
5,000 രൂപയ്ക്ക് രാജ്യരഹസ്യങ്ങള്‍ പാക് 'സുന്ദരി'ക്ക് ചോര്‍ത്തിക്കൊടുത്തു; ചാരന്മാരിലെ മലയാളി സാന്നിധ്യം കേട്ട് ഞെട്ടി കേരളം; അഭിലാഷിനെ NIA വിശദമായി ചോദ്യംചെയ്യും | Karwar espionage case

കൊച്ചി: നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഐഎസ്‌ഐ ചാരന്‍മാരില്‍ മലയാളിയും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത കേട്ട് ഞെട്ടിരിക്കുകയാണ് കേരളം. പൊതുവേ ഉത്തരേന്ത്യയില്‍നിന്നുള്ളവരാണ് ഉത്തരം പാക് ചാരക്കേസുകളില്‍ അറസ്റ്റിലാകാറുള്ളത്. എന്നാല്‍ വിശാഖപട്ടണം കപ്പല്‍ശാല കേന്ദ്രീകരച്ചുള്ള സംഘടിത ചാരവൃത്തിയില്‍ ആണ് മലയാളിയടക്കം മൂന്നുപേരെ കൂടി കഴിഞ്ഞദിവസം എന്‍ഐഎ അറസ്റ്റ്‌ചെയ്തത്. കൊച്ചി കപ്പല്‍ശാലയിലെ ട്രെയിനി ആയി ജോലിചെയ്തിരുന്ന കടമക്കുടി സ്വദേശി പിഎ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയില്‍നിന്ന് വേതന്‍ ലക്ഷ്മണ്‍ ടന്‍ഡല്‍, അക്ഷയ് രവി നായിക് എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായ മറ്റുള്ളവര്‍. ഇതോടെ വിശാഖപട്ടണം ചാരക്കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ഇന്ത്യന്‍ നാവികസേനയുടെ കാര്‍വാര്‍ ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പാകിസ്താന് കൈമാറിയത്. കാര്‍വാര്‍ നാവികത്താവളത്തിലുള്ള ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങളാണ് പ്രതികള്‍ പ്രധാനമായും കൈമാറിയത്.
2021ലാണ് വിശാഖപട്ടണം ചാരക്കേസ് പുറത്തുവന്നത്. 2023 ജൂണിലാണ് എന്‍ഐഎ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെടുത്തി കഴിഞ്ഞവര്‍ഷം അഭിലാഷിനെ ചോദ്യംചെയ്തിരുന്നു. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സോഷ്യല്‍മീഡിയ വഴി പാക് ചാരന്‍മാരുമായി ബന്ധപ്പെട്ടിരുന്നതായി വ്യക്തമായത്. വെറുതെവിട്ടെങ്കിലും അഭിലാഷിനെ എന്‍ഐഎയുടെ നിരീക്ഷിച്ചുവരികയായിരുന്നു. അഭിലാഷിനൊപ്പം കൊച്ചി ഷിപ്പ്യാര്‍ഡിലെ വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല.
ഫേസ്ബുക്കില്‍ നാവിക ഉദ്യോഗസ്ഥായി ചമഞ്ഞെത്തിയ പാക് 'സ്ത്രീ'ക്കാണ് ഇവര്‍ വിവരങ്ങള്‍ അയച്ചുനല്‍കിയത്. അഭിലാഷ് ഉള്‍പ്പെടെയുള്ളവരുമായി സ്ത്രീ സോഷ്യല്‍മീഡിയയില്‍ സൗഹൃദം പുലര്‍ത്തി. സൗഹൃദം ഉറപ്പിക്കാനായി ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും കൈമാറി. പതിവായി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. ബന്ധം ആഴത്തിലായെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ത്രീ ഹണി ട്രാപ്പ് ഒരുക്കിയത്. തുടര്‍ന്ന് നാവികതാവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും ചോദിച്ചറിഞ്ഞു.
ഇതിന് അവര്‍ ഓരോ മാസാവും അയ്യായിരം രൂപവീതവും കൈപ്പറ്റിയെന്നും എന്‍ഐഎ കണ്ടെത്തി. പ്രതികള്‍ പാകിസ്താന് അയച്ചുകൊടുത്ത വിവരങ്ങള്‍ ഏതുവിധത്തിലാണെന്ന് ഉള്‍പ്പെടെ അന്വേഷിച്ചുവരികയാണ് എന്‍ഐഎ സംഘം. ചാരവലയത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എന്‍ഐഎ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ തേടാനായി പ്രതികളെ എന്‍ഐഎ വിശദമായി തന്നെ ചോദ്യംചെയ്യും.
Kerala shocked to hear the news that a Malayali is among the ISI spies who leaked important information about the Navy to Pakistan. The arrested Malayali is PA Abhilash, a native of Kadamakudi, who was working as a trainee at the Cochin shipyard. The others arrested on Tuesday are Vethan Laxman Tandal and Akshay Ravi Naik from Uttara Kannada district. With this, the number of people arrested in the Visakhapatnam espionage case has reached eight. Five people were arrested earlier in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്
oman
• 2 days ago
തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ
National
• 2 days ago
കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി
Kuwait
• 2 days ago
നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ
Kuwait
• 2 days ago
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ
Kerala
• 3 days ago
വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ
latest
• 3 days ago
'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്‌യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ
Kerala
• 3 days ago
സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം
uae
• 3 days ago
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി
Kerala
• 3 days ago
റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
International
• 3 days ago
ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി
uae
• 3 days ago
ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
National
• 3 days ago
കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി
National
• 3 days ago
സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 3 days ago
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്
Kerala
• 3 days ago
പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• 3 days ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• 3 days ago
പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ
Kerala
• 3 days ago
ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്സൺമാർക്ക്
Kerala
• 3 days ago
പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 3 days ago