HOME
DETAILS

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

  
Web Desk
October 27, 2024 | 5:38 PM

New Zealand defeated Indian women in the second ODI

‌അഹമ്മദാബാദ്:ആദ്യ മത്സരത്തിലെ വിജയം ആവർത്തിക്കാനാവാതെ ഇന്ത്യൻ വനിതകൾ രണ്ടാം ഏകദിനത്തില്‍  ന്യൂസിലന്‍ഡ് വനിതകള്ളോട് തോൽവി വഴങ്ങി. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡ് 76 റണ്‍സിന്റെ വിജയം പിടിച്ചു. ഇതോടെ മൂന്നാം പോരാട്ടം ഇരു ടീമുകള്‍ക്കും നിർണായകമായി.

ആദ്യം ബാറ്റ് ചെയ്ത കിവി വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 കണ്ടെത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്തയ 47.1 ഓവറില്‍ 183 റണ്‍സില്‍ പുറത്തായി.ബൗളിങിലും ഫീല്‍ഡിങിലും വെട്ടിത്തിളങ്ങിയ രാധ യാദവ് 9ാം സ്ഥാനത്തിറങ്ങി ബാറ്റിങിലും തിളങ്ങി. ടീമിന്റെ ടോപ് സ്‌കോറര്‍ രാധയാണ്. താരം പൊരുതി നിന്നു 48 റണ്‍സെടുത്തു. പത്താമതായി എത്തിയ സൈമ ഠാക്കൂറും പിടിച്ചു നിന്നു ജയിപ്പിക്കാന്‍ ശ്രമം നടത്തി. അതൊന്നും പക്ഷേ വിജയിച്ചില്ല. താരം 29 റണ്‍സെടുത്തു.ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ഹര്‍മന്‍പ്രീത് കൗര്‍ (24), ജെമി റോഡ്രിഗസ് (17), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ (15 വീതം) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം പോയില്ല.

ന്യൂസിലന്‍ഡിനായി ലിയ തഹുഹു, സോഫി ഡിവൈന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ നേടി. ജെസ് കെര്‍, ഈഡന്‍ കാര്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ഇന്ത്യന്‍ തകര്‍ച്ച പൂര്‍ണമാക്കി.നേരത്തെ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (79) ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഓപ്പണര്‍ സുസി ബെയ്റ്റ്സും അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ജോര്‍ജിയ പ്ലിമ്മര്‍ (41), മധ്യനിരയില്‍ മാഡി ഗ്രീന്‍ (42) എന്നിവരും മികവു പുലര്‍ത്തി.മികച്ച തുടക്കമാണ് കിവി ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 87 റണ്‍സെടുത്താണ് പിരിഞ്ഞത്.ഇന്ത്യക്കായി രാധാ യാദവ് ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് സൂപ്പര്‍ ക്യാച്ചുകളുമായി താരം ഫീല്‍ഡിങിലും തിളങ്ങി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍, പ്രിയ മിശ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  2 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  2 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  2 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  2 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  2 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  2 days ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  2 days ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  2 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  2 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  2 days ago