HOME
DETAILS

SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

  
Web Desk
February 17 2025 | 17:02 PM

Heavy rain strong winds and flooding expected in Saudi Arabia till Thursday

ദുബൈ: ഫെബ്രുവരി 20 വ്യാഴാഴ്ച വരെ സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. റിയാദ്, ഹായില്‍, അല്‍ ഖാസിം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, മക്ക, മദീന എന്നിവിടങ്ങളില്‍ മഴ തുടരുമെന്നും എന്‍സിഎം അറിയിച്ചു.

മക്ക മേഖലയില്‍ മണല്‍ കാറ്റിനൊപ്പം മിതമായ തോതിലുള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും തായിഫ്, മെയ്‌സാന്‍, അദം, അല്‍ അര്‍ദിയത്ത്, അല്‍ മുവൈഹ്, ഖുര്‍മ, റാണിയ്യ, തുറൂബ, ബഹ്‌റ, അല്‍ ജുമും, ഖുലൈസ്, അല്‍ കാമില്‍ എന്നീ ഗവര്‍ണറേറ്റുകളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും എന്‍സിഎം സൂചിപ്പിച്ചു.

അല്‍ ബഹയിലെ മിക്ക ഗവര്‍ണറേറ്റുകളിലും ചൊവ്വാഴ്ച വരെ നേരിയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റിയാദ്, അല്‍ ഖാസിം, ഹായില്‍, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യ, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജാഫ് എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനുപുറമേ മണല്‍ക്കാറ്റിനും സാധ്യതയുണ്ട്.

കാലാവസ്ഥയെയും ദുരിതബാധിത പ്രദേശങ്ങളെയും കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ക്കായി തങ്ങളുടെ ആശയവിനിമയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ എന്‍സിഎം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദ്ദേശിച്ചു.

ജിദ്ദ, ഷുഐബ, അല്‍ ലീത്ത് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40-49 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശുമെന്നും ഇതിനാല്‍ ദൃശ്യപരത കുറയാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും ഇത് സമുദ്ര ഗതാഗതത്തെ ബാധിക്കുമെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ രാത്രി 11 വരെ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാകും.

ജിദ്ദ ഉള്‍പ്പെടെയുള്ള മക്കയുടെ ചില ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 9 മണി വരെ കാറ്റും മഴയും ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതേസമയം സിയേല്‍, വാദി അല്‍ ദവാസിര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള റിയാദില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 11:00 വരെ ഇടിമിന്നലോടെയുള്ള മഴ ഉണ്ടാകാനിടയുണ്ട്.

വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കാനും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും, സുരക്ഷ ഉറപ്പാക്കാന്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരാനും കേന്ദ്രം എല്ലാവരോടും ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ 

Kerala
  •  3 days ago
No Image

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല: ഇ ശ്രീധരന്‍

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴു ജില്ലകളില്‍

Kerala
  •  3 days ago
No Image

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

Kerala
  •  3 days ago
No Image

കെ റെയിൽ ഇനി വരില്ല; ഉപേക്ഷിച്ചാൽ ബദൽ പദ്ധതിക്കായി കേന്ദ്രവുമായി ചർച്ച നടത്താമെന്ന് ശ്രീധരൻ  

Kerala
  •  3 days ago
No Image

കോഴിക്കോട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയ അരിച്ചാക്കില്‍ പുഴുക്കളെ കണ്ടെത്തി; 18 ചാക്കുകളും പുഴുവരിച്ച നിലയില്‍

Kerala
  •  3 days ago
No Image

എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ

Economy
  •  3 days ago
No Image

പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവുശിക്ഷ

Kerala
  •  3 days ago
No Image

വീട്ടില്‍ കോടികളുടെ നോട്ട് കെട്ട്: വിവാദ ജഡ്ജി 2018ലെ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ പ്രതി, കുരുക്ക് മറുകുന്നു; സുപ്രിംകോടതി തീരുമാനം ഇന്ന്

National
  •  3 days ago
No Image

ജാമിഅ മിലിയ്യ സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു പൊലിസ്; 'ഫലസ്തീന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് എഫ്‌ഐആര്‍

National
  •  3 days ago