
5,000 രൂപയ്ക്ക് രാജ്യരഹസ്യങ്ങള്‍ പാക് 'സുന്ദരി'ക്ക് ചോര്‍ത്തിക്കൊടുത്തു; ചാരന്മാരിലെ മലയാളി സാന്നിധ്യം കേട്ട് ഞെട്ടി കേരളം; അഭിലാഷിനെ NIA വിശദമായി ചോദ്യംചെയ്യും | Karwar espionage case

കൊച്ചി: നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഐഎസ്‌ഐ ചാരന്‍മാരില്‍ മലയാളിയും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത കേട്ട് ഞെട്ടിരിക്കുകയാണ് കേരളം. പൊതുവേ ഉത്തരേന്ത്യയില്‍നിന്നുള്ളവരാണ് ഉത്തരം പാക് ചാരക്കേസുകളില്‍ അറസ്റ്റിലാകാറുള്ളത്. എന്നാല്‍ വിശാഖപട്ടണം കപ്പല്‍ശാല കേന്ദ്രീകരച്ചുള്ള സംഘടിത ചാരവൃത്തിയില്‍ ആണ് മലയാളിയടക്കം മൂന്നുപേരെ കൂടി കഴിഞ്ഞദിവസം എന്‍ഐഎ അറസ്റ്റ്‌ചെയ്തത്. കൊച്ചി കപ്പല്‍ശാലയിലെ ട്രെയിനി ആയി ജോലിചെയ്തിരുന്ന കടമക്കുടി സ്വദേശി പിഎ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയില്‍നിന്ന് വേതന്‍ ലക്ഷ്മണ്‍ ടന്‍ഡല്‍, അക്ഷയ് രവി നായിക് എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായ മറ്റുള്ളവര്‍. ഇതോടെ വിശാഖപട്ടണം ചാരക്കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ഇന്ത്യന്‍ നാവികസേനയുടെ കാര്‍വാര്‍ ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പാകിസ്താന് കൈമാറിയത്. കാര്‍വാര്‍ നാവികത്താവളത്തിലുള്ള ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങളാണ് പ്രതികള്‍ പ്രധാനമായും കൈമാറിയത്.
2021ലാണ് വിശാഖപട്ടണം ചാരക്കേസ് പുറത്തുവന്നത്. 2023 ജൂണിലാണ് എന്‍ഐഎ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെടുത്തി കഴിഞ്ഞവര്‍ഷം അഭിലാഷിനെ ചോദ്യംചെയ്തിരുന്നു. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സോഷ്യല്‍മീഡിയ വഴി പാക് ചാരന്‍മാരുമായി ബന്ധപ്പെട്ടിരുന്നതായി വ്യക്തമായത്. വെറുതെവിട്ടെങ്കിലും അഭിലാഷിനെ എന്‍ഐഎയുടെ നിരീക്ഷിച്ചുവരികയായിരുന്നു. അഭിലാഷിനൊപ്പം കൊച്ചി ഷിപ്പ്യാര്‍ഡിലെ വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല.
ഫേസ്ബുക്കില്‍ നാവിക ഉദ്യോഗസ്ഥായി ചമഞ്ഞെത്തിയ പാക് 'സ്ത്രീ'ക്കാണ് ഇവര്‍ വിവരങ്ങള്‍ അയച്ചുനല്‍കിയത്. അഭിലാഷ് ഉള്‍പ്പെടെയുള്ളവരുമായി സ്ത്രീ സോഷ്യല്‍മീഡിയയില്‍ സൗഹൃദം പുലര്‍ത്തി. സൗഹൃദം ഉറപ്പിക്കാനായി ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും കൈമാറി. പതിവായി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. ബന്ധം ആഴത്തിലായെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ത്രീ ഹണി ട്രാപ്പ് ഒരുക്കിയത്. തുടര്‍ന്ന് നാവികതാവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും ചോദിച്ചറിഞ്ഞു.
ഇതിന് അവര്‍ ഓരോ മാസാവും അയ്യായിരം രൂപവീതവും കൈപ്പറ്റിയെന്നും എന്‍ഐഎ കണ്ടെത്തി. പ്രതികള്‍ പാകിസ്താന് അയച്ചുകൊടുത്ത വിവരങ്ങള്‍ ഏതുവിധത്തിലാണെന്ന് ഉള്‍പ്പെടെ അന്വേഷിച്ചുവരികയാണ് എന്‍ഐഎ സംഘം. ചാരവലയത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എന്‍ഐഎ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ തേടാനായി പ്രതികളെ എന്‍ഐഎ വിശദമായി തന്നെ ചോദ്യംചെയ്യും.
