HOME
DETAILS

'കൂടെ പണി എടുത്ത് പണികൊടുക്കുന്നവരെ മാറ്റാന്‍ പറയണം' ; മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സുഹൃത്തിനയച്ച സന്ദേശം പുറത്ത്

  
Web Desk
December 16, 2024 | 6:46 AM

cpo-vineeth-suicide-malappuram-areekkode-suicide-note-out

മലപ്പുറം: മലപ്പുറം അരീക്കോട് മരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും, ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് നിഗമനം. 

അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിനെതിരെയാണ് വിനീത് ആരോപണമുന്നയിക്കുന്നത്. ചിലര്‍ ചതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. 

മാവോയിസ്റ്റ് വേട്ടയടക്കം നടത്തുന്ന സായുധ പൊലിസ് സേനയായ സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്.ഒ.ജി) കമാന്‍ഡോ വയനാട് സ്വദേശി വിനീത് (36) ഇന്നലെ രാത്രി ഒന്‍പതോടെയാണ് അത്മഹത്യ ചെയ്തത്. ശുചിമുറിയില്‍ കയറി വാതിലടച്ച് സര്‍വിസ് റിവോര്‍വര്‍ ഉപയോഗിച്ച് തലക്ക് നിറയൊഴിക്കുകയായിരുന്നു. 

വിനീത് കഴിഞ്ഞ ദിവസം അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് മേലുദ്യോഗസ്ഥന്‍ അംഗീകരിച്ചില്ല. നാല് ദിവസത്തെ അവധി ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെങ്കിലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.

വെടിപൊട്ടിയ ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ വിനീത് ശുചിമുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അരീക്കോട് എം.എസ്.പി കാംപില്‍ എത്തിയിട്ടുണ്ട്. നേരത്തെ ക്യാംപില്‍നിന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥനെ കാണാതായിരുന്നു. ഇതും മേലുദ്യോഗസ്ഥന്റെ പീഡനം കാരണമാണെന്ന് ഭാര്യ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഒരു വനിതാ പൊലിസുകാരിയും ഇവിടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂൾ ബസ് ജീവനക്കാർക്ക് ഇനി പൊലിസ് ക്ലിയറൻസ് നിർബന്ധം; സുരക്ഷാ മാന്വലിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  4 days ago
No Image

പ്രേതബാധയേറ്റെന്ന് ആരോപിച്ച് യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ 

National
  •  4 days ago
No Image

സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: ജിഫ്‌രി തങ്ങൾ

Kerala
  •  4 days ago
No Image

സമുദ്രസമ്പത്ത് സംരക്ഷണം; ബഹ്‌റൈനില്‍ ഷെറി, സാഫി, ആന്‍ഡഖ് മത്സ്യങ്ങള്‍ക്ക് വിലക്ക്

bahrain
  •  4 days ago
No Image

ഇറാൻ പ്രകോപനങ്ങൾ അവസാനിപ്പിക്കണം; ആഗോള സുരക്ഷ അപകടത്തിലാക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി

qatar
  •  4 days ago
No Image

"ആര് വോട്ട് തന്നാലും സ്വീകരിക്കും"; നേമത്തെ എസ്.ഡി.പി.ഐ പിന്തുണയിൽ നയം വ്യക്തമാക്കി വി. ശിവൻകുട്ടി

Kerala
  •  4 days ago
No Image

BJP Receives Ten Times More Donations Than Other Political Parties: ADR Report Released

National
  •  4 days ago
No Image

Relief for India Amidst Global Oil Crisis: Iran Opens Strait of Hormuz for Indian Vessels

International
  •  4 days ago
No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ നഷ്ടപരിഹാരം നൽകണം: ഡോ. അൻവർ ഗർഗാഷ്

uae
  •  4 days ago
No Image

"മുഖ്യമന്ത്രിയുടെ സമനില തെറ്റി, സിപിഎം ഇപ്പോൾ കോർപ്പറേറ്റ് പാർട്ടി"; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കെസി വേണുഗോപാൽ

Kerala
  •  4 days ago