HOME
DETAILS

മൗലികാവകാശ നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ് എഫ് ബഹുജന റാലി നാളെ കോഴിക്കോട്

  
Web Desk
February 26, 2025 | 3:01 PM

SKSSF mass rally against denial of fundamental rights tomorrow in Kozhikode

കോഴിക്കോട്:  വഖഫ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക,ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കരുത്, ഏക സിവിൽ കോഡ് ബഹുസ്വരതയെ തകർക്കും തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മൗലികാവകാശ ബഹുജന റാലി നാളെ വൈകിട്ട് 5 ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളെ  അട്ടിമറിച്ച് രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള സംഘപരിവാർ സർക്കാരിൻ്റെ ശ്രമങ്ങൾക്കെതിരെയുള്ള താക്കീതായി റാലി മാറും.   ജനാധിപത്യ- മതേതര സമൂഹത്തിൻ്റെ ഏകീകരണം ലക്ഷ്യമാക്കി ആയിരങ്ങൾ സംഗമിക്കുന്ന അവകാശ റാലിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമിരമ്പും. രാജ്യത്തെ മുസ്ലിം സമൂഹം സമുദായ പുരോഗതിക്കായി നീക്കിവെച്ച വിഭവങ്ങൾ അപഹരിക്കാൻ ഏകപക്ഷീയമായി ചുട്ടെടുത്ത വഖഫ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക, നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകളെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നടത്തി പൊളിച്ചു നീക്കുന്ന ഏത് നീക്കങ്ങളെയും തടയിടാൻ പര്യാപ്തമായ ആരാധന സംരക്ഷണ നിയമം പ്രയോഗവൽക്കരിക്കുക , രാജ്യത്തിൻ്റെ അടിസ്ഥാന ശിലയായ മതേതരത്വത്തെ തകർക്കുന്ന ഏക സിവിൽ കോഡ് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന ബഹുജന റാലി നടത്തുന്നത്. ഇടിയങ്ങര മുഹമ്മദലി കടപ്പുറത്ത്  നിന്നും ആരംഭിക്കുന്ന റാലി ബീച്ച് തീരദേശ റോഡ് വഴി മറൈൻഡ്രൈവിൽ സമാപിക്കും.

ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പാണക്കാട് സയ്യിദ് ഹമീദലി  ശിഹാബ് തങ്ങൾ, എം.കെ. രാഘവൻ എം.പി, ഹാരിസ് ബീരാൻ എം.പി, സത്താർ പന്തലൂർ, കെ.ടി കുഞ്ഞികണ്ണൻ, കെ.പി നൗഷാദലി തുടങ്ങി പ്രമുഖർ സംബന്ധിക്കും.മഗ് രിബ് നിസ്കാരം ഗ്രൗണ്ടിൽ വെച്ച് നിർവ്വഹിക്കുന്നതിന് അംഗശുദ്ധി വരുത്തി റാലിയിലെത്താൻ പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി സർവകലാശാലയിൽ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം; പ്രസംഗത്തിനിടെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു

National
  •  3 days ago
No Image

നാടിനെ നടുക്കി ഇരട്ടക്കൊലപാതകം: റിട്ട. നേവി ക്യാപ്റ്റനെയും ഭാര്യയെയും മകൻ കുത്തിക്കൊന്നു

National
  •  3 days ago
No Image

വ്യാജപ്പരാതിയിൽ 47 ദിവസം തടവ്; 226 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജൻ അമേരിക്കൻ പൊലിസിനും പ്രോസിക്യൂഷനുമെതിരെ കേസിൽ

International
  •  3 days ago
No Image

'ആദ്യം ഇന്ത്യയിലേക്ക് വരൂ, എന്നിട്ടാകാം ഹർജി'; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

National
  •  3 days ago
No Image

ക്യാപ്റ്റൻ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്ത്; മുൻ നായകൻ സ്മിത്ത് ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലേക്ക്

Cricket
  •  3 days ago
No Image

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ

National
  •  3 days ago
No Image

'പീഡനത്തിന്റെ ