HOME
DETAILS

ഹൂഡയുടെ കൈവിട്ടകളി

  
Web Desk
October 09, 2024 | 3:43 AM

Haryana Congress Leadership Crisis and Election Setbacks

ഛണ്ഡിഗഢ്: ഹരിയാന കോണ്‍ഗ്രസ് കഴിഞ്ഞ കുറേക്കാലമായി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ ചുറ്റും കറങ്ങുകയാണ്. ഹൂഡ പറയുന്നതിനപ്പുറം ഒന്നും ചെയ്യാനാകാത്ത പ്രതിസന്ധിയിലായിരുന്നു ഹൈക്കമാന്‍ഡ്. താനും തനിക്കൊപ്പമുള്ളവരും മാത്രം മതിയെന്ന നിലപാടുമായി പാര്‍ട്ടിയിലെ എതിര്‍പക്ഷത്തെ പല നേതാക്കളെയും ഹൂഡ പുകച്ചുചാടിച്ചു. 2019ല്‍ തമ്മിലടിച്ച് അവസരം നഷ്ടമാക്കിയതിലും ഹൂഡയുടെ പങ്ക് ചെറുതല്ല. ഇത്തവണ, എതിര്‍ ചേരിയിലെ ഷെല്‍ജ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ വെട്ടിനിരത്താനും അവര്‍ക്കൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്‍കാതിരിക്കാനും ഹൂഡ സമര്‍ഥമായി കളിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൂഡ പറയുന്നത് മാത്രമാണ് അംഗീകരിക്കപ്പെട്ടത്. 


ഹൂഡയും മകനുമാണ് ഹരിയാന കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിച്ചത്. ഭരണം കിട്ടുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹൂഡയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ 28 ശതമാനത്തോളം വരുന്ന ജാട്ട് വിഭാഗത്തിന്റെ വോട്ട് ഹൂഡ വഴി കോണ്‍ഗ്രസിന് ഉറപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഹൈക്കമാന്‍ഡ് ഇടപെടാതിരുന്നത്. എന്നാല്‍ ജാട്ട് മേഖലയിലടക്കം കോണ്‍ഗ്രസ് പിന്നോട്ടുപോയി എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശ് അതിര്‍ത്തി പങ്കിടുന്ന മേഖല, തെക്കന്‍ ഹരിയാന എന്നിവിടങ്ങളിലെ ജാട്ട് മേഖലയില്‍ ബി.ജെ.പിയാണ് കടന്നുകയറിയത്. നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടു പോകുന്നതിനു പകരം തന്റെ അനുയായികളെ മാത്രം പരിഗണിക്കുകയായിരുന്നു ഹൂഡ. 90ല്‍ 70 സ്ഥാനാര്‍ഥികളും ഹൂഡ നിര്‍ദേശിച്ചവരായിരുന്നു. 


ദലിത്, പിന്നോക്ക മേഖലകളിലെ ചില പ്രമുഖ നേതാക്കളെ പോലും ഹൂഡ തഴഞ്ഞു. ഇതോടെ പല മണ്ഡലങ്ങളിലും വിമതര്‍ രംഗപ്രവേശം ചെയ്തു. വിമതരെ അനുനയിപ്പിക്കുന്നതിന് പകരം തിടുക്കപ്പെട്ട് നടപടിയെടുപ്പിച്ചതും ഹൂഡയുടെ നിര്‍ദേശ പ്രകാരമായിരുന്നു. പതിനാറോളം മണ്ഡലങ്ങളില്‍ വിമതരോ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരോ നിര്‍ണായകമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട നേതാക്കളും അവരുടെ അനുയായികളും തിരിഞ്ഞുകുത്തിയതോടെ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച ഹൂഡ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തവും ഏല്‍ക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  5 days ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  5 days ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  5 days ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  5 days ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  5 days ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  5 days ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  5 days ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  5 days ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  5 days ago