HOME
DETAILS

ഹൂഡയുടെ കൈവിട്ടകളി

  
Web Desk
October 09, 2024 | 3:43 AM

Haryana Congress Leadership Crisis and Election Setbacks

ഛണ്ഡിഗഢ്: ഹരിയാന കോണ്‍ഗ്രസ് കഴിഞ്ഞ കുറേക്കാലമായി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ ചുറ്റും കറങ്ങുകയാണ്. ഹൂഡ പറയുന്നതിനപ്പുറം ഒന്നും ചെയ്യാനാകാത്ത പ്രതിസന്ധിയിലായിരുന്നു ഹൈക്കമാന്‍ഡ്. താനും തനിക്കൊപ്പമുള്ളവരും മാത്രം മതിയെന്ന നിലപാടുമായി പാര്‍ട്ടിയിലെ എതിര്‍പക്ഷത്തെ പല നേതാക്കളെയും ഹൂഡ പുകച്ചുചാടിച്ചു. 2019ല്‍ തമ്മിലടിച്ച് അവസരം നഷ്ടമാക്കിയതിലും ഹൂഡയുടെ പങ്ക് ചെറുതല്ല. ഇത്തവണ, എതിര്‍ ചേരിയിലെ ഷെല്‍ജ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ വെട്ടിനിരത്താനും അവര്‍ക്കൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്‍കാതിരിക്കാനും ഹൂഡ സമര്‍ഥമായി കളിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൂഡ പറയുന്നത് മാത്രമാണ് അംഗീകരിക്കപ്പെട്ടത്. 


ഹൂഡയും മകനുമാണ് ഹരിയാന കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിച്ചത്. ഭരണം കിട്ടുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹൂഡയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ 28 ശതമാനത്തോളം വരുന്ന ജാട്ട് വിഭാഗത്തിന്റെ വോട്ട് ഹൂഡ വഴി കോണ്‍ഗ്രസിന് ഉറപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഹൈക്കമാന്‍ഡ് ഇടപെടാതിരുന്നത്. എന്നാല്‍ ജാട്ട് മേഖലയിലടക്കം കോണ്‍ഗ്രസ് പിന്നോട്ടുപോയി എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശ് അതിര്‍ത്തി പങ്കിടുന്ന മേഖല, തെക്കന്‍ ഹരിയാന എന്നിവിടങ്ങളിലെ ജാട്ട് മേഖലയില്‍ ബി.ജെ.പിയാണ് കടന്നുകയറിയത്. നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടു പോകുന്നതിനു പകരം തന്റെ അനുയായികളെ മാത്രം പരിഗണിക്കുകയായിരുന്നു ഹൂഡ. 90ല്‍ 70 സ്ഥാനാര്‍ഥികളും ഹൂഡ നിര്‍ദേശിച്ചവരായിരുന്നു. 


ദലിത്, പിന്നോക്ക മേഖലകളിലെ ചില പ്രമുഖ നേതാക്കളെ പോലും ഹൂഡ തഴഞ്ഞു. ഇതോടെ പല മണ്ഡലങ്ങളിലും വിമതര്‍ രംഗപ്രവേശം ചെയ്തു. വിമതരെ അനുനയിപ്പിക്കുന്നതിന് പകരം തിടുക്കപ്പെട്ട് നടപടിയെടുപ്പിച്ചതും ഹൂഡയുടെ നിര്‍ദേശ പ്രകാരമായിരുന്നു. പതിനാറോളം മണ്ഡലങ്ങളില്‍ വിമതരോ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരോ നിര്‍ണായകമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട നേതാക്കളും അവരുടെ അനുയായികളും തിരിഞ്ഞുകുത്തിയതോടെ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച ഹൂഡ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തവും ഏല്‍ക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  a day ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  a day ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  a day ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  a day ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  a day ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  a day ago
No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  a day ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  a day ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  a day ago