HOME
DETAILS

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

  
November 04, 2024 | 6:20 AM

synthetic intoxication 274 people were arrested in six months

കണ്ണൂർ: എക്സൈസ് ശക്തമായ നടപടികളെടുക്കുമ്പോഴും സംസ്ഥാനത്ത്  സിന്തറ്റിക് ലഹരി വസ്തുക്കൾ യഥേഷ്ടം എത്തുകയും വിൽപന നടക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിന്തറ്റിക് ലഹരി വിൽപനയുമായി ബന്ധപ്പെട്ട് മാത്രം 274 പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഏറ്റവും കൂടുതൽ സിന്തറ്റിക് ഡ്രഗ്‌സ് കേസുകൾ  കണ്ണൂരിലാണ്. നാൽപതിലധികം കേസുകളാണ് ജില്ലയിൽ ജനുവരി മുതൽ സെപ്റ്റംബർ വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

ഇതിൽ 43 ഓളം പ്രതികളെ പിടികൂടിയിട്ടുമുണ്ട്. തൊട്ടുപിറകിലായി കോട്ടയം, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളുമുണ്ട്. കണ്ണൂർ ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലപ്പുറത്തും വയനാടുമാണ്. മുപ്പതിലധികം കേസുകളാണ് ഇവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിന്തറ്റിക് ലഹരി കൂടുതൽ ഉപയോഗിക്കുന്നത് യുവതലമുറയാണ്. 

 വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും എവിടെയും ഒളിപ്പിച്ച് വെക്കാവുന്നതുമാണിവ.  മറ്റ് ലഹരികളെ അപേക്ഷിച്ച് വീര്യം കൂടുതലുമാണ്. അളവിൽ അൽപം കൂടിയാൽ മരണം വരെ സംഭവിക്കാം.  മരിജുവാന, എൽ.എസ്.ഡി സ്റ്റാമ്പുകൾ, എം.ഡി.എം.എ പോലുള്ളവയാണ് സിന്തറ്റിക് ഡ്രഗ്ഗുകളിൽ പ്രധാനികൾ. ഒരു ഗ്രാം എം.എഡി.എം.എ.എയ്ക്ക് 5000 രൂപ വരെ ഈടാക്കുന്നുണ്ട്.

ഡിമാന്റ്  അനുസരിച്ച് വിലയും വർധിക്കും. ഇത് ഉപയോഗിക്കുന്നവർക്ക് ഛർദി, വിറയൽ, ഉയർന്ന രക്തസമ്മർദ്ദം, ആത്മഹത്യാ ചിന്ത എന്നിവയുണ്ടാകും. ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എക്‌സൈസ് വകുപ്പ് മറ്റ് വകുപ്പുകളുമായി ചേർന്ന് സ്‌കൂൾ കോളജ് പരിസരങ്ങളിൽ കൃത്യമായി പരിശോധനകളും ബോധവൽക്കരണവും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും അത്ര കാര്യക്ഷമമാകുന്നില്ലെന്ന് പരാതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ

National
  •  2 days ago
No Image

വീണ്ടും ഖത്തറിന്റെ മാധ്യസ്ഥത; ദോഹയില്‍ കൊളംബിയ ഇജിസി സമാധാന കരാര്‍

qatar
  •  2 days ago
No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  2 days ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  2 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  2 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  2 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  2 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  2 days ago