HOME
DETAILS

ടെസ്റ്റ് കളിക്കാൻ എല്ലാ താരങ്ങളും ഇനി ചെയ്യേണ്ട കാര്യം അതാണ്: നിർദ്ദേശവുമായി ഗംഭീർ

  
Web Desk
January 05, 2025 | 6:02 AM

gautham gambhir talks the Indian players should play domestic cricket

സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ചു മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-1നാണ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഓസിട്രേലിയ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറുകയും ഇന്ത്യ പുറത്താവുകയും ചെയ്തു. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽ മണ്ണിൽ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുന്നത്. 

ഈ തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക് ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീർ. താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്നാണ് ഗംഭീർ പറഞ്ഞത്. ഇതിനു പുറമെ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരെക്കുറിച്ചും ഗംഭീർ സംസാരിച്ചു. മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്. 

'എല്ലാവരും ടീമിനൊപ്പം ലഭ്യമാണെങ്കിൽ എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് റെഡ് ബോൾ ക്രിക്കറ്റ് കളിക്കാനുള്ള പ്രതിബദ്ധതയുണ്ടെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം. ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും മികച്ചത് എന്താണെന്ന് കോഹ്‌ലിയും രോഹിത്തും തീരുമാനിക്കും. ഡ്രസ്സിംഗ് റൂം എപ്പോഴും സന്തോഷത്തോടെ നിലനിൽക്കണം. അതിനായി ഞാൻ എല്ലാവരോടും സത്യസന്ധനും നീതിയും പുലർ ഗംഭീർ പറഞ്ഞു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ്. അഞ്ച് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവുമാണ്‌ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് നടക്കുക. ഏകദിന പരമ്പര ഫെബ്രുവരി ആറ് മുതൽ  ഫെബ്രുവരി 12  വരെയും നടക്കും. ഇത് കഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിയിലാണ് ഇന്ത്യ കളിക്കുക. ടൂർണമെന്റിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ക്രൂരവും നാടകീയവുമായ മത്സരം; ചോരപ്പുഴ ഒഴുകിയ 'ബാറ്റിൽ ഓഫ് നൂറംബർഗ്' ഓർമ്മകൾ പുതുക്കുമ്പോൾ

Football
  •  3 days ago
No Image

മേഖലയിലെ അനിശ്ചിതത്വങ്ങൾ പദ്ധതികളെ ബാധിക്കില്ല; അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനം കൃത്യസമയത്ത് പൂർത്തിയാക്കുമെന്ന് ദുബൈ എയർപോർട്ട്‌സ് മേധാവി

uae
  •  3 days ago
No Image

കാട്ടാക്കടയില്‍ ബേക്കറിയിലെ ഓറഞ്ച് ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; കട അടപ്പിച്ചു

Kerala
  •  3 days ago
No Image

ലോക റെക്കോർഡ് തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ; ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര തോറ്റെങ്കിലും ചരിത്രനേട്ടവുമായി സൂപ്പർ താരം

Cricket
  •  3 days ago
No Image

അബുദാബിയിലേക്ക് പറക്കുന്ന വിനോദസഞ്ചാരികൾക്ക് ഇത്തിഹാദ് എയർവേയ്‌സിന്റെ സമ്മാനം; അപേക്ഷിക്കാതെ തന്നെ 15 ദിവസത്തെ സൗജന്യ മെഡിക്കൽ ഇൻഷുറൻസ്

uae
  •  3 days ago
No Image

ഷിനാസ് തീരത്ത് കപ്പല്‍ അപകടം; ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി

oman
  •  3 days ago
No Image

ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിച്ചുചാട്ടം; പ്രോപ്പർട്ടികളുടെ മൂല്യം ഇരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ട്

uae
  •  3 days ago
No Image

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്റെ ആത്മഹത്യ: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

ഹിജ്‌റ പുതുവർഷാരംഭം; അബുദബിയിൽ തിങ്കളാഴ്ച സൗജന്യ പൊതു പാർക്കിംഗും ടോൾ ഇളവും പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

നിപ പ്രതിരോധം: കോഴിക്കോട്  മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

Kerala
  •  3 days ago

No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  3 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  3 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  3 days ago