HOME
DETAILS

'കൂടെ പണി എടുത്ത് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം' ; മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സുഹൃത്തിനയച്ച സന്ദേശം പുറത്ത്

  
Web Desk
December 16, 2024 | 6:46 AM

cpo-vineeth-suicide-malappuram-areekkode-suicide-note-out

മലപ്പുറം: മലപ്പുറം അരീക്കോട് മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും, ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് നിഗമനം. 

അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിനെതിരെയാണ് വിനീത് ആരോപണമുന്നയിക്കുന്നത്. ചിലര്‍ ചതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. 

മാവോയിസ്റ്റ് വേട്ടയടക്കം നടത്തുന്ന സായുധ പൊലിസ് സേനയായ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) കമാന്‍ഡോ വയനാട് സ്വദേശി വിനീത് (36) ഇന്നലെ രാത്രി ഒന്‍പതോടെയാണ് അത്മഹത്യ ചെയ്തത്. ശുചിമുറിയില്‍ കയറി വാതിലടച്ച് സര്‍വിസ് റിവോര്‍വര്‍ ഉപയോഗിച്ച് തലക്ക് നിറയൊഴിക്കുകയായിരുന്നു. 

വിനീത് കഴിഞ്ഞ ദിവസം അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് മേലുദ്യോഗസ്ഥന്‍ അംഗീകരിച്ചില്ല. നാല് ദിവസത്തെ അവധി ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.

വെടിപൊട്ടിയ ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ വിനീത് ശുചിമുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അരീക്കോട് എം.എസ്.പി കാംപില്‍ എത്തിയിട്ടുണ്ട്. നേരത്തെ ക്യാംപില്‍നിന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥനെ കാണാതായിരുന്നു. ഇതും മേലുദ്യോഗസ്ഥന്റെ പീഡനം കാരണമാണെന്ന് ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു വനിതാ പൊലിസുകാരിയും ഇവിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  3 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  3 days ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  3 days ago
No Image

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; അനധികൃത കുടിയേറ്റത്തിനും കടിഞ്ഞാണിടും

Kuwait
  •  3 days ago
No Image

ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം

Kerala
  •  3 days ago
No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  3 days ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  3 days ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  3 days ago
No Image

ഇനി യുഎഇയ്ക്കും ബഹ്‌റൈനും ഇടയിലുള്ള യാത്ര എളുപ്പം; ജിസിസി 'വൺ-സ്റ്റോപ്പ്' യാത്രാ സംവിധാനം ആരംഭിച്ചു

uae
  •  3 days ago