HOME
DETAILS

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

  
Web Desk
December 08, 2024 | 9:00 AM

Rahims release Unable to submit documents case postponed again

റിയാദ്: സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുര്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവച്ചു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയോടെ കേസ് പരിഗണനയ്‌ക്കെടുത്തെങ്കിലും പ്രോസികൂഷന്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിധി പറയുന്നത് മാറ്റിവച്ചത്. കേസില്‍ റഹീമിന്റെ അഭിഭാഷകസംഘത്തിന്റെ വാദങ്ങള്‍ റിയാദിലെ കോടതി മുമ്പാകെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വാദങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കേസ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

നേരത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ച് തീരുമാനം അറിയിക്കേണ്ടതായിരുന്നുവെങ്കിലും ഹരജി അപ്രതീക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ 17നാണ് ഇതിന് മുമ്പ് കേസ് പരിഗണനയ്‌ക്കെടുത്തത്. എന്നാല്‍ അന്ന് വാദംപോലും നടക്കാതെ വേഗത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചത്. വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള അന്തിമ സിറ്റിങാണ് ഇപ്പോള്‍ നടക്കുന്നത്. മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബവും റഹീം നിയമസഹായ സമിതിയും. 

പൗരന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതിനാല്‍ കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് ആണ് പ്രധാനം. ഇത് പ്രകാരം വര്‍ധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്. അങ്ങനെ വന്നാല്‍പ്പോലും ഇതിനകം 18 കൊല്ലം തടവുശിക്ഷ ലഭിച്ചത് പരിഗണിക്കുകയാണെങ്കില്‍ മോചനത്തിനാണ് സാധ്യത. മോചന ഉത്തരവ് ഇന്നുണ്ടായാല്‍ നാട്ടിലെത്താന്‍ ആഴ്ചകളുടെ നടപടിക്രമങ്ങള്‍ കൂടി ഉണ്ടാകും. മരിച്ച സഊദി പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചതിനാല്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയിരുന്നു. 


 Rahim's release Unable to submit documents; case postponed again



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു

Kerala
  •  2 days ago
No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  3 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  3 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  3 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  3 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  3 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  3 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  3 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  3 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  3 days ago