HOME
DETAILS

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

  
Web Desk
December 08, 2024 | 9:00 AM

Rahims release Unable to submit documents case postponed again

റിയാദ്: സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുര്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവച്ചു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയോടെ കേസ് പരിഗണനയ്‌ക്കെടുത്തെങ്കിലും പ്രോസികൂഷന്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിധി പറയുന്നത് മാറ്റിവച്ചത്. കേസില്‍ റഹീമിന്റെ അഭിഭാഷകസംഘത്തിന്റെ വാദങ്ങള്‍ റിയാദിലെ കോടതി മുമ്പാകെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വാദങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കേസ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

നേരത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ച് തീരുമാനം അറിയിക്കേണ്ടതായിരുന്നുവെങ്കിലും ഹരജി അപ്രതീക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ 17നാണ് ഇതിന് മുമ്പ് കേസ് പരിഗണനയ്‌ക്കെടുത്തത്. എന്നാല്‍ അന്ന് വാദംപോലും നടക്കാതെ വേഗത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചത്. വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള അന്തിമ സിറ്റിങാണ് ഇപ്പോള്‍ നടക്കുന്നത്. മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബവും റഹീം നിയമസഹായ സമിതിയും. 

പൗരന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതിനാല്‍ കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് ആണ് പ്രധാനം. ഇത് പ്രകാരം വര്‍ധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്. അങ്ങനെ വന്നാല്‍പ്പോലും ഇതിനകം 18 കൊല്ലം തടവുശിക്ഷ ലഭിച്ചത് പരിഗണിക്കുകയാണെങ്കില്‍ മോചനത്തിനാണ് സാധ്യത. മോചന ഉത്തരവ് ഇന്നുണ്ടായാല്‍ നാട്ടിലെത്താന്‍ ആഴ്ചകളുടെ നടപടിക്രമങ്ങള്‍ കൂടി ഉണ്ടാകും. മരിച്ച സഊദി പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചതിനാല്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയിരുന്നു. 


 Rahim's release Unable to submit documents; case postponed again



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു 

Kerala
  •  3 days ago
No Image

ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

National
  •  3 days ago
No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  3 days ago
No Image

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

Kerala
  •  3 days ago
No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  3 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  3 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  3 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  3 days ago