HOME
DETAILS

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

  
Web Desk
November 10, 2024 | 6:33 AM

Chief Justice DY Chandrachud Condemns Bulldozer Justice in Final Verdict Before Retirement

ന്യൂഡല്‍ഹി: വിരമിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ അവസാന വിധിയില്‍ ശ്രദ്ധേയ പരാമര്‍ശങ്ങള്‍. ബുള്‍ഡോസര്‍ രാജിനെതിരെയാണ് അദ്ദേഹത്തിന്റെ അവസാന വിധി. പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസര്‍ രാജിനെ അംഗീകരിക്കാനാവില്ലെന്ന് ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 

കെട്ടിടങ്ങള്‍ തകര്‍ത്തും ഭീഷണിയിലൂടേയും ബുള്‍ഡോസര്‍ നീതിയിലൂടെയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമം മൂലം മുന്നോട്ട് പോകുന്ന ഒരു സമൂഹത്തില്‍ ബുള്‍ഡോസര്‍ നീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പൗരന്‍മാരുടെ വീടുകളുടെ സംരക്ഷണത്തിനുള്ള അവകാശം അവരുടെ മൗലികവകാശമാണ്. കൈയേറ്റങ്ങള്‍ക്കെതിരെയും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാനും ഉറപ്പാക്കാനും സംസ്ഥാനം ബാധ്യസ്ഥമാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ നിരീക്ഷിച്ചു.

'ബുള്‍ഡോസറിലൂടെ നീതി നല്‍കുന്നത് മറ്റൊരു പരിഷ്‌കൃത സമൂഹത്തിലും കാണാനാവില്ല. നിയമവിരുദ്ധമായി പൗരന്‍മാരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തന്നെ അംഗീകാരം നല്‍കുകയാണെങ്കില്‍ ചിലപ്പോള്‍ ഇത്തരം നടപടികള്‍ പ്രതികാരത്തിലേക്ക് വഴി മാറും' അദ്ദേഹം ചൂണ്ടിക്കാട്ടി. 

 2019ല്‍ യു.പിയിലെ മഹാരാജഗഞ്ചിലെ കെട്ടിടം തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇതിന് മുമ്പും സുപ്രിം കോടതി പരിഗണിച്ചിട്ടുണ്ട്. ബുള്‍ഡോസര്‍ രാജിനെതിരെ കോടതിയില്‍ നിന്നും പരാമര്‍ശവുമുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വിരമിക്കലില്‍ മുമ്പ് ഡി.വൈ ചന്ദ്രചൂഢില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

നവംബര്‍ ആറിനാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കേസില്‍ വിധി പറഞ്ഞത്. പിന്നീട് വിധിന്യായം സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. 2019ല്‍ മാധ്യമപ്രവര്‍ത്തകനായ മനോജ് തിബ്രേവാള്‍ അകാശിന്റെ വീട് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള കേസാണ് സുപ്രിം കോടതി പരിഗണിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  7 days ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  7 days ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  7 days ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  7 days ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  7 days ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  7 days ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  7 days ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  7 days ago
No Image

ഇന്ത്യയിലെ മുസ്‌ലിംകൾ ഹിന്ദുക്കൾ, ഘർവാപസി നടത്തി തിരിച്ച് കൊണ്ടുവരണം; ഹിന്ദുക്കൾക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

National
  •  7 days ago