
സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ പുനരധിവാസത്തിന് നാടും നഗരവും ഒരുമിക്കുമ്പോൾ മുഖം തിരിച്ച് സർക്കാർ ജീവനക്കാർ. ഉരുൾപൊട്ടൽ ഇരകൾക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ നിന്ന് വിട്ടുനിന്നത് പകുതിയിലേറെ സർക്കാർ ജീവനക്കാർ.
ഇതോടെ മൂന്നു തവണയായി 500 കോടി രൂപ പ്രതീക്ഷിച്ച് ചലഞ്ച് പ്രഖ്യാപിച്ച സർക്കാർ തീരുമാനം അപ്പാടെ പാളി. സർക്കാർ ജീവനക്കാരിൽ നിന്ന് സംഭാവനയായും ഓഗസ്റ്റിലെ ശമ്പളം, പി.എഫ്, ലീവ് സറണ്ടർ എന്നിവയിലൂടെയും ആദ്യഗഡുവായി കിട്ടിയത് 53 കോടി രൂപ മാത്രം. ആദ്യ ഗഡുവായി ശമ്പളത്തിൽനിന്ന് കിട്ടിയത് 34,20,53,635 രൂപയാണ്. ലീവ് സറണ്ടർ വഴി ലഭിച്ചത് 16,21,10,126 രൂപയും പി.എഫിൽനിന്ന് 31,28,556 രൂപയും ലഭിച്ചു.
ആദ്യഗഡുവായി ആകെ കിട്ടിയത് 53,53,92,317 രൂപ. അതേ സമയം സ്പാർക്ക് വഴിയല്ലാതെ ശമ്പളം മാറ്റുന്ന ജീവനക്കാരിൽനിന്ന് ലഭിച്ച തുകയുടെ വിവരങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ശമ്പള വിതരണത്തിനുള്ള സ്പാർക്ക് സോഫ്റ്റുവെയറിലെ ഒക്‌ടോബർ ഒമ്പതിലെ കണക്ക് അനുസരിച്ച് ആകെയുള്ള അഞ്ചേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ 1,19,416 പേരാണ് ശമ്പളം നൽകാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. ലീവ് സറണ്ടറിൽനിന്ന് പണം നൽകാൻ 21,103 പേരും പി.എഫിൽനിന്ന് നൽകാൻ 726 പേരും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അഞ്ച് ദിവസത്തെ ശമ്പളം സാലറി ചലഞ്ചിലൂടെ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എല്ലാ സർക്കാർ ജീവനക്കാരും അഞ്ചു ദിവസത്തെ ശമ്പളം നൽകിയാൽ 660 കോടി രൂപ ലഭിക്കേണ്ടതാണ്. കുറഞ്ഞത് അഞ്ചു ദിവസത്തെ ശമ്പളം നൽകണമെന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. പരമാവധി മൂന്നു ഗഡുക്കളായി തുക നൽകാമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽനിന്ന് ഓഗസ്റ്റിലെ ശമ്പളത്തിൽനിന്നു മുതൽ പണം ഈടാക്കി തുടങ്ങുമെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. പ്രളയത്തോടനുബന്ധിച്ചു സാലറി ചലഞ്ച് വഴി 1,246 കോടിയും ഫെസ്റ്റിവൽ അലവൻസ് വഴി 117.69 കോടിയും സർക്കാരിനു ലഭിച്ചിരുന്നു.
മുഖം തിരിച്ച് ഉന്നതരും
ഉയർന്ന ശമ്പളം പറ്റുന്ന ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരും വിരമിച്ചശേഷവും ഭീമമായ ശമ്പളം കൈപ്പറ്റി ഉന്നത സ്ഥാനങ്ങളിലിരിലിരിക്കുന്ന ഉന്നതരും സാലറി ചലഞ്ചിൽ നിന്ന് മുഖം തിരിച്ചു. ഐ.എഫ്.എസ് കേഡറിലുള്ള 80 ഉദ്യോഗസ്ഥരിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് 29 പേർ മാത്രമെന്ന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പങ്കെടുത്ത 29 ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ പട്ടികയും മുഖ്യമന്ത്രി നൽകിയിരുന്നു. എന്നാൽ മറ്റ് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക മറച്ചുവയ്ക്കുകയും ചെയ്തു.