Kerala shocked to hear the news that a Malayali is among the ISI spies who leaked important information about the Navy to Pakistan. The arrested Malayali is PA Abhilash, a native of Kadamakudi, who was working as a trainee at the Cochin shipyard. The others arrested on Tuesday are Vethan Laxman Tandal and Akshay Ravi Naik from Uttara Kannada district. With this, the number of people arrested in the Visakhapatnam espionage case has reached eight. Five people were arrested earlier in the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
latest
• 15 hours ago
എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്
Kerala
• 16 hours ago
രാത്രി മുഴുവൻ ഞാൻ കരയുന്നു; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ മാന്ത്രിക സ്പിന്നറുടെ വെളിപ്പെടുത്തൽ
Cricket
• 16 hours ago
സായിദ് നാഷണൽ മ്യൂസിയം ഡിസംബർ 3-ന് തുറക്കും; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
uae
• 16 hours ago
സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും...
International
• 17 hours ago
തൊഴിലില്ലായ്മ വെറും 1.9%; ആഗോള ശരാശരിയും മറികടന്ന് യുഎഇ: മത്സരക്ഷമത സൂചകങ്ങളിൽ സർവ്വാധിപത്യം
uae
• 17 hours ago
ഡോക്‌ടര്‍ കൃതികയുടെ മരണം; ഭര്‍ത്താവ് അനസ്‌തേഷ്യ കുത്തിവച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തല്‍; ആറ് മാസത്തിന് ശേഷം കേസിൽ വഴിത്തിരിവ്
crime
• 17 hours ago
ഞങ്ങൾ പിന്നാക്ക വിഭാഗത്തിൽ പെടുന്നവരല്ല; ജാതി സർവേയിൽ പങ്കെടുക്കില്ലെന്ന് സുധ മൂർത്തിയും നാരായണ മൂർത്തിയും
National
• 17 hours ago
അബൂ ഉബൈദ കൊല്ലപ്പെട്ടിട്ടില്ല?; പരുക്ക് മാറി ആരോഗ്യവാനായി തിരിച്ചെത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
International
• 17 hours ago
യുഎഇയിൽ വർക്ക് പെർമിറ്റുകൾ ഇനി വേഗത്തിൽ; അപേക്ഷകൾ പരിശോധിക്കാൻ 'ഐ'
uae
• 17 hours ago
സ്വപ്‌ന വാഹനം ഇന്ത്യയിൽ ഓടിക്കാം: യുഎഇ രജിസ്‌ട്രേഷനുള്ള കാറുകൾ നാട്ടിലിറക്കാൻ വഴി; പ്രവാസികൾക്ക് ആശ്വാസമായി 'CPD' സംവിധാനം
uae
• 18 hours ago
ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ
International
• 18 hours ago
യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും
uae
• 18 hours ago
270 കോടി രൂപ തട്ടിയെടുത്തു; മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിൽ
crime
• 18 hours ago
ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയയായ അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ
Kerala
• 20 hours ago
കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച ഒരു കുട്ടികൂടി മരിച്ചു; അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിൽ പുഴുക്കൾ; മധ്യപ്രദേശിൽ സ്ഥിതി ഗരുതരം
Kerala
• 20 hours ago
'മോദിക്ക് ട്രംപിനെ ഭയമാണ്' റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• 21 hours ago
പാലക്കാട് വിദ്യാർഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം
Kerala
• a day ago
പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലയിലെ കൂടുതൽ തൊഴിലുകൾ സ്വദേശികൾക്കായി മാറ്റിവയ്ക്കാൻ ഒരുങ്ങി സഊദി
Saudi-arabia
• 18 hours ago
റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായകം; ട്രംപിന് മറുപടിയുമായി റഷ്യ
International
• 19 hours ago
വീട് പൂട്ടി അയൽവീട്ടിൽ പോയി; തിരികെ എത്തിയപ്പോൾ ആറര പവൻ സ്വർണവും പണവും മോഷണം പോയിരിക്കുന്നു
crime
• 19 hours ago