HOME
DETAILS

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

  
Web Desk
December 08, 2024 | 9:00 AM

Rahims release Unable to submit documents case postponed again

റിയാദ്: സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുര്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവച്ചു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയോടെ കേസ് പരിഗണനയ്‌ക്കെടുത്തെങ്കിലും പ്രോസികൂഷന്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിധി പറയുന്നത് മാറ്റിവച്ചത്. കേസില്‍ റഹീമിന്റെ അഭിഭാഷകസംഘത്തിന്റെ വാദങ്ങള്‍ റിയാദിലെ കോടതി മുമ്പാകെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വാദങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കേസ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

നേരത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ച് തീരുമാനം അറിയിക്കേണ്ടതായിരുന്നുവെങ്കിലും ഹരജി അപ്രതീക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ 17നാണ് ഇതിന് മുമ്പ് കേസ് പരിഗണനയ്‌ക്കെടുത്തത്. എന്നാല്‍ അന്ന് വാദംപോലും നടക്കാതെ വേഗത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചത്. വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള അന്തിമ സിറ്റിങാണ് ഇപ്പോള്‍ നടക്കുന്നത്. മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബവും റഹീം നിയമസഹായ സമിതിയും. 

പൗരന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതിനാല്‍ കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് ആണ് പ്രധാനം. ഇത് പ്രകാരം വര്‍ധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്. അങ്ങനെ വന്നാല്‍പ്പോലും ഇതിനകം 18 കൊല്ലം തടവുശിക്ഷ ലഭിച്ചത് പരിഗണിക്കുകയാണെങ്കില്‍ മോചനത്തിനാണ് സാധ്യത. മോചന ഉത്തരവ് ഇന്നുണ്ടായാല്‍ നാട്ടിലെത്താന്‍ ആഴ്ചകളുടെ നടപടിക്രമങ്ങള്‍ കൂടി ഉണ്ടാകും. മരിച്ച സഊദി പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചതിനാല്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയിരുന്നു. 


 Rahim's release Unable to submit documents; case postponed again



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  3 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  3 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  3 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  3 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  3 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  3 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  3 days ago