HOME
DETAILS

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

  
Web Desk
November 10, 2024 | 6:33 AM

Chief Justice DY Chandrachud Condemns Bulldozer Justice in Final Verdict Before Retirement

ന്യൂഡല്‍ഹി: വിരമിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ അവസാന വിധിയില്‍ ശ്രദ്ധേയ പരാമര്‍ശങ്ങള്‍. ബുള്‍ഡോസര്‍ രാജിനെതിരെയാണ് അദ്ദേഹത്തിന്റെ അവസാന വിധി. പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസര്‍ രാജിനെ അംഗീകരിക്കാനാവില്ലെന്ന് ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 

കെട്ടിടങ്ങള്‍ തകര്‍ത്തും ഭീഷണിയിലൂടേയും ബുള്‍ഡോസര്‍ നീതിയിലൂടെയും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമം മൂലം മുന്നോട്ട് പോകുന്ന ഒരു സമൂഹത്തില്‍ ബുള്‍ഡോസര്‍ നീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പൗരന്‍മാരുടെ വീടുകളുടെ സംരക്ഷണത്തിനുള്ള അവകാശം അവരുടെ മൗലികവകാശമാണ്. കൈയേറ്റങ്ങള്‍ക്കെതിരെയും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും നടപടിയെടുക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാനും ഉറപ്പാക്കാനും സംസ്ഥാനം ബാധ്യസ്ഥമാണെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ നിരീക്ഷിച്ചു.

'ബുള്‍ഡോസറിലൂടെ നീതി നല്‍കുന്നത് മറ്റൊരു പരിഷ്‌കൃത സമൂഹത്തിലും കാണാനാവില്ല. നിയമവിരുദ്ധമായി പൗരന്‍മാരുടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തന്നെ അംഗീകാരം നല്‍കുകയാണെങ്കില്‍ ചിലപ്പോള്‍ ഇത്തരം നടപടികള്‍ പ്രതികാരത്തിലേക്ക് വഴി മാറും' അദ്ദേഹം ചൂണ്ടിക്കാട്ടി. 

 2019ല്‍ യു.പിയിലെ മഹാരാജഗഞ്ചിലെ കെട്ടിടം തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഇതിന് മുമ്പും സുപ്രിം കോടതി പരിഗണിച്ചിട്ടുണ്ട്. ബുള്‍ഡോസര്‍ രാജിനെതിരെ കോടതിയില്‍ നിന്നും പരാമര്‍ശവുമുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വിരമിക്കലില്‍ മുമ്പ് ഡി.വൈ ചന്ദ്രചൂഢില്‍ നിന്നും നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

നവംബര്‍ ആറിനാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കേസില്‍ വിധി പറഞ്ഞത്. പിന്നീട് വിധിന്യായം സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. 2019ല്‍ മാധ്യമപ്രവര്‍ത്തകനായ മനോജ് തിബ്രേവാള്‍ അകാശിന്റെ വീട് തകര്‍ത്തതുമായി ബന്ധപ്പെട്ടുള്ള കേസാണ് സുപ്രിം കോടതി പരിഗണിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലിസ്; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

Kerala
  •  7 days ago
No Image

സൂര്യഗാഥ തുടരുന്നു; കോഹ്‌ലിയെയും താഴെയിറക്കി ചരിത്രത്തിൽ ഒന്നാമൻ

Cricket
  •  7 days ago
No Image

മരുഭൂമിയിൽ കുളിർമഴ; റാസൽഖൈമയിൽ ആലിപ്പഴ വർഷം, അബുദബിയിൽ അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago
No Image

ഒറ്റ വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ! ജിസിസി ഏകീകൃത വിസ വരുന്നു; എങ്ങനെ അപേക്ഷിക്കാം? | gcc unified visa

uae
  •  7 days ago
No Image

പ്രവാസി വോട്ടര്‍ പട്ടിക: അപേക്ഷകളില്‍ കര്‍ശന പരിശോധന; അഡ്രസ് മാറ്റം പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

Kerala
  •  7 days ago
No Image

റമദാൻ 2026: ദുബൈയിലെ സ്കൂളുകളിൽ സമയക്രമം പ്രഖ്യാപിച്ചു; പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി ചുരുക്കും

uae
  •  7 days ago
No Image

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്: എം.പി ആന്റോ ആന്റണിക്കെതിരെയും ഇ.ഡി അന്വേഷണം, ചോദ്യം ചെയ്യും

Kerala
  •  7 days ago
No Image

റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കൗമാരക്കാരന്റെ ആക്രമണം: നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

International
  •  7 days ago
No Image

വികല ആശയങ്ങളെ സമസ്ത വിവേകപൂര്‍വം നേരിട്ടു: മുനവ്വറലി തങ്ങള്‍

Kerala
  •  7 days ago
No Image

സമസ്തയുടേത് അത്ഭുതപ്പെടുത്തുന്ന വിദ്യാഭ്യാസ വിപ്ലവം: പ്രൊഫ. നവേദ് ഇഖ്ബാല്‍

Kerala
  •  7 days ago