HOME
DETAILS

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

  
Web Desk
October 24, 2024 | 4:52 AM

Yogi Government Evicts 80 Muslim Families in Bahajoi Lucknow

ലഖ്‌നോ: 80 മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്കിറക്കിവിട്ട് യോഗി സര്‍ക്കാര്‍. സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയിലാണ് സംഭവം. അലഹബാദ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. 

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയെന്ന് ഇറക്കി വിടപ്പെട്ട കുടുംബാംഗങ്ങള്‍ പറയുന്നു. 
വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിന് മുമ്പ് തങ്ങള്‍ക്ക് നോട്ടിസ് നല്‍കിയില്ല. കഴിഞ്ഞ 50 വര്‍ഷമായി താമസിക്കുന്ന വീടുകളില്‍ നിന്നാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. ഉച്ചക്ക് 1.15ഓടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നത്. സ്ഥലം വാങ്ങി ഇവിടെ വീടു വെച്ചവരാണ് പലരും. ഇത് ഗ്ലാസ് ഫാക്ടറിയുടെ സ്ഥലമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഗ്രാമീണര്‍ പറയുന്നു. 

നോട്ടിസ് പോലുമില്ലാതെ വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഗ്രാമീണര്‍ പറഞ്ഞു. പലരും തെരുവുകളില്‍ കഴിയേണ്ടി വന്നെന്നും ഗ്രാമീണര്‍ വ്യക്തമാക്കി. 

വീടുകളില്‍ നിന്നും ഇറക്കിവിട്ട കുടുംബങ്ങള്‍ നീതിക്കായി യു.പി സര്‍ക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

എനിക്ക് രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണുള്ളത്. അവരെ ഞാന്‍ എവിടെ കൊണ്ടുപോവും ഒരു ഉമ്മ ചോദിക്കുന്നു. പ്രായമായ പെണ്‍മക്കളേയും കൊണ്ട് എവിടേക്ക് പോവുമെന്നതാണ് മറ്റൊരു മാതാവിന്റെ ആധി. 

അവിടെയുള്ള ഒറു ചെറുപ്പക്കാരന്‍രെ പ്രതികരണം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തങ്ങളുടെ മുസ്‌ലിം ഐഡന്റിറ്റിയാണ് ഇത്തരം നടപടികള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലമെന്ന് പറയുന്നത് ഇവിടെ നിന്ന് ഏറെ അകലെയാണ്. എന്റെ പേര് സദ്ദാം ഹുസൈന്‍ എന്നായത് കൊണ്ടാണ് ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്- ആദ്ദേഹം പ്രതികരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച് യുഎഇ കോടതി

uae
  •  4 days ago
No Image

മൊഴി രേഖപ്പെടുത്തും മുൻപ് ഭാര്യ മരിച്ചു; ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട കേസിൽ ഭർത്താവിനെ കോടതി വെറുതെവിട്ടു

National
  •  4 days ago
No Image

ഐപിഎൽ ഇനി ഓസ്‌ട്രേലിയയിലേക്കോ? അണിയറയിൽ 'രഹസ്യ ചർച്ചകൾ'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ റിപ്പോർട്ട്!

Football
  •  4 days ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം: നട്ടെല്ലിന് പൊട്ടൽ, സാവരിയ നേരിട്ടത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Kerala
  •  4 days ago
No Image

പാസ്‌പോർട്ട്-വിസ സേവനങ്ങൾ: അനധികൃത ഏജന്റുമാർക്ക് പണം നൽകരുത്; കർശന മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി

uae
  •  4 days ago
No Image

26 വര്‍ഷത്തിന് ശേഷം ചരിത്ര സന്ദര്‍ശനം; സഊദിയുമായുള്ള സഹകരണം വിപുലമാക്കി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മടങ്ങി

Saudi-arabia
  •  4 days ago
No Image

മൊറോക്കോ മാത്രമല്ല, മെസിയും വീണു; ലോകറെക്കോർഡുമായി കിലിയൻ എംബാപ്പെ!

Football
  •  4 days ago
No Image

"മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ"; വധശിക്ഷാ ഭീഷണിക്കിടെയും ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന

International
  •  4 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ടയര്‍ യാത്രയ്ക്കിടെ തീപിടിച്ച് കത്തി; ആര്‍ക്കും പരുക്കുകളില്ല

Kerala
  •  4 days ago
No Image

വീട്ടിൽ അതിക്രമിച്ചുകയറി; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 days ago