HOME
DETAILS

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

  
Web Desk
November 10, 2024 | 6:33 AM

Chief Justice DY Chandrachud Condemns Bulldozer Justice in Final Verdict Before Retirement

ന്യൂഡല്‍ഹി: വിരമിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ അവസാന വിധിയില്‍ ശ്രദ്ധേയ പരാമര്‍ശങ്ങള്‍. ബുള്‍ഡോസര്‍ രാജിനെതിരെയാണ് അദ്ദേഹത്തിന്റെ അവസാന വിധി. പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസര്‍ രാജിനെ അംഗീകരിക്കാനാവില്ലെന്ന് ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 

കെട്ടിടങ്ങള്‍ തകര്‍ത്തും ഭീഷണിയിലൂടേയും ബുള്‍ഡോസര്‍ നീതിയിലൂടെയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമം മൂലം മുന്നോട്ട് പോകുന്ന ഒരു സമൂഹത്തില്‍ ബുള്‍ഡോസര്‍ നീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പൗരന്‍മാരുടെ വീടുകളുടെ സംരക്ഷണത്തിനുള്ള അവകാശം അവരുടെ മൗലികവകാശമാണ്. കൈയേറ്റങ്ങള്‍ക്കെതിരെയും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാനും ഉറപ്പാക്കാനും സംസ്ഥാനം ബാധ്യസ്ഥമാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ നിരീക്ഷിച്ചു.

'ബുള്‍ഡോസറിലൂടെ നീതി നല്‍കുന്നത് മറ്റൊരു പരിഷ്‌കൃത സമൂഹത്തിലും കാണാനാവില്ല. നിയമവിരുദ്ധമായി പൗരന്‍മാരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തന്നെ അംഗീകാരം നല്‍കുകയാണെങ്കില്‍ ചിലപ്പോള്‍ ഇത്തരം നടപടികള്‍ പ്രതികാരത്തിലേക്ക് വഴി മാറും' അദ്ദേഹം ചൂണ്ടിക്കാട്ടി. 

 2019ല്‍ യു.പിയിലെ മഹാരാജഗഞ്ചിലെ കെട്ടിടം തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇതിന് മുമ്പും സുപ്രിം കോടതി പരിഗണിച്ചിട്ടുണ്ട്. ബുള്‍ഡോസര്‍ രാജിനെതിരെ കോടതിയില്‍ നിന്നും പരാമര്‍ശവുമുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വിരമിക്കലില്‍ മുമ്പ് ഡി.വൈ ചന്ദ്രചൂഢില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

നവംബര്‍ ആറിനാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കേസില്‍ വിധി പറഞ്ഞത്. പിന്നീട് വിധിന്യായം സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. 2019ല്‍ മാധ്യമപ്രവര്‍ത്തകനായ മനോജ് തിബ്രേവാള്‍ അകാശിന്റെ വീട് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള കേസാണ് സുപ്രിം കോടതി പരിഗണിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം ഇന്ന്; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത

National
  •  6 minutes ago
No Image

ഗൾഫ് സുപ്രഭാതം ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നു

uae
  •  10 minutes ago
No Image

പിഎം ശ്രീ വിവാദം: തീരുമാനം കടുപ്പിച്ച് സിപിഐ; എക്സിക്യൂട്ടീവ് യോഗം ഇന്ന് ആലപ്പുഴയിൽ

Kerala
  •  an hour ago
No Image

UAE traffic alert: ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് റോഡില്‍ വേഗപരിധി കുറച്ചു; ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ വി.എസ്.എല്‍ ഇന്ന് മുതല്‍

uae
  •  an hour ago
No Image

പെരിന്തൽമണ്ണയിൽ ബസിൽ വയോധികനെ ക്രൂരമായി മർദ്ദിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ്

Kerala
  •  an hour ago
No Image

കോട്ടയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

Kerala
  •  an hour ago
No Image

പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും; ചടങ്ങ് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ

Kerala
  •  2 hours ago
No Image

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

Kerala
  •  2 hours ago
No Image

എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ വീഴ്ത്തി റയല്‍; ഒന്നിനെതിരെ രണ്ട് ഗോളിന്റെ തകര്‍പ്പന്‍ ജയം

Football
  •  9 hours ago
No Image

ലവ് ജിഹാദ് കേസില്‍ യുവാക്കളുടെ മാതാപിതാക്കളും കുറ്റക്കാര്‍; അറസ്റ്റ് ചെയ്യാന്‍ നിയമം പാസാക്കുമെന്ന് അസം മുഖ്യമന്ത്രി 

National
  •  9 hours ago