HOME
DETAILS

ജര്‍മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് കമ്പോളത്തില്‍ കാറിടിച്ചു കയറ്റി ആക്രമണം: പരുക്കേറ്റവരില്‍ ഇന്ത്യക്കാരും 

  
Web Desk
December 22, 2024 | 6:16 AM

Indian Nationals Injured in Car Attack at Christmas Market in Magdeburg Germany

ബെര്‍ലിന്‍: ജര്‍മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് കമ്പോളത്തില്‍ കാറിടിച്ചു കയറ്റിയ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ ഇന്ത്യക്കാരും. ഏഴ് ഇന്ത്യക്കാര്‍ക്കാണ് പരുക്കേറ്റതെന്നാണ് വിവരം. ഇവരില്‍ മൂന്നു പേര്‍ ചികിത്സക്ക് ശേഷം ആശുപത്രിവിട്ടു. പരിക്കേറ്റവര്‍ക്കും കുടുംബത്തിനും ബര്‍ലിനിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ക്രിസ്മസ് മാര്‍ക്കറ്റിനു നേരെ കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ചിന്തകളും പ്രാര്‍ഥനകളും ഇരകള്‍ക്കൊപ്പമാണെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്ക് പരുക്കേറ്റു. 41 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കേറിയ കമ്പോളത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് പ്രതി കാറോടിച്ച് കയറ്റുകയായിരുന്നു.

സംഭവത്തില്‍ സഊദി പൗരനായ സൈക്യാട്രിസ്റ്റിനെ പൊലിസ് അറസ്റ്റ് ചെയ്തു. ജര്‍മന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് താലിബ് അബ്ദുല്‍ മുഹ്‌സിന്‍ എന്ന സൈക്യാട്രിസ്റ്റാണ് പ്രതി. മഗ്‌ഡെബര്‍ഗിന് തെക്ക് 40 കി.മി അകലെ ബേര്‍ണ്ബര്‍ഗിലാണ് ഇയാള്‍ താമസിക്കുന്നത്. സഊദിയില്‍നിന്ന് 

2006ലാണ് താലിബ് ജര്‍മനിയിലെത്തിയത്. 2016ല്‍ അഭയാര്‍ഥിയായി അംഗീകാരം നേടുകയും ചെയ്തു.
താന്‍ ഒറ്റയ്ക്കാണ് കുറ്റം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കറുത്ത ബി.എം.ഡബ്ല്യു കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ മുന്നിലെ ബംബറും വിന്റ് സ്‌ക്രീനും തകര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സർവീസിന് തുടക്കം, ഇതുവരെ വിറ്റുപോയത് പതിനായിരത്തിലധികം ടിക്കറ്റുകൾ

uae
  •  2 days ago
No Image

അതിശക്തമായ മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

റാസൽഖൈമയിൽ കണ്ണീർക്കാഴ്ചയായി കാറപകടം; പരീക്ഷയ്ക്ക് പോകുന്ന വഴി ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

uae
  •  2 days ago
No Image

വര്‍ക്കലയില്‍ വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Kerala
  •  2 days ago
No Image

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

Kerala
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും

Kerala
  •  2 days ago
No Image

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

National
  •  2 days ago
No Image

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Saudi-arabia
  •  2 days ago
No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  2 days ago
No Image

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago

No Image

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

Kerala
  •  2 days ago
No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  2 days ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  2 days ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  2 days ago