HOME
DETAILS

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

  
Web Desk
November 23, 2024 | 4:42 PM

Abu Dhabi Police Introduces New Vehicle Impoundment System

അബൂദബി: കേസുകളില്‍ പെട്ട് പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം. ദീര്‍ഘകാലം വാഹനം പൊലിസിന്റെ യാര്‍ഡുകളില്‍ ഇടുമ്പോഴുള്ള കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള പുതിയ സൗകര്യമാണിത്.

വാഹനം ഇഷ്ട സ്ഥലത്തു സൂക്ഷിക്കുന്നതിനായി സ്മാര്‍ട് റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അബൂദബി പൊലിസ് വ്യക്തമാക്കി. സ്മാര്‍ട് റിസര്‍വേഷന്‍ പ്രകാരം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഇടയ്ക്ക് സ്റ്റര്‍ട്ടാക്കാന്‍ സാധിക്കും, എന്നാല്‍ ഇതിന് പൊലിസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

പൊലിസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും വരെ വാഹനം നിരത്തില്‍ ഇറക്കാന്‍ പാടില്ല. വാഹനം പുറത്തിറക്കാതിരിക്കാന്‍ സ്മാര്‍ട് വെഹിക്കിള്‍ ഇംപൗണ്ട് ഉപകരണം ഘടിപ്പിക്കും. ഈ പൂട്ടിന്റെ നിയന്ത്രണം പൊലിസിനായതിനാല്‍ സ്വന്തം നിലയില്‍ വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ഉടമയ്ക്കു കഴിയില്ല.

വാഹനം ഉടമയുടെ അധീനതയില്‍ തന്നെയാണ് സൂക്ഷിക്കുന്നതെങ്കിലും ദിവസം 15 ദിര്‍ഹം സ്മാര്‍ട് ഇംപൗണ്ട് പൂട്ടിട്ടു സൂക്ഷിക്കുന്നതിനു പൊലിസിനു നല്‍കണം. വാഹനം അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ സന്ദേശം പൊലിസിനു ലഭിക്കും. അതേസമയം നിര്‍ത്തിയിട്ട ഇടം മാറ്റണമെങ്കിലും പൊലിസില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരിക്കണം.

അബൂദബി പൊലിസ് വെബ്‌സൈറ്റ് വഴി സ്മാര്‍ട് റിസര്‍വേഷനായി അപേക്ഷിക്കാം. അബൂദബിയില്‍ കഴിഞ്ഞ വര്‍ഷം പൊലിസ് അനുമതിയോടെ വ്യക്തികളുടെ ഉത്തരവാദിത്തത്തില്‍ 13,000 വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു. ലഘു വാഹനങ്ങള്‍ക്ക് കൂടാതെ ചരക്ക് വാഹനങ്ങളും ട്രക്കുകളും ബസുകളുമെല്ലാം ഇപ്രകാരം ഉടമകളുടെ കീഴില്‍ ശിക്ഷാ കാലം കഴിയും വരെ സൂക്ഷിക്കാം. വാഹന ഉടമയുടെ എമിറ്റേറ്റ്‌സ് ഐഡി, വാഹന ലൈസന്‍സ് എന്നിവ നല്‍കിയാല്‍ ഒരു ടെക്‌നിഷ്യന്റെ മേല്‍നോട്ടത്തില്‍ ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കാനാകും. ശിക്ഷാ കാലാവധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വാഹനം തിരികെ പൊലിസിനെ എല്‍പ്പിക്കാം.

The Abu Dhabi Police has introduced a new system for impounded vehicles, allowing owners to store their vehicles in a location of their choice, rather than in police yards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  10 days ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്

National
  •  10 days ago
No Image

തമ്പാനൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

Kerala
  •  10 days ago
No Image

'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ

Kerala
  •  10 days ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  10 days ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  10 days ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  10 days ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  10 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  10 days ago