ചലഞ്ചിലൂടെ കിട്ടിയതെത്ര?
വെബ്‌സൈറ്റിലില്ല
സാലറി ചലഞ്ചിലൂടെ ഇതുവരെ ലഭിച്ച പണമെത്രയെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ജൂലൈ 30 മുതൽ ഇന്നലെ വരെ പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച തുകയുടെ കണക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. പക്ഷേ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെയും കൈമാറിയിട്ടില്ലെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബറിൽ പിടിച്ചിട്ടും ഒക്‌ടോബർ 22 ആയിട്ടും കണക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടില്ല.
ദുരിതാശ്വാസ നിധി: കിട്ടിയത് 548 കോടി, നയാപൈസ ചെലവാക്കിയില്ല
ഉരുൾ ദുരന്തത്തിനിരയായവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ഇന്നലെ വരെ എത്തിയത് 548,40,37,173 കോടി. കിട്ടിയ പണം മുഴുവനും ഖജനാവിൽ തന്നെ ഉണ്ടത്രേ. ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും വെബ്‌സൈറ്റിൽ പറയുന്നു.
കൊവിഡ് കാലത്ത് 1,129.74 കോടിയും 2018, 2019 ലെ പ്രളയത്തിൽ 4,970.29 കോടിയും ലഭിച്ചിരുന്നു. കൊവിഡ് സഹായധനത്തിൽ 1,111.15 കോടിയും പ്രളയത്തിന് കിട്ടിയ സഹായത്തിൽ 4,738.77 കോടിയും ചെലവഴിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
മലപ്പുറത്ത് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: നിയമനടപടിയുമായി കുടുംബം; സ്കൂൾ അധികൃതരോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ
Kerala
• 16 hours ago
വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന്
National
• 16 hours ago
തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു
Kerala
• 16 hours ago
കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ
Kerala
• 16 hours ago
യാത്രക്കാരുടെ ആരോഗ്യം വച്ച് കളിക്കരുത്: ട്രെയിനിൽ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു; കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി
National
• 17 hours ago
'നോ കിങ്‌സ് നോ ഫാഷിസ്റ്റ്‌സ്' ട്രംപിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ലക്ഷങ്ങള്‍' യു.എസ് നഗരങ്ങളെ ഇളക്കിമറിച്ച് 2,700ലേറെ റാലികള്‍
International
• 18 hours ago
എട്ട് റൺസിന് പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ
Cricket
• 18 hours ago
ദീപാവലി ആഘോഷത്തിനിടെ വീടിന് തീപിടിച്ചു; ഒരു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരുക്ക്
National
• 18 hours ago
ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ
Cricket
• 19 hours ago
റെയ്ഡിന് പിന്നാലെ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീടിനടുത്ത് കത്തിയ വോട്ടര്‍ രേഖകള്‍; കണ്ടെത്തിയത് എസ്.ഐ.ടി റെയ്ഡിനിടെ
National
• 19 hours ago
വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്
International
• 19 hours ago
വീണ്ടും അത്ഭുത നേട്ടം; എംഎൽഎസിൽ ചരിത്രം കുറിച്ച് മെസി
Football
• 19 hours ago
യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം | UAE Market on October 19
uae
• 19 hours ago
കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി
Kerala
• 20 hours ago
'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു
Kerala
• 20 hours ago
പള്ളുരുത്തി ശിരോവസ്ത്ര വിവാദം: വിദ്യാർഥിനിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് കുടുംബം; ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകം
Kerala
• 20 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; പെർത്തിലെ അപൂർവ താരമായി നിതീഷ് കുമാർ റെഡ്ഢി
Cricket
• 21 hours ago
മഞ്ചേരിയിൽ അരുംകൊല; യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു
Kerala
• 21 hours ago
പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പൊലിസ്
Kerala
• 20 hours ago
തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്ലി
Cricket
• 20 hours ago
അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്
uae
• 20 hours ago