HOME
DETAILS

ഹൂഡയുടെ കൈവിട്ടകളി

  
Web Desk
October 09, 2024 | 3:43 AM

Haryana Congress Leadership Crisis and Election Setbacks

ഛണ്ഡിഗഢ്: ഹരിയാന കോണ്‍ഗ്രസ് കഴിഞ്ഞ കുറേക്കാലമായി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ ചുറ്റും കറങ്ങുകയാണ്. ഹൂഡ പറയുന്നതിനപ്പുറം ഒന്നും ചെയ്യാനാകാത്ത പ്രതിസന്ധിയിലായിരുന്നു ഹൈക്കമാന്‍ഡ്. താനും തനിക്കൊപ്പമുള്ളവരും മാത്രം മതിയെന്ന നിലപാടുമായി പാര്‍ട്ടിയിലെ എതിര്‍പക്ഷത്തെ പല നേതാക്കളെയും ഹൂഡ പുകച്ചുചാടിച്ചു. 2019ല്‍ തമ്മിലടിച്ച് അവസരം നഷ്ടമാക്കിയതിലും ഹൂഡയുടെ പങ്ക് ചെറുതല്ല. ഇത്തവണ, എതിര്‍ ചേരിയിലെ ഷെല്‍ജ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ വെട്ടിനിരത്താനും അവര്‍ക്കൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്‍കാതിരിക്കാനും ഹൂഡ സമര്‍ഥമായി കളിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൂഡ പറയുന്നത് മാത്രമാണ് അംഗീകരിക്കപ്പെട്ടത്. 


ഹൂഡയും മകനുമാണ് ഹരിയാന കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിച്ചത്. ഭരണം കിട്ടുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹൂഡയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ 28 ശതമാനത്തോളം വരുന്ന ജാട്ട് വിഭാഗത്തിന്റെ വോട്ട് ഹൂഡ വഴി കോണ്‍ഗ്രസിന് ഉറപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഹൈക്കമാന്‍ഡ് ഇടപെടാതിരുന്നത്. എന്നാല്‍ ജാട്ട് മേഖലയിലടക്കം കോണ്‍ഗ്രസ് പിന്നോട്ടുപോയി എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശ് അതിര്‍ത്തി പങ്കിടുന്ന മേഖല, തെക്കന്‍ ഹരിയാന എന്നിവിടങ്ങളിലെ ജാട്ട് മേഖലയില്‍ ബി.ജെ.പിയാണ് കടന്നുകയറിയത്. നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടു പോകുന്നതിനു പകരം തന്റെ അനുയായികളെ മാത്രം പരിഗണിക്കുകയായിരുന്നു ഹൂഡ. 90ല്‍ 70 സ്ഥാനാര്‍ഥികളും ഹൂഡ നിര്‍ദേശിച്ചവരായിരുന്നു. 


ദലിത്, പിന്നോക്ക മേഖലകളിലെ ചില പ്രമുഖ നേതാക്കളെ പോലും ഹൂഡ തഴഞ്ഞു. ഇതോടെ പല മണ്ഡലങ്ങളിലും വിമതര്‍ രംഗപ്രവേശം ചെയ്തു. വിമതരെ അനുനയിപ്പിക്കുന്നതിന് പകരം തിടുക്കപ്പെട്ട് നടപടിയെടുപ്പിച്ചതും ഹൂഡയുടെ നിര്‍ദേശ പ്രകാരമായിരുന്നു. പതിനാറോളം മണ്ഡലങ്ങളില്‍ വിമതരോ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരോ നിര്‍ണായകമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട നേതാക്കളും അവരുടെ അനുയായികളും തിരിഞ്ഞുകുത്തിയതോടെ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച ഹൂഡ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തവും ഏല്‍ക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  8 hours ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  9 hours ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  9 hours ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  9 hours ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  10 hours ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  10 hours ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  10 hours ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  11 hours ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  11 hours ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  11 hours ago