തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ആലപ്പുഴ: ഇന്നലെ വരെ തങ്ങളോടൊത്ത് ചേര്ന്നിരുന്നവരാണ്. ഏറെയേരെ വിശേഷങ്ങള്‍ പറഞ്ഞവര്‍..കുസൃതികള്‍ കാണിച്ചവര്‍..ഒടുവില്‍ ഒരാഘോഷത്തിന്റെ കോലാഹലങ്ങളോടെ തിരിച്ചുവരാമെന്ന് കലപിലകൂട്ടി ഇറങ്ങിയവര്‍. ഒടുക്കം ചേതനയറ്റ് വെള്ളപുതച്ച് നിരന്ന് കിടക്കുന്നത് കണ്ടപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ക്യാംപസ് ഒന്നാകെ തേങ്ങി. അവരറിയുന്നവരും അറിയാത്തവരും അവരെ അറിയുന്നവരും അറിയാത്തവരും. പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ അവര്‍ തേങ്ങലോടെ പ്രാര്‍ഥനയായി. കരഞ്ഞു തീരാത്ത നോവില്‍ വിങ്ങി പൂക്കളര്‍പ്പിച്ചു.
കളര്‍കോട് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്. മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന് തുടങ്ങി നിരവധി ജനപ്രതിനിധികളും വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമായിരുന്നു പൊതുദര്‍ശനം.
ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ കോട്ടയം പൂഞ്ഞാര്‍ ചെന്നാട് കരിങ്ങോഴക്കല്‍ വീട്ടില്‍ ഷാജിയുടെയും ഉഷയുടെയും മകന് ആയുഷ് ഷാജി, പാലക്കാട് കാവ് സ്ട്രീറ്റ് ശേഖരിപുരം ശ്രീവിഹാറില്‍ ശ്രീദീപ് വത്സന്, മലപ്പുറം കോട്ടക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ ദേവാനന്ദന്, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പകര്ക്കിയ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും മുംതാസ് ബീഗത്തിന്റെയും മകന് മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ മുട്ടം വേങ്ങര പാണ്ടിയാലയില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. എല്ലാവരും 19 വയസ്സുകാരാണ്.
കളര്‍കോടിനടുത്ത് ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി 9.45 ഓടെ ഇവര്‍ സഞ്ചരിച്ച വാഹനം കെ.എസ്.ആര്.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആറ് പേര് പരിക്കുകളോടെ ചികിത്സയിലാണ്.
ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കൊച്ചിയിലേക്കും അബ്ദുല്‍ ജബ്ബാറിന്റെ മൃതദേഹം കണ്ണൂര്‍ വെങ്ങരയിലേക്കും കൊണ്ടുപോയി. എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദിലാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം നടക്കുക. മുഹമ്മദ് ഇബ്രാഹമിന്റെ മാതാപിതാക്കള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.
In a heartbreaking turn of events in Alappuzha, individuals who were once full of life and joy, sharing stories and laughter, were later seen lying motionless at the Vandanam Medical College campus.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ട്വന്റി ട്വന്റി എന്‍.ഡി.എയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച്ച നടത്തി
Kerala
• 2 minutes agoജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പത്ത് സൈനികര്‍ക്ക് വീരമൃത്യു, ഏഴ് പേര്‍ക്ക് പരുക്ക്
National
• 6 minutes agoഉടമയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ചു, പട്ടാപ്പകള്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍
Kerala
• 15 minutes agoമധ്യപ്രദേശിലെ കമാല്‍ മൗല പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കള്‍ക്കും പൂജ നടത്താന്‍ അനുമതി നല്കി സുപ്രിംകോടതി
National
• 21 minutes agoസി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം
Kerala
• 2 hours agoഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ
Cricket
• 2 hours agoകര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍
National
• 2 hours agoഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു
Kerala
• 2 hours agoസഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ
Football
• 3 hours ago'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
Kerala
• 3 hours agoകാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി
National
• 4 hours agoഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം
Kerala
• 4 hours agoലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍
Business
• 4 hours agoസഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ
Cricket
• 4 hours agoഎസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി
Kerala
• 6 hours agoപൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 6 hours agoപി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി
Kerala
• 6 hours agoദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി
Kerala
• 6 hours agoപത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്; നഷ്ടപരിഹാരമില്ലാതെ ഇരകള്‍
ആരോഗ്യകേരളത്തിന് തിരിച്ചടി, 95% പേര്‍ക്കും വാക്സിന് ലഭിച്ചില്ല