HOME
DETAILS

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

  
November 23, 2024 | 4:06 AM

Strict control has been imposed on the correction of Aadhaar card

ആലപ്പുഴ: പുതിയ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും നിലവിലുള്ള ആധാര്‍ കാര്‍ഡ് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാര്‍ അതോറിറ്റി(യു.ഐ.ഡി.എ.ഐ) കര്‍ശനമാ ക്കി. അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ തെറ്റുകള്‍ പോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാനാണ് ഈ നടപടി. ആധാറിലെ പേരില്‍ ചെറിയ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ഇനി ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധമായിരിക്കും.

പേരിന്റെ ആദ്യഭാഗമോ അല്ലങ്കില്‍ ഏതെങ്കിലുമൊരു അക്ഷരമോ ആണ് തിരുത്തേണ്ടതെങ്കിലും ഇത് ബാധകമാണ്. ഇതോടൊപ്പം പഴയ പേരിന്റെ തിരിച്ചറിയില്‍ രേഖയും നല്‍കണം. ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങി ഏതെങ്കിലുമൊന്ന് ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. പേര് തിരുത്താന്‍ പരമാവധി രണ്ടു തവണയേ അവസരം നല്‍കൂ. ഈ നിബന്ധനയില്‍ ഇനി മാറ്റമുണ്ടാകില്ല.

ജനനതീയതി ഒരു തവണയേ തിരുത്താനാവൂ എന്ന നിബന്ധനയും ശക്തമാക്കി. 18 വയസു വരെയുള്ളവരുടെ ജനനതിയതി തിരുത്താന്‍ അതത് സംസ്ഥാനത്തെ അംഗീകൃത അധികാരികള്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഇനി പരിഗണിക്കൂ. പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്ക് എസ്എസ് എല്‍സി ബുക്ക് തെളിവായി ഉപയോഗിക്കാം.

ഇതിന് കവര്‍പേജും വിലാസമുള്ള പേജും ബോര്‍ഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പമുള്ള മാര്‍ക്ക് ഷീറ്റ് എന്നിവയും നല്‍കണം. എസ് എസ്എല്‍സി ബുക്കിലെ പേരും ആധാറിലെ പേരും ഒരുപോലെയായിരിക്കണം. 
ആധാര്‍ എടുക്കാനും തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്കും തിരിച്ചറിയില്‍ രേഖ ആക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിനായി മേല്‍വിലാസത്തിന്റെ തെളിവ് ബാങ്ക് രേഖയില്‍ ലഭ്യമാണെന്നും ഇ-കെ.വൈ.സി പൂര്‍ണമാണെന്നും ശാഖാമാനേജര്‍ സാക്ഷ്യപത്രം നല്‍കണമെന്നു മാത്രം. പൊതുമേഖലാ ബാങ്ക് നല്‍കുന്ന പാസ്ബുക്കിനു പുറമെയാണിത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  12 days ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  12 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  12 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  12 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  12 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  12 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  12 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  12 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  12 days ago