HOME
DETAILS

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

  
September 22, 2024 | 10:32 AM

arjun-mission-latest-update-iswar malpe news

ഷിരൂര്‍: മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് തീരുമാനം. പൊലിസും ഭരണകൂടവും സഹകരിക്കുന്നില്ലെന്നും ഇനി രേഖാമൂലം അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ തിരിച്ചുവരികയുള്ളുവെന്നും മാല്‍പെ പറഞ്ഞു.

'സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവന്‍പോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോര്‍ട്ടും ഇതുവരെ കിട്ടിയിട്ടില്ല. എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ല, തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ. അര്‍ജുന്റെ വീട്ടില്‍പോയ സമയത്ത് അവര്‍ക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്റെ അവസാന നിമിഷം വരെ തിരച്ചിലിന്റെ ഭാഗമായിരിക്കുമെന്ന്. ഇപ്പോള്‍ ആ വാക്ക് പാലിക്കാന്‍ തനിക്കായില്ല. അര്‍ജുന്റെ അമ്മയോടും കുടുംബത്തോടും മാപ്പ് പറയുകയാണെന്നും മാല്‍പെ കൂട്ടിച്ചേര്‍ത്തു.

ഗംഗാവലി പുഴയുടെ അടിയില്‍ സ്‌കൂട്ടറും ഇനിയും തടികഷ്ണങ്ങളും ഉണ്ടെന്ന് ഈശ്വര്‍ മാല്‍പെ ഇന്ന് രാവിലെ നടത്തിയ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞിരുന്നു. CP3 യില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 10 തടിക്കഷ്ണങ്ങളാണ് സ്‌കൂട്ടര്‍ ചായക്കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ആകാമെന്നും അര്‍ജുന്റെ ലോറി കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയും മാല്‍പെ പങ്കുവെച്ചിരുന്നു.

എന്നാല്‍ ഷിരൂര്‍ ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണ്. ഈ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ നടക്കാന്‍ പോകുന്നത്. ആ പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് വേണ്ടി ഈശ്വര്‍ മാല്‍പെ തയ്യാറായിരുന്നു. എന്നാല്‍ തിരച്ചില്‍ നടത്തേണ്ടെന്ന് പറഞ്ഞ് ഈശ്വര്‍ മാല്‍പെയെ അവിടെ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

National
  •  3 hours ago
No Image

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

oman
  •  3 hours ago
No Image

അവധിക്കാലത്ത് കുതിരയോട്ടം പഠിക്കാം: യുവജനങ്ങൾക്ക് വിനോദവും വിജ്ഞാനവും നൽകി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

പാകിസ്താനിൽ ഗൂഗിൾ സെർച്ച് ചാർട്ട് കീഴടക്കി ഇന്ത്യൻ 'വെടിക്കെട്ട്' ഓപ്പണർ; 2025-ൽ പാകിസ്ഥാനിൽ ഗൂഗിളിൽ ഏറ്റവും തിരയപ്പെട്ട കായികതാരം

Cricket
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ആകെ പോളിങ് 22.92%, കൂടുതല്‍ ആലപ്പുഴയില്‍

Kerala
  •  3 hours ago
No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാ​ഗികമായി അടച്ചു; ദുബൈ, ഷാർജ നഗരങ്ങളിൽ ഗതാഗതക്കുരുക്ക്

uae
  •  3 hours ago
No Image

ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് വിഡി സതീശന്‍; തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാരണങ്ങളും ചൂണ്ടിക്കാട്ടി

Kerala
  •  4 hours ago
No Image

കാലിക്കറ്റ് സർവകലാശാല 4 വർഷത്തിനിടെ 157 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി; പൊലിസിന് 39 കേസുകൾ കൈമാറി

crime
  •  4 hours ago
No Image

യുഎസിലും കാനഡയിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂമുകൾ ആരംഭിച്ചു

uae
  •  4 hours ago
No Image

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി പുതിയ നിയമം കൊണ്ടു വരുന്നു; ഫോട്ടോ േകാപ്പികള്‍ ആവശ്യപ്പെടുന്നതിനും എടുക്കുന്നതിനും വിലക്ക് 

Kerala
  •  4 hours ago

No Image

ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ അടിപൊളി പുതുവത്സരാഘോഷം: അൽ വത്ബയിൽ അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ പിറക്കും

uae
  •  6 hours ago
No Image

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് പോളിങ് മാറ്റിവച്ചു

Kerala
  •  6 hours ago
No Image

ആറുലക്ഷത്തിലധികം സ്വത്തുക്കൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കി: ഉമീദ് പോർട്ടൽ അടച്ചു, രാജ്യത്താകെ എട്ട് ലക്ഷത്തിലേറെ വഖ്ഫ് സ്വത്തുക്കളിൽ 27 ശതമാനം മാത്രം രജിസ്റ്റർ ചെയ്തത്

Kerala
  •  7 hours ago
No Image

ദോഹ എയർ പോർട്ടിൽനിന്ന് റിയാദ് എയർ പോർട്ടിലേക്ക് ബുള്ളറ്റ് ട്രെയിൻ: ഖത്തറും സഊദി അറേബ്യയും ധാരണയിലൊപ്പിട്ടു

Saudi-arabia
  •  7 hours ago