HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

  
September 14, 2024 | 6:21 AM

CPM Eyes Victory in Upcoming Local Polls Redraws Ward Boundaries

തിരുവനന്തപുരം: അടുത്തവര്‍ഷം ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനു മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡുകള്‍ പുനര്‍വിഭജിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളാണു വര്‍ദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ വാര്‍ഡുകളുടെ എണ്ണം 15,962 ല്‍ നിന്ന് 17,337 ആയി ഉയരും. 

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലുണ്ടായിരുന്ന 2080 വാര്‍ഡുകള്‍ 2267 ആയി ഉയര്‍ത്തി, ജില്ലാ പഞ്ചായത്തുകളില്‍ 15 ഡിവിഷനുകള്‍ വര്‍ദ്ധിപ്പിച്ചു. ഇന്നും നാളെയുമായി  മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ വാര്‍ഡ് നിര്‍ണയ വിജ്ഞാപനം  പുറത്തിറങ്ങും. ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാര്‍ഡ് കൂട്ടുന്ന തരത്തില്‍ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്താണ് വാര്‍ഡ് നിര്‍ണയ വിജ്ഞാപനം. പഞ്ചായത്തുകളിലെ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്ന കണക്ക് ജനസംഖ്യ വര്‍ദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനര്‍നിര്‍ണയിച്ചിരിക്കുന്നത്. 

വാര്‍ഡ് പുനര്‍നിര്‍ണയ വിജ്ഞാപനം എന്തിന് 

 പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍, ആഭ്യന്തര വകുപ്പിനെതിരായ പരാതികള്‍ തുടങ്ങി അടിമുടി അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ തദ്ദേശതിരഞ്ഞെടുപ്പിലെ ആധികാരിക വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇതിനായുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയതന്ത്രമായി വേണം പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ ഭേദഗതി ചെയ്ത് വാര്‍ഡ് നിര്‍ണയ വിജ്ഞാപനമിറക്കിയതിനെ കാണാന്‍. 

തിരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം നടത്തുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറിയ മാര്‍ജിനില്‍ കൈവിട്ട വാര്‍ഡുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കും വിധം സര്‍ക്കാരിന് അവസരമൊരുക്കാനുള്ള കുടില തന്ത്രത്തിന്റെ ഭാഗമാണ് എന്ന ആരോപണം വ്യാപകമായി ഉയരുന്നു. 

തദ്ദേശവാര്‍ഡ് പുനര്‍ നിര്‍ണയ കമ്മിഷനെ നിയമിച്ചത് ഗ്രാമപഞ്ചായത്തുകളില്‍ ഓരോ വാര്‍ഡു വീതം വര്‍ദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ പുതിയ വാര്‍ഡുകള്‍ ക്രമീകരിച്ചപ്പോള്‍ ഇത് മൂന്ന് വാര്‍ഡുകള്‍ വരെയായി ഉയര്‍ന്നു. മൊത്തം വാര്‍ഡുകളില്‍ 50 ശതമാനം വനിതാ സംവരണമാണ്, പട്ടിക ജാതി /വര്‍ഗ സംവരണവുമുണ്ട്. വാര്‍ഡ് വിഭജന നടപടികള്‍ സങ്കീര്‍ണവും അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതുമാണ്, കൂടാതെ പരാതികളില്‍ തീര്‍പ്പുണ്ടാവാന്‍ കാലതാമസമെടുക്കുകയും ചെയ്യും.

സംസ്ഥാനം നാള്‍ക്കുനാള്‍ കടത്തിലേക്കു നീങ്ങുമ്പോഴും നിയമങ്ങളില്‍ ഭേദഗതി വരുത്തി, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കാതെ വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നുവെങ്കില്‍ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണെന്ന് വേണം വിലയിരുത്താന്‍.

Ahead of the local polls, CPM redraws ward boundaries in a strategic move to gain an upper hand in the elections and emerge victorious.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  4 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  4 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  4 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  4 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  4 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  4 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  4 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  4 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  4 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  4 days ago