HOME
DETAILS

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

  
പി.വി.എസ് ഷിഹാബ്
December 13, 2024 | 3:24 AM

Palakkad Tragedy A Friendship That Stayed United in Life and Death12

പാലക്കാട്: കരിമ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാംപസിലും ചെറുളി ഗ്രാമത്തിലും ഒരു മെയ്യായ് പാറിനടന്ന നാല് കൂട്ടുകാര്‍. വേര്‍പിരിയാത്ത ആ ചങ്ങാത്തം അവസാന യാത്രയിലും ഒരുമിച്ചായി. ഇന്നലെ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ മരിച്ച റിദ ഫാത്തിമയും നിദ ഫാത്തിമയും അയിഷയും ഇര്‍ഫാന ഷെറിനും മരണത്തിലും ചങ്ങാത്തം കൈവിട്ടില്ല.

സ്‌കൂളിലും വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയി വന്നിരുന്നതും ഇവര്‍ ഒരുമിച്ചായിരുന്നു. ഏഴാം തരത്തിനുശേഷം എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ അയിഷ മാത്രം മറ്റൊരു ക്ലാസിലേക്ക് മാറി. ഈ കൂട്ടുകാരികളുടെ സങ്കടം രണ്ടാഴ്ച മുമ്പ് വീണ്ടും സന്തോഷത്തിലേക്ക് വഴിമാറിയിരുന്നു. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡിവിഷനുകളില്‍ വരുത്തിയ മാറ്റം വീണ്ടും ഇവരെ ഒരേ ക്ലാസുകളിലെത്തിക്കുകയായിരുന്നു.

 'ഡി' ഡിവിഷനില്‍ ഉണ്ടായിരുന്ന നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍ എന്നിവര്‍ അയിഷയുടെ ഡിവിഷനായ 'ഇ' യിലേക്ക് എത്തിയത് രണ്ടാഴ്ച മുമ്പാണ്. നാലുപേരും ഒരേ ക്ലാസിലെത്തിയതിന്റെ സന്തോഷം ഇവര്‍ വീട്ടുകാരുമായും പങ്കുവച്ചിരുന്നു. പഠനത്തില്‍ ഏറെ മിടുക്കികളായതാണ് നാലുപേരും വീണ്ടും ഒരേ ക്ലാസിലെത്താന്‍ കാരണമായതെന്നും ക്ലാസ് ടീച്ചര്‍ നിത്യ 'സുപ്രഭാത'ത്തോട് പറഞ്ഞു.

കളിതമാശകള്‍ക്ക് മാത്രമല്ല പഠന കാര്യത്തിലും ചങ്ങാതികളായിരുന്നു ഇവര്‍. അര്‍ധ വാര്‍ഷിക പരീക്ഷ തുടങ്ങുന്നതിന് മുമ്പുള്ള പഠനവും റിവിഷനുമെല്ലാം ഒരുമിച്ചു തന്നെ. സ്‌കൂളിലും വീട്ടിലും പഠനത്തിനായി ഒരുമിച്ചുകൂടിയിരുന്നു. ഈ സൗഹൃദം ഏറെ ആനന്ദത്തോടെയാണ് വീക്ഷിച്ചിരുന്നതെന്ന് മറ്റ് അധ്യാപകരും പറയുന്നു. സ്‌കൂളില്‍ ഓണാഘോഷം ഉള്‍പ്പടെയുള്ള പരിപാടികളിലും വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങളിലും ഇവര്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയ നിറയെ. ഇടയ്ക്കിടെ മാതാപിതാക്കളുടെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരുന്ന ഈ ആനന്ദചിത്രങ്ങള്‍ ഇന്നലെയോടെ കണ്ണീര്‍ചിത്രങ്ങളായി മാറി. ഈ കൂട്ടുകാരികളിലൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പമുള്ള 'ഇനി വേര്‍പിരിയില്ലൊരിക്കലും' എന്ന ടാഗ് ലൈന്‍ അവസാനയാത്രയിലും യാഥാര്‍ത്ഥ്യവുമായി.

The heartbreaking accident on the national highway in Palakkad claimed the lives of four inseparable friends—Rida Fathima, Nida Fathima, Ayisha, and Irfan Sherin. Their bond, forged in the corridors of Karimba Government Higher Secondary School and the lanes of Cheruli village, remained unbroken even in their final journey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം': ലോക്‌സഭയിൽ അമിത് ഷാ - അഖിലേഷ് വാക്പോര്

National
  •  11 hours ago
No Image

ഹയർ സെക്കൻഡറി ഫലപ്രഖ്യാപനം മാറ്റി; സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്

Kerala
  •  11 hours ago
No Image

രാഷ്ട്രീയം കളിയിൽ വേണ്ട; ഇറാൻ ലോകകപ്പ് കളിക്കുമെന്ന് ഫിഫ പ്രസിഡന്റ്

International
  •  12 hours ago
No Image

ട്രെയിനിടിച്ച മൃതദേഹം കാണാൻ പാളത്തിലിറങ്ങി; പിന്നാലെയെത്തിയ ട്രെയിൻ തട്ടി നാലുപേർ മരിച്ചു

National
  •  12 hours ago
No Image

ലോക്‌സഭാ സീറ്റുകള്‍ 815 ആവും, വനിതാസംവരണം 272; ഒരു സംസ്ഥാനത്തിനും നഷ്ടം സംഭവിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി

National
  •  12 hours ago
No Image

'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വരെ ഹോര്‍മുസില്‍ നിന്ന് പിന്മാറില്ല- നിലപാട് വ്യക്തമാക്കി ഇറാന്‍

International
  •  13 hours ago
No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  13 hours ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  14 hours ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  14 hours ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  14 hours ago