HOME
DETAILS

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

  
Web Desk
December 13, 2024 | 7:30 AM

Notice Issued for Impeachment of Justice SK Yadav Over Controversial Remarks

ഡല്‍ഹി: വിദ്വേഷ പരാമര്‍ശം നടത്തിയ ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ്. ഇന്‍ഡ്യ സഖ്യം എം.പിമാരാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടിസ് നല്‍കിയത്. 55 എം.പിമാരാണ് നോട്ടിസില്‍ ഒപ്പുവെച്ചത്. ജസ്റ്റിസ് ശേഖര്‍ കുമാറിന്റെ പ്രസംഗം ജുഡീഷ്യറിയുടെ നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും സാധാരണ പൗരന്‍മാര്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്നതാണ്. പ്രസംഗത്തിന് വലിയ പ്രചാരം ലഭിച്ച സാഹചര്യത്തില്‍ അടിയന്തരമായ നടപടി അനിവാര്യമാണെന്നും പരാതിയില്‍ പറയുന്നു. 

ഡിസംബര്‍ എട്ടിന് സംഘ്പരിവാര്‍ സംഘടനയായ വി.എച്ച്.പി ഏക സിവില്‍കോഡ് സംബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജസ്റ്റിസ് എസ്.കെ യാദവിന്റെ വിവാദ പരാമര്‍ശങ്ങള്‍. ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുകയെന്നും യാദവ് പറഞ്ഞു.

''ഇത് ഹിന്ദുസ്ഥാനാണെന്ന് പറയാന്‍ എനിക്ക് മടിയില്ല. ഭൂരിപക്ഷത്തിന്റെ ആഗ്രഹ പ്രകാരമായിരിക്കണം ഹിന്ദുസ്ഥാനില്‍ കാര്യങ്ങള്‍ നടക്കേണ്ടത്. ഹൈക്കോടതി ജഡ്ജിയെന്ന നിലയിലല്ല ഇതെല്ലാം പറയുന്നത്. മറിച്ച്, രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൂരിപക്ഷത്തിന് ക്ഷേമവും സന്തോഷവും ഉണ്ടാവുന്ന ഭരണം മാത്രമേ ജനങ്ങള്‍ സ്വീകരിക്കുകയുള്ളൂ''ജഡ്ജി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന 'കത്മുല്ല' എന്ന പദവും ജഡ്ജി പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു. കുട്ടികള്‍ക്ക് ദയയും സഹിഷ്ണുതയുമാണ് പഠിപ്പിക്കേണ്ടത്. എന്നാല്‍ മൃഗങ്ങളെ അറുക്കുന്നത് കണ്ടുവളരുന്ന മക്കള്‍ക്ക് എങ്ങനെയാണ് ദയയും സഹിഷ്ണുതയും ഉണ്ടാവുക എന്നും ജസ്റ്റിസ് ചോദിച്ചിരുന്നു.

ജഡ്ജിയുടെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ദി ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് (സിജെഎആര്‍) ജസ്റ്റിസ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനായി പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരുമെന്ന് ശ്രീനഗര്‍ എംപി റൂഹുല്ല മെഹ്ദി എക്‌സില്‍ കുറിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  3 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  3 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  3 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  3 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  3 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  3 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  3 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി അൽ ഹിന്ദ് കൈകാര്യം ചെയ്യും; സേവനങ്ങൾ ജൂലൈ 1 മുതൽ

uae
  •  3 days ago
No Image

പനിയെ തോൽപ്പിച്ച വീര്യം: ദക്ഷിണ കൊറിയയുടെ വിജയത്തിന് പിന്നിലെ 'രഹസ്യ' നായകൻ!

Football
  •  3 days ago