HOME
DETAILS

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

  
Web Desk
November 03, 2024 | 6:05 AM

Kemi Badenoch Elected as New Leader of the UKs Conservative Party First Black Woman to Lead a Major UK Party

ലണ്ടന്‍: ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ ലീഡറായി കെമി ബദനോക്  തെരഞ്ഞെടുക്കപ്പെട്ടു. നാല്‍ത്തിനാലുകാരിയായ കെമി ബ്രിട്ടനിലെ ഏതെങ്കിലും ഒരു വലിയ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ്.

ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയന്‍ വംശജയാണ്. മുന്‍ ഇമിഗ്രേഷന്‍ വകുപ്പു മന്ത്രിയായ റോബര്‍ട്ട് ജെന്റിക്കിനെ മറികടന്നാണ് കെമി ബദനോക് ഈ പദവിയില്‍ എത്തുന്നത്. സുനകിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ കെമിയും മുന്‍മന്ത്രി റോബര്‍ട്ട് ജെന്റിക്കുമാണ് ഉണ്ടായിരുന്നത്. കെമി 53,806 വോട്ടുകളും റോബര്‍ട്ട് ജെന്റിക്കിന് 41,388 വോട്ടുകളും നേടി. 

മുന്‍ പ്രധാനമന്ത്രിയായ റിഷി സുനകിന് പകരക്കാരിയായ കെമിക്കു മുന്നില്‍ ഏറെ വെല്ലുവിളികളാണുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കെമി ബദനോകിനു മുന്നിലുള്ളത്.

 'സത്യം പറയാനുള്ള സമയമായിരിക്കുന്നു. നമുക്ക് മുന്നിലുള്ള ദൗത്യം കഠിനവും എന്നാല്‍ ലളിതവുമാണ്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ പ്രതിജ്ഞാബദ്ധമാക്കാനായി സത്യസന്ധതയുള്ള പ്രതിപക്ഷമാവുക എന്നതാണ് നമുക്ക് ആദ്യം ചെയ്യാനുള്ളത്. നമ്മള്‍ തെറ്റുകള്‍ വരുത്തിയതിനെക്കുറിച്ച് സത്യസന്ധത പുലര്‍ത്തണം. നമ്മുടെ രണ്ടാമത്തെ ലക്ഷ്യവും ഒട്ടും ചെറുതല്ല. നമ്മുടെ പാര്‍ട്ടിയെ അധികാരത്തിലേറ്റുക എന്നതാണത്- പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കെമി പറഞ്ഞു.

നമ്മുടെ മഹത്തായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്. ഞാന്‍ സ്‌നേഹിക്കുന്ന, എനിക്ക് ഒരുപാട് അവസരം തന്ന ഒരു പാര്‍ട്ടിയാണ്. മത്സരത്തില്‍ എതിരാളിയായിരുന്ന റോബര്‍ട്ട് ജെന്റിക്ക് വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി. മാറ്റത്തിനുള്ള സമയമാണിത്- തന്നെ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ ചര്‍മ്മത്തിന്റെ നിറം നമ്മുടെ മുടിയുടെ നിറത്തെക്കാളും കണ്ണുകളുടെ നിറത്തെക്കാളും പ്രാധാന്യമര്‍ഹിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍- അവര്‍ പറഞ്ഞു. 

ബ്രിട്ടന്‍-ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ വ്യാപാരമന്ത്രിയായിരിക്കെ കെമിയും പങ്കെടുത്തിരുന്നു. വിസ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ത്തട്ടിയാണ് കരാര്‍ ചര്‍ച്ച സ്തംഭിച്ചതെന്ന് അവര്‍ ഈയിടെ പറഞ്ഞിരുന്നു. നൈജീരിയന്‍ ദമ്പതികളുടെ മകളായി യുകെയിലാണു കെമിയുടെ ജനനം. ഭര്‍ത്താവ് ഹാമിഷ് ബേഡനോക്, ഡോയ്‌ചെ ബാങ്ക് ഉദ്യോഗസ്ഥനും മുന്‍ കൗണ്‍സിലറുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; ഇന്ത്യൻ സംഘത്തെ സ്വാഗതംചെയ്യുമ്പോൾ പാരായണം ചെയ്തത് ആലു ഇംറാൻ അധ്യായത്തിലെ സൂക്തം

International
  •  4 days ago
No Image

സ്വകാര്യ ഗ്രൂപ്പുകൾക്ക് 52,507 ഹജ്ജ്ക്വാട്ട, അപേക്ഷ ക്ഷണിച്ചു

Kerala
  •  4 days ago
No Image

രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി

National
  •  4 days ago
No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുദ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  4 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  4 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  5 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  5 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  5 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  5 days ago