HOME
DETAILS

'കൂടെ പണി എടുത്ത് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം' ; മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സുഹൃത്തിനയച്ച സന്ദേശം പുറത്ത്

  
Web Desk
December 16, 2024 | 6:46 AM

cpo-vineeth-suicide-malappuram-areekkode-suicide-note-out

മലപ്പുറം: മലപ്പുറം അരീക്കോട് മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും, ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് നിഗമനം. 

അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിനെതിരെയാണ് വിനീത് ആരോപണമുന്നയിക്കുന്നത്. ചിലര്‍ ചതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. 

മാവോയിസ്റ്റ് വേട്ടയടക്കം നടത്തുന്ന സായുധ പൊലിസ് സേനയായ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) കമാന്‍ഡോ വയനാട് സ്വദേശി വിനീത് (36) ഇന്നലെ രാത്രി ഒന്‍പതോടെയാണ് അത്മഹത്യ ചെയ്തത്. ശുചിമുറിയില്‍ കയറി വാതിലടച്ച് സര്‍വിസ് റിവോര്‍വര്‍ ഉപയോഗിച്ച് തലക്ക് നിറയൊഴിക്കുകയായിരുന്നു. 

വിനീത് കഴിഞ്ഞ ദിവസം അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് മേലുദ്യോഗസ്ഥന്‍ അംഗീകരിച്ചില്ല. നാല് ദിവസത്തെ അവധി ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.

വെടിപൊട്ടിയ ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ വിനീത് ശുചിമുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അരീക്കോട് എം.എസ്.പി കാംപില്‍ എത്തിയിട്ടുണ്ട്. നേരത്തെ ക്യാംപില്‍നിന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥനെ കാണാതായിരുന്നു. ഇതും മേലുദ്യോഗസ്ഥന്റെ പീഡനം കാരണമാണെന്ന് ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു വനിതാ പൊലിസുകാരിയും ഇവിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  6 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  6 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  6 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

Kuwait
  •  6 days ago
No Image

ബാഗിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന 11 അപൂര്‍വയിനം പക്ഷികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍

Kerala
  •  6 days ago
No Image

ഗംഭീർ അവനെ ടീമിലെടുക്കുന്നത് ആ ഒറ്റ കാരണം കൊണ്ടാണ്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  6 days ago
No Image

ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തും: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ പുതിയ കരാറുകൾ ഉടൻ

oman
  •  6 days ago
No Image

രൂപ ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്നത് കുത്തനെ കൂടി; മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്ക്; മൂന്നിരട്ടി വരെ പണം അയച്ച് യുഎഇ പ്രവാസികള്‍ | India Rupee Value

uae
  •  6 days ago
No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടും: ഞായറാഴ്ച വരെ ഗതാഗത കുരുക്കിന് സാധ്യത; ബദൽ മാർ​ഗങ്ങൾ പാലിക്കണമെന്ന് അധികൃതർ

Kuwait
  •  6 days ago
No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  6 days ago