുടെയും ദേശീയ നേതാക്കൾ മൂന്ന് ദിവസവും പൂർണമായി വിനിയോഗിക്കുന്ന നയരൂപീകരണ സമ്മേളനത്തിന് ബി.ജെ.പി ഭരണമുള്ള ഇതര സംസ്ഥാനങ്ങൾ ഒഴിവാക്കിയാണ് പാലക്കാട് തിരഞ്ഞെടുത്തത്. അതീവ സുരക്ഷയിൽ നടക്കുന്ന സമ്മേളനത്തിന് വേദിയൊരുക്കുന്നത് സംസ്ഥാന സർക്കാരും പൊലിസും മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  3 days ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  3 days ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  3 days ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  3 days ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  4 days ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  4 days ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  4 days ago

No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  4 days ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  4 days ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  4 days ago