HOME
DETAILS

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

  
ഗിരീഷ് കെ. നായർ
November 11, 2024 | 6:40 AM

One lakh containers Vizhinjam as a milestone in the trial run

തിരുവനന്തപുരം: ട്രയൽ റൺ നടത്തുന്നതിനിടെ ഒരുലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് റെക്കോഡ് നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പുതുവർഷ സമ്മാനമായി തുറമുഖം കമ്മിഷൻ ചെയ്യാനിരിക്കേയാണ് ട്രയൽ ആരംഭിച്ച് മാസങ്ങൾക്കകം റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ വർഷം ജൂലൈയിലാണ് തുറമുഖം ട്രയൽ റണ്ണിലേക്ക് കടന്നത്. തുടർന്ന് ആദ്യ ചരക്കുകപ്പൽ എം.വി സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് ജൂലൈ 11ന് വിഴിഞ്ഞം ബർത്തിലെത്തിയത്.

ഇതിനു പിന്നാലെ ലോകത്തെ വമ്പൻ ഷിപ്പിംഗ് കമ്പനികളുടെ മദർഷിപ്പുകൾ  തീരമണഞ്ഞു. നവംബർ ഒൻപതുവരെയുള്ള കണക്കുകൾ പ്രകാരം 46 കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. ഈ കപ്പലുകളിൽ നിന്നെല്ലാമായി 1,00,807 കണ്ടെയ്‌നറുകളാണ് നവംബർ ഒൻപതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്തത്. ആദ്യ രണ്ടു മാസത്തിനിടെ തന്നെ 25,000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം വിജയക്കുതിപ്പിന് നാന്ദി കുറിച്ചിരുന്നു.

20 അടി വലുപ്പമുള്ള കണ്ടെയ്‌നറുകളാണ് മദർഷിപ്പുകളിലൂടെ വിഴിഞ്ഞത്തെത്തിയത്. ഡിസംബറോടെ 60,000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാകുമെന്ന് കരുതിയിടത്താണ് ഒരുലക്ഷത്തിന്റെ റെക്കോഡ് നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
ട്രയൽ റൺ തുടങ്ങിയ ആദ്യ മാസത്തിൽത്തന്നെ വിഴിഞ്ഞത്ത് മൂന്ന് മദർഷിപ്പുകൾ എത്തിയിരുന്നു. സെപ്തംബറിൽ തുറമുഖത്തെത്തിയ മദർഷിപ്പുകളുടെ എണ്ണം നാലിരട്ടിയായി. കഴിഞ്ഞ മാസം 23 മദർഷിപ്പുകളെത്തിയപ്പോൾ ഈ മാസം ഒരാഴ്ചയ്ക്കിടെ എട്ട് കപ്പലുകൾ എത്തിയിട്ടുണ്ട്.

ഏഴരക്കോടി രൂപയാണ് ജി.എസ്.ടി വരുമാനമായി സർക്കാരിന് ലഭിച്ചത്. ഇക്കാലയളവിൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) കൂറ്റൻ മദർഷിപ്പുകളായ ക്ലോഡ് ജിറാർഡെ, അന്ന, വിവിയാന തുടങ്ങിയവ എത്തി. ആദ്യഘട്ടത്തിൽ 800 മീറ്റർ ബർത്ത് ആണ് പൂർത്തിയാകുക. പുതുവർഷത്തോടെ ഇത് പൂർണതോതിൽ പ്രവർത്തന സജ്ജമാകും. തുടർന്ന് രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് പൂർത്തിയാക്കും.

2028ൽ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ 2000 മീറ്റർ ബർത്താകും വമ്പൻ മദർഷിപ്പുകൾക്ക് ആതിഥ്യമരുളാൻ സജ്ജമാവുക. നിലവിൽ ഇവിടെ എത്തിയ വലിയ മദർഷിപ്പിന് 400 മീറ്റർ ആണ് നീളം. 59 മീറ്ററോളം വീതിയുമുണ്ടായിരുന്നു. 24,000 കണ്ടെയ്‌നറുകൾ വരെ വഹിക്കാൻ ശേഷിയുള്ള വൻ കപ്പലുകളിൽ നിന്ന് വിഴിഞ്ഞത്ത് കൈകാര്യം ചെയ്ത കൂടുതൽ കണ്ടെയ്‌നറുകളുടെ എണ്ണം 2,500 മാത്രമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2960 മീറ്റർ പുലിമുട്ട് പൂർത്തിയായിട്ടുണ്ട്. കടൽക്ഷോഭങ്ങളെ ചെറുക്കാൻ ഇത് പര്യാപ്തവുമാണ്.

 

കേരളത്തിന്റെ സുവർണതീരം
വിഴിഞ്ഞം കേരളത്തിന്റെ സുവർണ തീരമായി മാറിയെന്ന് തുറമുഖമന്ത്രി വി.എൻ വാസവൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ പരീക്ഷ സംവിധാനം അട്ടിമറിക്കപ്പെട്ടു; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് 

National
  •  7 days ago
No Image

മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറുടെ കയ്യില്‍ നിന്നും ഒന്നര ലക്ഷം തട്ടി; ഗ്രേഡ് എസ്.ഐ പിടിയില്‍ 

Kerala
  •  7 days ago
No Image

കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും പേടിച്ചിട്ട്; ആരോപണവുമായി കെ. സുരേന്ദ്രന്‍ 

Kerala
  •  7 days ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകര്‍ന്നു; ഗൃഹനാഥന് പരിക്ക്; വീട്ടിലുണ്ടായിരുന്ന കോഴികള്‍ ചത്തു 

Kerala
  •  7 days ago
No Image

ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തിന് മുന്നില്‍ മുസ്‌ലിം ഉടമസ്ഥതര്‍ കട തുറന്നു; പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് 

National
  •  7 days ago
No Image

ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചു

National
  •  7 days ago
No Image

ഷാർജയിൽ 140 മില്യൺ ദിർഹത്തിന്റെ പുതിയ പാലം വരുന്നു; മലീഹ റോഡിൽ നിന്ന് E311 ലേക്ക് ഇനി വേ​ഗത്തിലെത്താം

uae
  •  7 days ago
No Image

യുഎഇയിൽ നാളെ ചൂട് കൂടും; മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

പാസ്‌പോര്‍ട്ട് തിരിച്ചയച്ച പോസ്റ്റുമാനെ റോഡിലിട്ട് തല്ലി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  7 days ago
No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  7 days ago