HOME
DETAILS

ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസം;  കര്‍മപദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭ, സ്പോണ്‍സര്‍മാരുമായും ചര്‍ച്ച നടത്തും

  
January 01, 2025 | 7:37 AM

kerala-wayanad-rehabilitation-pinarayi-vijayan-cm-meeting

തിരുവനന്തപുരം: അതിതീവ്ര പ്രകൃതി ദുരന്ത പ്രഖ്യാപനം മാത്രംനടത്തി കേന്ദ്രം കൈയൊഴിഞ്ഞതോടെ വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇനിയും കേന്ദ്രത്തിന്റെ സഹായത്തിനായി കാത്തു നില്‍ക്കണ്ട എന്നാണ് തീരുമാനം. വൈകീട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കും. 

കേന്ദ്ര പ്രഖ്യാപനം പിടിവള്ളിയാക്കി പുറത്തുനിന്ന് പണം കണ്ടെത്താനുള്ള വഴികള്‍ ഇന്നു മുതല്‍ ആരംഭിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജന്‍ഡ വയനാട് പുനരധിവാസമാണ്. ഫെബ്രുവരിയോടെ ടൗണ്‍ഷിപ് നിര്‍മാണം തുടങ്ങാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സ്‌പോണ്‍സര്‍മാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് നടക്കും. ആദ്യഘട്ടത്തില്‍ ഒന്‍പതു പേരെ കാണും. കര്‍ണാടക സര്‍ക്കാരും രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും പങ്കെടുക്കും. മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രതിനിധികളെയും ഇന്നു കാണും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ടി.സിദ്ദിഖ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.

നിലവില്‍ 38 പേരാണ് ഭൂമിയോ വീടോ വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടുതല്‍ സംഘടനകള്‍ സ്‌പോണ്‍സര്‍ഷിപ്പിനു സന്നദ്ധമായാല്‍ അവരെയും പുനരധിവാസ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയേക്കും. വിദേശ വ്യവസായികളുടെയും യു.എന്‍ സ്ഥാപനങ്ങളുടെയും എന്‍.ജി.ഒകളുെടയും സഹായം തേടുകയും വിദേശ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് സ്വരൂപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനു പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റിനെ (പി.എം.യു) ചുമതലപ്പെടുത്തും. സര്‍ക്കാര്‍ ഫണ്ടും വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായ വാഗ്ദാനങ്ങളും സംയോജിപ്പിച്ചാണു പുനരധിവാസ പദ്ധതി നടപ്പാക്കുക. അപകടസാധ്യതയുള്ളതിനാല്‍ മാറ്റിപാര്‍പ്പിക്കേണ്ടവരുടെ പട്ടിക രണ്ടാംഘട്ടമായി ഉടന്‍ പ്രസിദ്ധീകരിക്കും. രണ്ടുഘട്ടമായാണു പുനരധിവാസമെങ്കിലും പൂര്‍ണമായ കര്‍മപദ്ധതിയാകും തയാറാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ തുടരാൻ സാധ്യത; നിയമലംഘകർക്ക് 2,000 ദിർഹം പിഴ, ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  21 days ago
No Image

ബെംഗളുരുവിലെ 200 കോടിയുടെ സ്വത്ത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ല; രാജീവ് ചന്ദ്രശേഖറെ അയോഗ്യനാക്കണമെന്ന് ആവശ്യം 

Kerala
  •  21 days ago
No Image

സംസ്ഥാനവ്യാപക പര്യടനം, പൊതുയോഗങ്ങൾ; യുഡിഎഫിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് കരുത്തുപകരാൻ ബുധനാഴ്ച രാഹുൽ ഗാന്ധിയെത്തും

Kerala
  •  21 days ago
No Image

ഇറാന്റെ ഭീഷണിക്കു മുന്നിൽ കീഴടങ്ങില്ല: യുഎഇ വിദേശകാര്യ മന്ത്രി

uae
  •  21 days ago
No Image

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലെ ബിജെപി സീൽ: ക്ലറിക്കൽ പിഴവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; കത്ത് നേരത്തെ പിൻവലിച്ചെന്നും വിശദീകരണം

Kerala
  •  21 days ago
No Image

ഖത്തറിലെ സർക്കാർ ഓഫീസുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ജോലിസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദ്ദേശം

qatar
  •  21 days ago
No Image

മെസ്സിയുടെ റെക്കോർഡ് തകർത്ത 'യൂറോപ്യൻ രാജാവ്' ഇനി അമേരിക്കയിലേക്ക്'; ഒർലാൻഡോ സിറ്റിയുമായി കരാറൊപ്പിട്ടു

latest
  •  21 days ago
No Image

നീ പാർട്ടിയുടെ സ്വത്ത്, നിന്റെ ത്യാഗത്തിന് പ്രതിഫലം ഉറപ്പ്; സ്ഥാനാർത്ഥിത്വം പിൻവലിച്ച അഡ്വ. സഞ്ജയ് ഖാനെ ചേർത്തുപിടിച്ച് കെസി വേണു​ഗോപാൽ

National
  •  21 days ago
No Image

ബാങ്ക് വിവരങ്ങൾ കൈമാറരുത്; വ്യാജ ഫോൺ വിളികൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  21 days ago
No Image

'ഏത് ചിഹ്നത്തിൽ കുത്തിയാലും, കത്തിലും താമര'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; പരിഹാസവുമായി നികേഷ് കുമാർ

Kerala
  •  21 days ago