HOME
DETAILS

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

  
Laila
October 30 2024 | 07:10 AM

Cherai Waqf land grabbers have no legal standing   Big grabbers to defend

കൊച്ചി: വന്‍കിട റിസോര്‍ട്ട് ഉടമകളടക്കം വന്‍ തോതില്‍ കൈയേറിയ എറണാകുളം ചെറായിയിലെ 404 ഏക്കര്‍ വഖ്ഫ് ഭൂമി സംബന്ധിച്ച തര്‍ക്കം വീണ്ടും വഴിത്തിരിവിലേക്ക്. ഫാറൂഖ് കോളജ് മാനേജ്‌മെന്റിനായി ചെറായിയില്‍ വഖ്ഫ് ചെയ്ത 404 ഏക്കര്‍ ഭൂമി കൈയേറി കൈവശപ്പെടുത്തിയ ആര്‍ക്കും കരമടയ്ക്കാനോ പോക്കുവരവ് നടത്താനോ കഴിയില്ലെന്ന പുതിയ ഹൈക്കോടതി ഇടക്കാല ഉത്തരവ് മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കൈയേറ്റക്കാര്‍.

എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള വഖ്ഫ് സംരക്ഷണ വേദി 2017ല്‍ മുനമ്പം എസ്റ്റേറ്റ് വഖ്ഫ് ഭൂമിയിലെ അനധികൃത കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്വത്തിന്റെ കാവല്‍ക്കാരുടെ നിരുത്തരവാദിത്വം കൊണ്ട് അന്യാധീനപ്പെട്ട വഖഫ് ഭൂമി സംബന്ധിച്ച നിയമ നടപടികള്‍ക്ക് ജീവന്‍ വച്ചത്.

ചെറായി ബീച്ചിലെ വലിയ റിസോര്‍ട്ടുകളും കോട്ടേജുകളുമെല്ലാം അടങ്ങുന്ന ബീച്ച് ജങ്ഷനില്‍ നിന്നും 500 മീറ്റര്‍ വടക്കോട്ട് മാറിയാല്‍ കാണുന്ന 404 ഏക്കര്‍ 76 സെന്റ് ഭൂമി വഖ്ഫ് ഭൂമിയായി ജസ്റ്റിസ് നിസാര്‍ കമ്മിഷന്‍ 2009ല്‍ കണ്ടെത്തിയതാണ്. 2008ല്‍ പാലോളി മുഹമ്മദ് കുട്ടി വഖ്ഫ് മന്ത്രിയായിരുന്നപ്പോഴാണ് അന്യാധീനപ്പെട്ട വഖ്ഫ് ഭൂമി കണ്ടെത്താന്‍ നിസാര്‍ കമ്മിഷനെ നിയോഗിച്ചത്.   

ഈ 404 ഏക്കറില്‍ 600 കുടുംബങ്ങള്‍ ഉണ്ടെന്നും ഭൂമിയില്‍ നിന്ന് ഇവരെ ഒഴിപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ച് മുന്‍പാകെ സ്വീകരിച്ച നിലപാട്. തുടര്‍ന്ന് പോക്കുവരവ് നടത്തുവാനും സര്‍ട്ടിഫിക്കറ്റ് നല്‍കുവാനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കി സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ കേരള വഖ്ഫ് സംരക്ഷണവേദി പ്രസിഡന്റ് ടി.എം അബ്ദുല്‍സലാം, സെക്രട്ടറി നാസര്‍ മനയില്‍ എന്നിവര്‍ നല്‍കിയ അപ്പീലിലാണ് എട്ട് മാസം മുന്‍പ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

 ഇതോടെ കൈയേറ്റക്കാരുടെ കൈവശമിരിക്കുന്ന ഈ ഭൂമിയില്‍ കരമടയ്ക്കാനോ പോക്കുവരവ് നടത്താനോ പാടില്ലെന്ന് നിര്‍ദേശിച്ച് സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനിടെ പോളക്കുളം, കൊടക് മഹീന്ദ്രയടക്കം വന്‍കിടക്കാരായ 16 പേര്‍ക്ക് വഖ്ഫ് ബോര്‍ഡ് നോട്ടിസയക്കുകയും ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്‌തെങ്കിലും ചിലരൊഴിച്ച് മറ്റാരും നോട്ടിസിന് മറുപടി നല്‍കിയില്ല.

തൊരു അടിസ്ഥാന രേഖകളുമില്ലാത്ത എന്നാല്‍ നാളിതുവരെ വഖ്ഫ് ബോര്‍ഡ് കൃത്യമായി പോക്ക് വരവ് നടത്തിയ വ്യക്തമായ രേഖകളുള്ള ഭൂമിയിലാണ് അനധികൃതമായി വന്‍കിട റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മിച്ചിരിക്കുന്നത്.
ഇരുനൂറില്‍ താഴെ മാത്രം കുടുംബങ്ങളാണ് ഈ ഭൂമിയില്‍ രേഖകളില്ലാതെ താമസിക്കുന്നത്. എന്നാല്‍ അറുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നതായാണ് പ്രചാരണമെങ്കിലും ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗവും കൈവശപ്പെടുത്തിയത് വന്‍കിടക്കാരാണ്.

അതിനാല്‍ വന്‍കിടക്കാരൊഴിച്ച് മറ്റുള്ളവര്‍ക്കെതിരേ ബോര്‍ഡ് നിയമ നടപടികളൊന്നുമെടുത്തിട്ടുമില്ല.
എന്നാല്‍ സ്‌റ്റേ ഉത്തരവുകള്‍ വരും മുന്‍പേ കുടുംബങ്ങളെ ഭയപ്പെടുത്തി സമര രംഗത്തിറക്കി വിഷയത്തെ സാമുദായികവല്‍ക്കരിക്കാനും വഴിതിരിച്ചുവിട്ട് നേട്ടമുണ്ടാക്കാനുമുള്ള ശ്രമത്തിലാണ് വന്‍കിട കൈയേറ്റക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  6 days ago
No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  6 days ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  6 days ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  6 days ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  6 days ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  6 days ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  6 days ago

No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  6 days ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  6 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  6 days ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  6 days ago