HOME
DETAILS

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

  
Farzana
November 24 2024 | 06:11 AM

Clashes Erupt During Survey at Shahi Jama Masjid in Uttar Pradesh

ന്യൂഡല്‍ഹി: യു.പിയിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ജനക്കൂട്ടം രംഗത്തെത്തി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍ വാതചകകം പ്രയോഗിക്കുകയും ചെയ്തു. 

ഇന്ന് രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ മേല്‍നോട്ടത്തിലാണ് സര്‍വേക്കായി പ്രത്യേക സംഘം എത്തിയത്. എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി, തഹസില്‍ദാര്‍ രവി സോന്‍കര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സര്‍വേയുടെ ഭാഗമായി എത്തിയിരുന്നു.


പൊലിസിന്റേയും റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സിന്റേയും നിരവധി സംഘങ്ങളും സര്‍വേ നടത്താനെത്തിയവര്‍ക്കൊപ്പമുണ്ടായിരുന്നു. 
 സര്‍വേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. പിന്നാലെ പൊലിസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചു. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 

സര്‍വേ നടത്താനെത്തിയവര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞെന്നാണ് പൊലിസ് നടപടിക്ക് ന്യായീകരണമായി പറയുന്നത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നവംബര്‍ 19ന് കേരള ദേവി ക്ഷേത്ര കമിറ്റിയുടെ അംഗങ്ങള്‍ കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് പള്ളിയുടെ സര്‍വേക്ക് കളമൊരുങ്ങിയത്. ചാന്‍ഡൗസിയിലെ സിവില്‍ സീനിയര്‍ ഡിവിഷന്‍ കോടതിയിലാണ് ഇവര്‍ ഹരജി സമര്‍പ്പിച്ചത്.

ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹര്‍ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. ബാബറിന്റെ ഭരണകാലത്ത് 1529ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹരജിക്കാര്‍ ആരോപിച്ചു. ഹരജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സര്‍വേക്ക് ഉത്തരവിടുകയും ഇതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത് സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് അന്ന് വൈകുന്നേരം തന്നെ സര്‍വേ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് വീണ്ടും വിശദമായ സര്‍വേ നടത്തുന്നത്.

A survey at the Shahi Jama Masjid in Sambhal, Uttar Pradesh, sparked violent clashes between police and protestors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിലെ വോട്ടര്‍പ്പട്ടിക: പ്രതിഷേധത്തിന് പിന്നാലെ പരിഷ്‌കാരങ്ങളില്‍ ഇളവുവരുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a day ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago