HOME
DETAILS

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

  
Web Desk
October 24, 2024 | 4:52 AM

Yogi Government Evicts 80 Muslim Families in Bahajoi Lucknow

ലഖ്‌നോ: 80 മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്കിറക്കിവിട്ട് യോഗി സര്‍ക്കാര്‍. സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയിലാണ് സംഭവം. അലഹബാദ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. 

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയെന്ന് ഇറക്കി വിടപ്പെട്ട കുടുംബാംഗങ്ങള്‍ പറയുന്നു. 
വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിന് മുമ്പ് തങ്ങള്‍ക്ക് നോട്ടിസ് നല്‍കിയില്ല. കഴിഞ്ഞ 50 വര്‍ഷമായി താമസിക്കുന്ന വീടുകളില്‍ നിന്നാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. ഉച്ചക്ക് 1.15ഓടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നത്. സ്ഥലം വാങ്ങി ഇവിടെ വീടു വെച്ചവരാണ് പലരും. ഇത് ഗ്ലാസ് ഫാക്ടറിയുടെ സ്ഥലമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഗ്രാമീണര്‍ പറയുന്നു. 

നോട്ടിസ് പോലുമില്ലാതെ വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഗ്രാമീണര്‍ പറഞ്ഞു. പലരും തെരുവുകളില്‍ കഴിയേണ്ടി വന്നെന്നും ഗ്രാമീണര്‍ വ്യക്തമാക്കി. 

വീടുകളില്‍ നിന്നും ഇറക്കിവിട്ട കുടുംബങ്ങള്‍ നീതിക്കായി യു.പി സര്‍ക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

എനിക്ക് രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണുള്ളത്. അവരെ ഞാന്‍ എവിടെ കൊണ്ടുപോവും ഒരു ഉമ്മ ചോദിക്കുന്നു. പ്രായമായ പെണ്‍മക്കളേയും കൊണ്ട് എവിടേക്ക് പോവുമെന്നതാണ് മറ്റൊരു മാതാവിന്റെ ആധി. 

അവിടെയുള്ള ഒറു ചെറുപ്പക്കാരന്‍രെ പ്രതികരണം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തങ്ങളുടെ മുസ്‌ലിം ഐഡന്റിറ്റിയാണ് ഇത്തരം നടപടികള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലമെന്ന് പറയുന്നത് ഇവിടെ നിന്ന് ഏറെ അകലെയാണ്. എന്റെ പേര് സദ്ദാം ഹുസൈന്‍ എന്നായത് കൊണ്ടാണ് ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്- ആദ്ദേഹം പ്രതികരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഫോണ്‍കാള്‍ ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഗതിമാറ്റിയതെങ്ങനെ

International
  •  10 days ago
No Image

ബാറ്റ് പരിശോധനയ്ക്കിടെ തർക്കം; ഒഫീഷ്യൽസിനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വാങ്കഡെയിൽ നാടകീയ രംഗങ്ങൾ

Cricket
  •  10 days ago
No Image

വല്ലാര്‍പ്പാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച് മകന്‍; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  10 days ago
No Image

മൈതാനത്ത് സഹോദര സ്നേഹമില്ല! ഹാർദിക് പുറത്തായപ്പോൾ ക്രുനാലിന്റെ 'വൈൽഡ്' ആഘോഷം; കലിപ്പിച്ച് മുംബൈ നായകൻ

Cricket
  •  10 days ago
No Image

'f(f(O))>f(O)' യു.എസിന്റെ ഹോര്‍മുസ് ഉപരോധ ഭീഷണിക്ക് മറുപടിയായി ഇറാന്റെ 'ഗണിതശാസ്ത്ര' താക്കീത്

International
  •  10 days ago
No Image

''ചൂട് മൂലം ഫോണ്‍ പൊട്ടിത്തെറിക്കാം, 55 ഡിഗ്രി വരെ താപനില ഉയരും''; വ്യാജ പ്രചരണത്തില്‍ വീഴല്ലേ... ജാഗ്രത വേണമെന്ന് അറിയിപ്പ്

Kerala
  •  10 days ago
No Image

വേനൽക്കാലം കടുക്കുന്നു, നീളുന്നു; 1960-കളെ അപേക്ഷിച്ച് 30 ദിവസത്തോളം ദൈർഘ്യം വർധിച്ചതായി പഠനം

International
  •  10 days ago
No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  10 days ago
No Image

പോളിങ് ശതമാന കണക്കുകള്‍ ഉടന്‍ പുറത്തുവിടണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  10 days ago
No Image

ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാവേലിക്കരയില്‍ ടിപ്പറിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  10 days ago