HOME
DETAILS

പൊലിസിനെ നിലത്തിട്ട് ചവിട്ടി, ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചത് അന്‍വറിന്റെ പ്രേരണയില്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

  
Web Desk
January 06, 2025 | 7:10 AM

police-remand-report-against-pv-anwar-dfo-office-violence

കോഴിക്കോട്: നോര്‍ത്ത് ഡി.എഫ്.ഒ. ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലിസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അക്രമികള്‍ പൊലിസിനെ തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതായും ഓഫിസിന് 35000 രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേസില്‍ പി വി അന്‍വര്‍ ഒന്നാം പ്രതിയാണ്. അന്‍വര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ക്രിമിനല്‍ സ്വഭാവമുള്ള യുവാക്കളെ ഉള്‍പ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പി വി അന്‍വറിന്റെ സാന്നിധ്യത്തിലും പ്രേരണയിലുമാണ് പ്രതികള്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഓഫീസിനകത്ത് ഉണ്ടായിരുന്നില്ല എന്നായിരുന്ന അന്‍വറിന്റെ പ്രതികരണം. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. അറസ്റ്റ് ചെയ്തത് എം.എല്‍.എ.യെ ആയതിനാല്‍ ഈ വിവരം നിയമസഭാ സ്പീക്കറെ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധമുണ്ടായത്.സംഭവത്തില്‍ പി.വി അന്‍വറിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അന്‍വറിന് പുറമെ 10 പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിരുന്നു. ഇവര്‍ക്കെതിരേ പി.ഡി.പി.പി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
 
പിന്നാലെ അന്‍വറിനെ പൊലിസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ഡിവൈ.എസ്.പി ബാലചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അന്‍വറിന്റെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി ഇന്നലെ രാത്രി 9.45ഓടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി വന്‍ പൊലിസ് സംഘം വീട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ് ഡി.എം.കെ പ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ തടിച്ചുകൂടിയിരുന്നു. പ്രവര്‍ത്തകര്‍ പിണറായിക്കെതിരേയും പൊലിസിനെതിരേയും മുദ്രാവാക്യം വിളിച്ചു. അന്‍വറിനെ പൊലിസ് ജീപ്പിന്റെ പിന്‍സീറ്റില്‍ ഇരുത്താനുള്ള ശ്രമത്തിനെതിരേ പ്രവര്‍ത്തകര്‍ പ്രതികരിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന അവസ്ഥ വന്നതോടെ മധ്യത്തിലുള്ള രണ്ടാമത്തെ സീറ്റിലേക്ക് മാറ്റി. 

ഇന്നലെ രാവിലെ 11 ഓടെയാണ് അന്‍വറിന്റെ നേതൃത്വത്തില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് അടിച്ചുതകര്‍ത്തത്. ഓഫിസിലെ കസേരകള്‍, വാതിലുകള്‍, ലൈറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ തകര്‍ത്തുവെന്നും തടയാനെത്തിയ പൊലിസുകാരനെ കൈയേറ്റം ചെയ്തുവെന്നുമാണ് എഫ്.ഐ.ആറിലുള്ളത്.

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഭരണകൂട ഭീകരതയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ അന്‍വര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ അന്‍വറിനെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

അതിനിടെ പി വി അന്‍വര്‍ നല്‍കിയ ജാമ്യാപേക്ഷ നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടു. ഇതിനുശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ സഫറുള്ളയാണ് അന്‍വറിന് വേണ്ടി ഹാജരാകുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎൽ ലേലത്തിൽ മികച്ച നീക്കം നടത്തിയത് ആ ടീമാണ്: അശ്വിൻ

Cricket
  •  17 days ago
No Image

കോടീശ്വരനല്ല, പക്ഷേ മനസ്സ് കൊണ്ട് രാജാവ്; യുഎഇ പ്രസിഡന്റിന്റെ ആദരം ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ പ്രവാസി

uae
  •  17 days ago
No Image

ഇനി കാത്തിരിപ്പില്ല! യുഎഇയിൽ സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധി; നിങ്ങളുടെ കുട്ടിക്ക് ഈ വർഷം ചേരാനാകുമോ?

uae
  •  17 days ago
No Image

അബ്ഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു; ഇനി ഒമാന്‍-സൗദി ടൂറിസം ശക്തമാകും

oman
  •  17 days ago
No Image

ഒ.സദാശിവന്‍ കോഴിക്കോട് മേയറാകും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എസ്.ജയശ്രീയും

Kerala
  •  17 days ago
No Image

യാത്രക്കിടെ ടയർ ഊരിത്തെറിച്ചു; മന്ത്രി സജി ചെറിയാൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കുകളില്ല

Kerala
  •  17 days ago
No Image

കലയും സാഹിത്യവും ഒരുമിച്ച്: കെ.ഐ.സി മെഗാ സർഗലയം നാളെ തുടക്കം

Kuwait
  •  17 days ago
No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  17 days ago
No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  17 days ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  17 days ago