
ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

ദുബൈ: ദുബൈ എമിറേറ്റിലുടനീളം ഫ്ലെക്സിബിൾ (വഴക്കമുള്ള) ജോലി സമയവും വിദൂര (റിമോട്ട്) തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ ദുബൈ നടപ്പാക്കുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ ഈ രീതികൾ സ്വീകരിക്കേണ്ടത് ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്.
2 അവർ സ്റ്റാർട് വിൻഡോ, റിമോട്ട് വർക് മുഖേന സൗകര്യപ്രദമായ പ്രവൃത്തി സമയം പ്രതിമാസം നാല് മുതൽ അഞ്ചു വരെ അനുവദിക്കുന്നതിലൂടെ ദുബൈയിലുടനീളം പ്രഭാത നേരത്തെ ഗതാഗത കുരുക്ക് 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് രണ്ടു പഠനങ്ങളെ ഉദ്ധരിച്ച് അധികൃതർ പറഞ്ഞു.
ഉദാഹരണത്തിന്, 20 ശതമാനം ജീവനക്കാർ വിദൂരമായി ജോലി ചെയ്യുകയാണെങ്കിൽ, ശൈഖ് സായിദ് റോഡിലെ ഗതാഗതം 9.8 ശതമാനവും അൽ ഖൈൽ റോഡിൽ 8.4 ശതമാനവും കുറയും. കൂടാതെ, ഫ്ലെക്സിബിൾ ജോലി സമയം കൊണ്ട് മാത്രം ശൈഖ് സായിദ് റോഡിൽ 5.7 ശതമാനവും അൽ ഖൈൽ റോഡിൽ 5 ശതമാനവും ഗതാഗത വ്യാപ്തി കുറയ്ക്കാനാകുമെന്നും ബന്ധപ്പെട്ടവർ വാർത്താകുറിപ്പിൽ പറഞ്ഞു.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർ.ടി.എ)യും ദുബൈ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് (ഡി.ജി.എച്ച്.ആർ) വകുപ്പും ചേർന്ന് നടത്തിയ രണ്ട് സർവേകളുടെ ഫലം പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. ആദ്യ സർവേ 320,000ത്തിലധികം ജീവനക്കാരുള്ള 644 കമ്പനികളെ ഉൾപ്പെടുത്തിയുള്ളതായിരുന്നു. രണ്ടാമത്തേത് സ്വകാര്യ മേഖലയിൽ നിന്നുള്ള 12,000 ജീവനക്കാരെ ഉൾപ്പെടുത്തിയുള്ളതും. 32 ശതമാനം സ്വകാര്യ കമ്പനികളും നിലവിൽ റിമോട്ട് വർക് പോളിസികൾ നടപ്പിലാക്കുന്നുണ്ട്. 58 ശതമാനം പേർ അവ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.
കൂടാതെ, 31 ശതമാനം കമ്പനികളും ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഈ പോളിസി പ്രയോഗിക്കാത്തവരിൽ 66 ശതമാനം പേർക്ക് വിപുലീകരണം സാധ്യമാണ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ട്രാഫിക് ഫ്ലോ പ്ലാനിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ സർവേകൾ പ്രഖ്യാപിച്ചത്. കൊവിഡ് 19നിടെ ജീവനക്കാർക്ക് വിദൂര ജോലികൾ സജീവമാക്കുന്നതിന് ദുബൈയിലെ ഓഫീസുകൾ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്തിരുന്നു. ഏപ്രിലിലെ അഭൂതപൂർവമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമിടയിൽ സ്വകാര്യ, സർക്കാർ മേഖലാ ഓഫീസുകൾ ഓൺലൈനായി മാറിയതോടെ, അടിയന്തര സാഹചര്യങ്ങൾക്കുള്ള ഓപ്ഷൻ തൊഴിലുടമകൾ നിലനിർത്തി.
ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളിലും റിമോട്ട് വർക്ക് സിസ്റ്റം കോർപറേറ്റ് സംസ്‌കാരത്തിൻ്റെ പ്രധാന ഭാഗമായി മാറിയെന്ന് ഡി.ജി.എച്ച്.ആർ ഡിപ്പാർട്ട്‌മെൻ്റ് ഡയരക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. വിദൂര ജോലി തിരഞ്ഞെടുക്കാൻ ചില കമ്പനികൾ ജീവനക്കാർക്ക് വർഷത്തിൽ നിരവധി ദിവസങ്ങൾ അനുവദിക്കുന്നു. കൂടാതെ, ചില സർക്കാർ സ്ഥാപനങ്ങൾ രാവിലെ 6.30നും 8.30നുമിടയിൽ ജോലി ആരംഭിക്കുന്നതിന് സൗകര്യം നൽകുന്നു. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ജീവനക്കാരെ അവരുടെ യാത്രാ മാർഗങ്ങൾ ഏർപ്പെടുത്താൻ അനുവദിക്കുന്നു. അങ്ങനെ ജോലിസ്ഥലത്തേക്കും പുറത്തേക്കും സുഗമമായ വരവും പുറപ്പെടലും സാധ്യമാക്കുന്നു -അദ്ദേഹം പറഞ്ഞു.
ഈ സ്ഥാപനങ്ങളിൽ 80 ശതമാനവും ജീവനക്കാർക്ക് ആഴ്‌ചയിൽ രണ്ട് ദിവസം വിദൂരമായി ജോലി ചെയ്യാനുള്ള ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുവെന്ന് സ്ഥിതി വിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. കൂടാതെ, 87 ശതമാനം ദുബൈ ഗവൺമെൻ്റ് ജീവനക്കാരും അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്നാണ് കരുതുന്നത്. അതേസമയം, 89.4 ശതമാനം പേർ ഈ സമയം സമ്മതിക്കുന്നുണ്ട്. തങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ 80.4 ശതമാനം പേരും വിദൂരമായി ജോലി ചെയ്യുമ്പോൾ ഉൽപ്പാദനക്ഷമത ഓഫിസിലെ ഉൽപ്പാദന ക്ഷമതയുമായി പൊരുത്തപ്പെടുന്നുവെന്ന് വിശ്വസിക്കുന്നു. 90 ശതമാനം പേർ സഹപ്രവർത്തകരുമായോ മാനേജർമാരുമായോ ആശയ വിനിമയത്തിലോ ബന്ധത്തിലോ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല. ദുബൈയുടെ ട്രാഫിക് ഡിമാൻഡ് മാനേജ്‌മെൻ്റ് നയങ്ങളിൽ വിദൂര ജോലിയും വഴക്കമുള്ള സമയവും ഉണ്ടെന്ന് ഇൻഫ്രാസ്ട്രക്ചർ, അർബൻ പ്ലാനിംഗ്, വെൽബീയിംഗ് കമ്മീഷണർ ജനറൽ മത്താർ അൽ തായർ പറഞ്ഞു.
ട്രക്കുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നത് വർധിപ്പിച്ചും, ബസുകൾക്കും ടാക്‌സികൾക്കും വേണ്ടിയുള്ള സമർപ്പിത പാതകൾ വ്യാപിപ്പിച്ചും, താമസക്കാരെയും സന്ദർശകരെയും സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ചും, ജീവനക്കാർക്ക് കാർ പൂളിംഗ് നടപ്പാക്കിയുമുള്ള നീക്കങ്ങൾ ഈ ദിശയിൽ കൊണ്ടുവരേണ്ടത് മൗലികമാണെന്നു ഇതുസംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.
Dubai introduces enhanced work hours and employment policies to ensure seamless commuting, promoting a better work-life balance for residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ
Kerala
• 15 hours ago
ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍
uae
• 15 hours ago
കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ
Kerala
• 15 hours ago
കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ
Kerala
• 16 hours ago
'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്
National
• 16 hours ago
ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്
National
• 16 hours ago
മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• 17 hours ago
അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍
Kerala
• 17 hours ago
ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• a day ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• a day ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• a day ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• a day ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• a day ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• a day ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• a day ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• a day ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• a day ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• a day ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• a day ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• a day ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• a day ago