HOME
DETAILS

യുഎഇ; 2025ല്‍ 75% തൊഴിലുടമകളും ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്; സന്തോഷത്തിമിര്‍പ്പില്‍ തൊഴിലാളികള്‍

  
January 15, 2025 | 4:03 PM

UAE Report 75 of Employers Will Increase Pay in 2025 Workers are happy

ദുബൈ:  ഹേയ്‌സ് പുറത്തിറക്കിയ GCC സാലറി ഗൈഡ് 2025 പ്രകാരം യുഎഇയിലെ പകുതിയോളം അതായത് 48 ശതമാനം ജീവനക്കാര്‍ക്കും 2024ല്‍ ശമ്പള വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍. 74 ശതമാനം പേര്‍ 2025ല്‍ ശമ്പളം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ്. 2024ല്‍ യുഎഇയിലെ ജീവനക്കാര്‍ക്ക് 2.5 ശതമാനം മുതല്‍ 5 ശതമാനം വരെ ഇന്‍ക്രിമെന്റാണ് ലഭിച്ചതെന്ന് സര്‍വേ കണ്ടെത്തി.

ഹേയ്‌സ് പുറത്തിറക്കിയ GCC സാലറി ഗൈഡ് 2025 പ്രകാരം 2025ല്‍ തങ്ങളുടെ സ്ഥാപനത്തില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് 75 ശതമാനം തൊഴിലുടമകളും പറഞ്ഞു. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 65 ശതമാനം പേരും ഈ വര്‍ഷം ജോലി മാറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളം, ആനുകൂല്യ പാക്കേജുകള്‍, വികസന സംരംഭങ്ങള്‍ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് മിക്കവരും ജോലി മാറുന്നത്. യുഎഇയിലെ 49 ശതമാനം സ്ഥാപനങ്ങളും 2025ലെ സാമ്പത്തിക കാഴ്ചപ്പാടിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ട്. അതേസമയം 65 ശതമാനം കമ്പനികളും ജോലിസ്ഥലത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. 79 ശതമാനം തൊഴിലുടമകളും ഭാവിയില്‍ AI ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ജീവനക്കാരെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗള്‍ഫ് മേഖലയിലുടനീളമുള്ള ഏകദേശം 2,000 തൊഴിലുടമകളെയും അനേകം പ്രൊഫഷണലുകളെയും ഉള്‍ക്കൊള്ളിച്ചാണ് ജിസിസി സാലറി ഗൈഡ് 2025 തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 400 റോളുകള്‍ക്കുള്ള സാലറി ഡാറ്റയും യുഎഇയെയും ജിസിസിയെയും രൂപപ്പെടുത്തുന്ന തൊഴില്‍ ശക്തികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം യുഎഇ പൗരന്മാരില്‍ 55 ശതമാനം പേരുടെ ശമ്പളത്തിലും മാറ്റമൊന്നുമുണ്ടായിട്ടില്ല.  യുഎഇ പൗരന്മാരില്‍ 72 ശതമാനം പേരും 2025ല്‍ തങ്ങളുടെ ശമ്പളം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം 28 ശതമാനം അത് അതേപടി തുടരുമെന്ന് കരുതുന്നവരാണ്. യുഎഇ പൗരന്മാരുടെ ശമ്പള വര്‍ദ്ധനവിന്റെ അനുപാതം മൊത്തത്തിലുള്ള ഗള്‍ഫ് മേഖലയിലെ ശരാശരിയേക്കാള്‍ (51 ശതമാനം) കൂടുതലാണ്. 

2025ല്‍ ഹെയ്‌സ് നടത്തിയ സര്‍വേയില്‍ 67 ശതമാനം യുഎഇ പൗരന്മാരും തൊഴില്‍ സ്ഥാപനങ്ങള്‍ മാറാന്‍ പദ്ധതിയിടുന്നതായി പറയുന്നു. 2024ല്‍ മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ പദ്ധതിയിട്ടിരുന്ന 23 ശതമാനം ആളുകളില്‍ നിന്ന് ഗണ്യമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

പരിചയസമ്പന്നരായ പൗരന്മാരെ തേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിയമന തന്ത്രങ്ങള്‍ എന്നതിനാല്‍ എമിറേറ്റൈസേഷന്‍ പ്രോഗ്രാമിന് കാര്യമായ പ്രാധാന്യമുണ്ട് എന്ന് സര്‍വേ കണ്ടെത്തി. യുഎഇയില്‍, 55 ശതമാനം തൊഴിലുടമകളും പറയുന്നത് തങ്ങള്‍ നിലവില്‍ യുഎഇ പൗരന്മാര്‍ക്ക് ജോലി നല്‍കുന്നുണ്ടെന്നാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം കൂടുതലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  14 hours ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  14 hours ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  14 hours ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  15 hours ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  15 hours ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  16 hours ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  17 hours ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  17 hours ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  17 hours ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  18 hours ago