HOME
DETAILS

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

  
Web Desk
December 08, 2024 | 9:00 AM

Rahims release Unable to submit documents case postponed again

റിയാദ്: സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുര്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവച്ചു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയോടെ കേസ് പരിഗണനയ്‌ക്കെടുത്തെങ്കിലും പ്രോസികൂഷന്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിധി പറയുന്നത് മാറ്റിവച്ചത്. കേസില്‍ റഹീമിന്റെ അഭിഭാഷകസംഘത്തിന്റെ വാദങ്ങള്‍ റിയാദിലെ കോടതി മുമ്പാകെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വാദങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കേസ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

നേരത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ച് തീരുമാനം അറിയിക്കേണ്ടതായിരുന്നുവെങ്കിലും ഹരജി അപ്രതീക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ 17നാണ് ഇതിന് മുമ്പ് കേസ് പരിഗണനയ്‌ക്കെടുത്തത്. എന്നാല്‍ അന്ന് വാദംപോലും നടക്കാതെ വേഗത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചത്. വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള അന്തിമ സിറ്റിങാണ് ഇപ്പോള്‍ നടക്കുന്നത്. മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബവും റഹീം നിയമസഹായ സമിതിയും. 

പൗരന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതിനാല്‍ കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് ആണ് പ്രധാനം. ഇത് പ്രകാരം വര്‍ധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്. അങ്ങനെ വന്നാല്‍പ്പോലും ഇതിനകം 18 കൊല്ലം തടവുശിക്ഷ ലഭിച്ചത് പരിഗണിക്കുകയാണെങ്കില്‍ മോചനത്തിനാണ് സാധ്യത. മോചന ഉത്തരവ് ഇന്നുണ്ടായാല്‍ നാട്ടിലെത്താന്‍ ആഴ്ചകളുടെ നടപടിക്രമങ്ങള്‍ കൂടി ഉണ്ടാകും. മരിച്ച സഊദി പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചതിനാല്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയിരുന്നു. 


 Rahim's release Unable to submit documents; case postponed again



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞെത്തി കാട്ടാന; ഭീതിയിലായി യാത്രക്കാർ

Kerala
  •  7 days ago
No Image

ഗേറ്റില്‍ കുടുങ്ങി രാത്രി മുഴുവന്‍ നിലവിളി; നായ്ക്കുട്ടികള്‍ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

Kerala
  •  7 days ago
No Image

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

National
  •  7 days ago
No Image

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

International
  •  7 days ago
No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  7 days ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  7 days ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  7 days ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  7 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  7 days ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  7 days ago