HOME
DETAILS

5,000 രൂപയ്ക്ക് രാജ്യരഹസ്യങ്ങള്‍ പാക് 'സുന്ദരി'ക്ക് ചോര്‍ത്തിക്കൊടുത്തു; ചാരന്മാരിലെ മലയാളി സാന്നിധ്യം കേട്ട് ഞെട്ടി കേരളം; അഭിലാഷിനെ NIA വിശദമായി ചോദ്യംചെയ്യും | Karwar espionage case

  
Web Desk
February 20, 2025 | 9:58 AM

NIA arrests three including malayali in espionage case

കൊച്ചി: നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഐഎസ്‌ഐ ചാരന്‍മാരില്‍ മലയാളിയും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത കേട്ട് ഞെട്ടിരിക്കുകയാണ് കേരളം. പൊതുവേ ഉത്തരേന്ത്യയില്‍നിന്നുള്ളവരാണ് ഉത്തരം പാക് ചാരക്കേസുകളില്‍ അറസ്റ്റിലാകാറുള്ളത്. എന്നാല്‍ വിശാഖപട്ടണം കപ്പല്‍ശാല കേന്ദ്രീകരച്ചുള്ള സംഘടിത ചാരവൃത്തിയില്‍ ആണ് മലയാളിയടക്കം മൂന്നുപേരെ കൂടി കഴിഞ്ഞദിവസം എന്‍ഐഎ അറസ്റ്റ്‌ചെയ്തത്. കൊച്ചി കപ്പല്‍ശാലയിലെ ട്രെയിനി ആയി ജോലിചെയ്തിരുന്ന കടമക്കുടി സ്വദേശി പിഎ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയില്‍നിന്ന് വേതന്‍ ലക്ഷ്മണ്‍ ടന്‍ഡല്‍, അക്ഷയ് രവി നായിക് എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായ മറ്റുള്ളവര്‍. ഇതോടെ വിശാഖപട്ടണം ചാരക്കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. 

അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ഇന്ത്യന്‍ നാവികസേനയുടെ കാര്‍വാര്‍ ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പാകിസ്താന് കൈമാറിയത്. കാര്‍വാര്‍ നാവികത്താവളത്തിലുള്ള ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങളാണ് പ്രതികള്‍ പ്രധാനമായും കൈമാറിയത്. 

2021ലാണ് വിശാഖപട്ടണം ചാരക്കേസ് പുറത്തുവന്നത്. 2023 ജൂണിലാണ് എന്‍ഐഎ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെടുത്തി കഴിഞ്ഞവര്‍ഷം അഭിലാഷിനെ ചോദ്യംചെയ്തിരുന്നു. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സോഷ്യല്‍മീഡിയ വഴി പാക് ചാരന്‍മാരുമായി ബന്ധപ്പെട്ടിരുന്നതായി വ്യക്തമായത്. വെറുതെവിട്ടെങ്കിലും അഭിലാഷിനെ എന്‍ഐഎയുടെ നിരീക്ഷിച്ചുവരികയായിരുന്നു. അഭിലാഷിനൊപ്പം കൊച്ചി ഷിപ്പ്യാര്‍ഡിലെ വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. 


ഫേസ്ബുക്കില്‍ നാവിക ഉദ്യോഗസ്ഥായി ചമഞ്ഞെത്തിയ പാക് 'സ്ത്രീ'ക്കാണ് ഇവര്‍ വിവരങ്ങള്‍ അയച്ചുനല്‍കിയത്. അഭിലാഷ് ഉള്‍പ്പെടെയുള്ളവരുമായി സ്ത്രീ സോഷ്യല്‍മീഡിയയില്‍ സൗഹൃദം പുലര്‍ത്തി. സൗഹൃദം ഉറപ്പിക്കാനായി ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും കൈമാറി. പതിവായി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. ബന്ധം ആഴത്തിലായെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ത്രീ ഹണി ട്രാപ്പ് ഒരുക്കിയത്. തുടര്‍ന്ന് നാവികതാവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും ചോദിച്ചറിഞ്ഞു.

ഇതിന് അവര്‍ ഓരോ മാസാവും അയ്യായിരം രൂപവീതവും കൈപ്പറ്റിയെന്നും എന്‍ഐഎ കണ്ടെത്തി. പ്രതികള്‍ പാകിസ്താന് അയച്ചുകൊടുത്ത വിവരങ്ങള്‍ ഏതുവിധത്തിലാണെന്ന് ഉള്‍പ്പെടെ അന്വേഷിച്ചുവരികയാണ് എന്‍ഐഎ സംഘം. ചാരവലയത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എന്‍ഐഎ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ തേടാനായി പ്രതികളെ എന്‍ഐഎ വിശദമായി തന്നെ ചോദ്യംചെയ്യും.

Kerala shocked to hear the news that a Malayali is among the ISI spies who leaked important information about the Navy to Pakistan. The arrested Malayali is PA Abhilash, a native of Kadamakudi, who was working as a trainee at the Cochin shipyard. The others arrested on Tuesday are Vethan Laxman Tandal and Akshay Ravi Naik from Uttara Kannada district. With this, the number of people arrested in the Visakhapatnam espionage case has reached eight. Five people were arrested earlier in the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  6 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  6 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  6 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  6 days ago
No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  6 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍, ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

Kerala
  •  6 days ago
No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  6 days ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  6 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  6 days ago