HOME
DETAILS

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

  
Web Desk
November 02, 2024 | 4:10 PM

Waqf encroachment in Karnataka Decision to withdraw notice issued

ബംഗളൂരു: കര്ണാടകയില് വഖ്ഫ് ഭൂമിയിലെ കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസ് പിന്വലിക്കുന്നു. ഇക്കാര്യത്തില് കര്ഷകര്ക്ക് നോട്ടീസ് പിന്വലിക്കണമെന്നും നോട്ടീസിന്റെ പേരില് നടപടിയെടുക്കരുതെന്നും എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്മാര്ക്കും നിര്ദേശം നല്കിയതായി കര്ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇക്കാര്യത്തില് റവന്യൂ രേഖകള് അന്തിമമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിജയപുര ജില്ലയില് ഏതാനും കര്ഷകര് കൈവശംവെച്ച ഭൂമി ഏറ്റെടുക്കാനായി വഖ്ഫ് ബോര്ഡ് നോട്ടീസ് നല്കിയിരുന്നു. ഹിന്ദുത്വസംഘടനകള് ഇതു വലിയവിവാദമാക്കുകയും വിദ്വേഷപ്രചാരങ്ങള് നടത്തിവരികയും ചെയ്യുന്നതിനിടെയാണ് സിദ്ധരാമയ്യ സര്ക്കാരിന്റെ നടപടി.

 വഖ്ഫ് ഭൂമി ഏറ്റെടുക്കല് സംബന്ധിച്ച് പുറപ്പെടുവിച്ച എല്ലാ നോട്ടീസുകളും കത്തുകളും പിന്വലിക്കാന് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്മാര്ക്കും മുഖ്യമന്ത്രി നല്കിയിട്ടുണ്ടെന്നും പ്രശ്‌നം ഇപ്പോള് പരിഹരിച്ചതായും പരമേശ്വര പറഞ്ഞു. ഭൂമി 50 വര്ഷം മുമ്പ് തങ്ങളുടെ പേരില് രജിസ്റ്റര് ചെയ്തതായി വഖ്ഫ് ബോര്ഡ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്, ഇവ സ്ഥിരീകരിക്കുന്നതിന് വഖ്ഫിന്റെയും റവന്യൂവകുപ്പിന്റെയും രേഖകള് ഒത്തുപോകണം. ഒത്തുചേരുന്നില്ലെങ്കില് റവന്യൂ രേഖകളായിരിക്കും പരിഗണിക്കുകയെന്നും മന്ത്രി വിശദീകരിച്ചു.

മുന്കൂര് അറിയിപ്പുകളോ നിയമ നടപടികളോ ഇല്ലാതെ ഭൂരേഖകളില് അനധികൃത മാറ്റങ്ങള് വരുത്തിയാല് ഉടന് അസാധുവാക്കണമെന്ന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു. ഇന്നലെ ചേര്ന്ന പ്രത്യേകയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമ, പാര്ലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീല്, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, മുതിര്ന്ന ഉദ്യോഗസ്ഥര് എന്നിവര് യോഗത്തില് പങ്കെടുത്തു. എന്നാല്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ് മന്ത്രി ബി. ഇസഡ് സമീര് അഹമ്മദ് ഖാന് പങ്കെടുത്തില്ല. അതേസമയം, കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്കിയത് ബി.ജെ.പി സര്ക്കാരാണെന്ന് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര് പറഞ്ഞു. വഖ്ഫ് നിയമം അനുസരിച്ച് നോട്ടീസ് നല്കാനും റവന്യൂ രേഖകള് മാറ്റാനും തുടക്കമിട്ടത് ബി.ജെ.പിയാണ്. ഒരു കര്ഷകനെയും കുടിയൊഴിപ്പിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന് ഇതിന് വിരുദ്ധമായി പ്രവര്ത്തിച്ചാല് തിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Waqf encroachment in Karnataka Decision to withdraw notice issued



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ആദ്യ നാല് മണിക്കൂറുകളില്‍ 30 ശതമാനം കടന്ന് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  a day ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  a day ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  a day ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; മുന്നിലുള്ളത് മിന്നും നേട്ടം

Cricket
  •  a day ago
No Image

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

qatar
  •  a day ago
No Image

ദയവായി ഇന്ത്യൻ ടീമിൽ നിന്നും ആ താരത്തെ ഒഴിവാക്കരുത്: അശ്വിൻ

Cricket
  •  a day ago
No Image

'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ഇനി വളയം മാത്രമല്ല, മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന 'ഗാനവണ്ടി' ട്രൂപ്പ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, പിന്നില്‍ ലീഗല്‍ ബ്രെയിന്‍: സണ്ണി ജോസഫ്

Kerala
  •  a day ago