HOME
DETAILS

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

  
Web Desk
October 24, 2024 | 4:52 AM

Yogi Government Evicts 80 Muslim Families in Bahajoi Lucknow

ലഖ്‌നോ: 80 മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്കിറക്കിവിട്ട് യോഗി സര്‍ക്കാര്‍. സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയിലാണ് സംഭവം. അലഹബാദ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. 

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയെന്ന് ഇറക്കി വിടപ്പെട്ട കുടുംബാംഗങ്ങള്‍ പറയുന്നു. 
വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിന് മുമ്പ് തങ്ങള്‍ക്ക് നോട്ടിസ് നല്‍കിയില്ല. കഴിഞ്ഞ 50 വര്‍ഷമായി താമസിക്കുന്ന വീടുകളില്‍ നിന്നാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. ഉച്ചക്ക് 1.15ഓടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നത്. സ്ഥലം വാങ്ങി ഇവിടെ വീടു വെച്ചവരാണ് പലരും. ഇത് ഗ്ലാസ് ഫാക്ടറിയുടെ സ്ഥലമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഗ്രാമീണര്‍ പറയുന്നു. 

നോട്ടിസ് പോലുമില്ലാതെ വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഗ്രാമീണര്‍ പറഞ്ഞു. പലരും തെരുവുകളില്‍ കഴിയേണ്ടി വന്നെന്നും ഗ്രാമീണര്‍ വ്യക്തമാക്കി. 

വീടുകളില്‍ നിന്നും ഇറക്കിവിട്ട കുടുംബങ്ങള്‍ നീതിക്കായി യു.പി സര്‍ക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

എനിക്ക് രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണുള്ളത്. അവരെ ഞാന്‍ എവിടെ കൊണ്ടുപോവും ഒരു ഉമ്മ ചോദിക്കുന്നു. പ്രായമായ പെണ്‍മക്കളേയും കൊണ്ട് എവിടേക്ക് പോവുമെന്നതാണ് മറ്റൊരു മാതാവിന്റെ ആധി. 

അവിടെയുള്ള ഒറു ചെറുപ്പക്കാരന്‍രെ പ്രതികരണം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തങ്ങളുടെ മുസ്‌ലിം ഐഡന്റിറ്റിയാണ് ഇത്തരം നടപടികള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലമെന്ന് പറയുന്നത് ഇവിടെ നിന്ന് ഏറെ അകലെയാണ്. എന്റെ പേര് സദ്ദാം ഹുസൈന്‍ എന്നായത് കൊണ്ടാണ് ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടത്- ആദ്ദേഹം പ്രതികരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  4 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  4 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  4 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  4 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  4 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  4 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  4 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  4 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  4 days ago