HOME
DETAILS

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

  
Laila
October 30 2024 | 04:10 AM

Cyber financial crimes have increased sharply 3207 crore loss in four years

കോഴിക്കോട്: രാജ്യത്ത് സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ കുത്തനെ വർധിച്ചതായി റിസർവ് ബാങ്ക് കണക്കുകൾ. നാലു വർഷത്തിനിടെ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നഷ്ടമായതായി പരാതി ലഭിച്ചത് 3,207 കോടി രൂപയാണ്. 
ഏറ്റവും കൂടുതൽ പരാതികൾ സ്വകാര്യ ബാങ്കുകളുമായി ബന്ധപ്പെട്ടാണ്. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ പോലും സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായ ഡിജിറ്റൽ അറസ്റ്റിനെ കഴിഞ്ഞ ദിവസം  പരാമർശിച്ചിരുന്നു. 

2020-21 മുതൽ 2023-24 വരെ സാമ്പത്തിക വർഷത്തിൽ 5,82,000 സൈബർ കേസുകളിലായാണ് ഇത്രയും വലിയ തുക നഷ്ടമായത്. 2023-24 വർഷം കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 2023ൽ 75,800 കേസുകളുണ്ടായപ്പോൾ 2024ൽ ഇത് 2,92,800 ആയി വർധിച്ചു. നഷ്ടം 421.4 കോടി രൂപയിൽ നിന്ന് 2054.6 കോടിയായും ഉയർന്നു.  

2019-20ൽ 73,386 കേസുകളിലായി 244.01 കോടിയും 20-21ൽ 73,988 കേസുകളിലായി 228.65 കോടിയും 21-22ൽ 65,893 കേസുകളിൽ 258.61 കോടിയും നഷ്ടമായി. 2017ൽ 3466 കേസ്, 2018ൽ 3,353, 2019ൽ 6,229, 2020ൽ 10,395 കേസ് എന്നിങ്ങനെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
രാജ്യത്തിന്റെ ബിസിനസ് തലസ്ഥാനം എന്നു വിശേഷണമുള്ള മുംബൈ ഉൾക്കൊള്ളുന്ന മഹാരാഷ്ട്രയിലാണ്  ഏറ്റവും കൂടുതൽ സൈബർ സാമ്പത്തിക  തട്ടിപ്പ് രജിസ്റ്റർ ചെയ്തത്.

26 ശതമാനം കേസുകൾ മഹാരാഷ്ട്രയിലാണെങ്കിൽ 23 ശതമാനം കേസുകളോടെ തമിഴ്‌നാടാണ് രണ്ടാമത്. ഡൽഹിയിൽ ഒമ്പത് ശതമാനവും. 2020ലെ കണക്കിൽ ഏറ്റവും കൂടുതൽ കേസുകളുണ്ടായത് തെലങ്കാനയിലായിരുന്നു. കൊട്ടക് മഹീന്ദ്ര, ആക്‌സിസ്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ എന്നീ അഞ്ചു ബാങ്കുകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഇതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ എല്ലാം സ്വകാര്യ പുതുതലമുറ ബാങ്കുകളാണ്. 53 ശതമാനം കേസുകളും ഈ അഞ്ചു ബാങ്കുകളുമായി ബന്ധപ്പെട്ടാണ്. 

കേരളത്തിലും സൈബർ ക്രൈമുകൾ വർധിച്ചു. 2016ൽ 283 കേസുകളുണ്ടായിരുന്നത് 2023ൽ 3,295 കേസുകളായി. 2024 ഒാഗസ്റ്റ് വരെ 2446 കേസുകൾ വന്നു കഴിഞ്ഞു.  2022ൽ 773 കേസുകളാണ് രജിസ്റ്റർ ചെയ്തത്. രാജ്യത്ത് പണത്തിന്റെ വിനിമയം 12 വർഷം കൊണ്ട് 90 ഇരട്ടി വർധിച്ചുവെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. 2012-13ൽ 162 കോടി രൂപയുടെ ഡിജിറ്റൽ കൈമാറ്റം നടന്നപ്പോൾ 2023-24ൽ ഇത് 14,726 കോടിയായി വർധിച്ചു. നോട്ട് നിരോധനവും കൊവിഡുമാണ് ഡിജിറ്റൽ ഇടപാടുകൾ വർധിക്കാൻ കാരണമായത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  5 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  12 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  19 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  27 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  36 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  41 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  44 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  an hour ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  an hour ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago