
യു.എസിന്റെ ആ 21 ദശലക്ഷം ഡോളര്‍ കിട്ടിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിന്; രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ 21 ദശലക്ഷം ഡോളര്‍ (180 കോടി രൂപ) എത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം കോണ്‍ഗ്രസ്സിനെതിരായ ആയുധമായി ബി.ജെ.പി ഉപയോഗിച്ചുവരുന്നതിനിടെ, ഇത്രയും തുകയെത്തിയത് ഇന്ത്യക്കല്ലെന്നും മറിച്ച് ബംഗ്ലാദേശിനാണെന്നും റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ വിദ്യാര്‍ഥി സംഘടനകള്‍ക്കാണ് ഇത്രയും പണം യു.എസ് നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം ആണ് റിപ്പോര്‍ട്ട്‌ചെയ്തത്. ഇതിന്റെ രേഖകളും പത്രം പുറത്തുവിട്ടു. യു.എസ് നല്‍കിയ ഈ പണം ഇന്ത്യയില്‍ ഉപയോഗിച്ചിട്ടില്ലെന്നും പത്രം വ്യക്തമാക്കി.
വാഷിങ്ടണ്‍ ആസ്ഥാനമായ കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്‌ട്രെങ്തനിങ്ങ് (സി.ഇ.പി.പി.എസ്) വഴി വിവിധ ഘട്ടങ്ങളിലായാണ് 21 ദശലക്ഷം ഡോളര്‍ ബംഗ്ലാദേശിന് അനുവദിച്ചത്. ഇതില്‍ 13.4 ദശലക്ഷം ഡോളര്‍ ഇതിനകം വിതരണം ചെയ്തു. 2024ലെ ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പഠനങ്ങള്‍ക്കും പോളിങ്ങില്‍ കൂടുതലായി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഇത്രയും തുക ചെലവഴിച്ചത്. ശേഷിക്കുന്ന ഏഴ് ദശലക്ഷത്തിലേറെ തുക ഇനിയും ചെലവഴിച്ചിട്ടില്ല.
യു.എസ് ഫെഡറല്‍ എക്‌സ്പന്‍ഡിച്ചറിന്റെ ഓപ്പണ്‍ ഡാറ്റയില്‍ ആര്‍ക്കെല്ലാമാണ്, എന്തിനാണ് ഫണ്ടുകള്‍ ചെലവഴിക്കുന്നതെന്നെല്ലാം വ്യക്തമാണ്. ഇതില്‍ 21 ദശലക്ഷത്തിന്റെ കണക്കും ഉണ്ട്. അവ പോയത് ബംഗ്ലാദേശിനാണെന്നും വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2008ന് ശേഷം യു.എസ് ഇന്ത്യക്ക് യാതൊരു ഗ്രാന്റും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുധനാഴ്ച മിയാമിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യക്ക് എന്തിന് പണം നല്‍കണമെന്ന ചോദ്യവുമായി ട്രംപ് രംഗത്തെത്തിയത്. ലോകത്ത് കൂടുതല്‍ നികുതി ചുമത്തുകയും പണം കൈവശംവയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പിന്നെയെന്തിനാണ് നമ്മുടെ പണം അവര്‍ക്കെന്നായിരുന്നു ട്രംപ് ചോദിച്ചത്. പണം കൊടുത്തിട്ടും അവര്‍ മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ആരോപണം ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
അതേസമയം, ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ബി.ജെ.പി തള്ളി. ബംഗ്ലാദേശിലേക്കല്ല കോണ്‍ഗ്രസിലേക്കാണ് ഫണ്ട് പോയതെന്നും മോദിയെ മാറ്റാന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും ഇത്രയും തുക എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരും ഏജന്‍സികളും എന്തെടുക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ചേദിച്ചു.
അതേസമയം, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി) ഫണ്ട് അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കജനകമെന്ന് വിദേശകാര്യ മന്ത്രാലയം. ചില യു.എസ് ഇടപെടലുകളെയും ധനസഹായത്തെയും കുറിച്ച് യു.എസ് ഭരണകൂടം പുറത്തുവിട്ട വിവരങ്ങള്‍ ഞങ്ങള്‍ കണ്ടു. ഇവ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്നും ജയ്‌സ്വാള്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ ഈ വിഷയം സജീവമായി പരിശോധിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ വിശദമായ പൊതു പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളും ഈ വിഷയം പരിശോധിക്കുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചെന്ന ട്രംപിന്റെ ആരോപണം കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി ബി.ജെ.പി ഉപയോഗിക്കുന്നതിനിടെയാണ് കേന്ദ്രത്തെ അനുകൂലിച്ചുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്
Kerala
• 4 days ago
ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ
Cricket
• 4 days ago
സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്‌ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala
• 4 days ago
ഇനി സേവനങ്ങൾ കൂടുതൽ വേഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്
uae
• 4 days ago
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം
Kerala
• 4 days ago
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ
Cricket
• 4 days ago
ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ
Saudi-arabia
• 4 days ago.png?w=200&q=75)
5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?
National
• 4 days ago
സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 4 days ago
100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്‌ലി
Cricket
• 4 days ago
ഓസ്‌ട്രേലിയക്കെതിരെ ആ താരം രണ്ട് സെഞ്ച്വറികൾ നേടും: പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം
Cricket
• 4 days ago
കേരളത്തില്‍ ഏഴ് ദിവസം മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 4 days ago
ഹൈദരാബാദ് എയർപോർട്ടിൽ വൻ സ്വർണവേട്ട; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 1.8 കിലോഗ്രാം സ്വർണം
Kuwait
• 4 days ago
ബി.ജെ.പിയുടെ പത്ത് വർഷത്തെ ഭരണം; രാജ്യത്ത് അടച്ചു പൂട്ടിയത് 89,000-ലധികം സർക്കാർ സ്കൂളുകൾ; പഠനം ഉപേക്ഷിച്ചത് രണ്ട് കോടിയിലധികം കുട്ടികൾ
National
• 4 days ago
യുഎഇയുടെ 54-ാമത് യൂണിയൻ ദിനാഘോഷം; യൂണിയൻ മാർച്ച് 2025 ഡിസംബർ 4-ന്
uae
• 4 days ago
താമരശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം; ഡോക്ടര്‍ക്കെതിരേ പരാതി നല്കി കുടുംബം
Kerala
• 4 days ago
ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പേ ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർതാരം പുറത്ത്
Cricket
• 4 days ago
ഓപ്പറേഷന് നുംഖൂര്‍: ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കസ്റ്റംസ് വിട്ടു നല്‍കും
Kerala
• 4 days ago
ഇന്ത്യൻ ടീമിൽ അവസരമില്ല, മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറി; തകർത്തടിച്ച് സൂപ്പർതാരം
Cricket
• 4 days ago
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
Kerala
• 4 days ago
വഖഫ് ദാതാക്കൾക്ക് യുഎഇ ഗോൾഡൻ വിസ; കരാർ ഒപ്പുവച്ച് ജിഡിആർഎഫ്എ ദുബൈയും, ഔഖാഫ് ദുബൈയും
uae
• 4 days ago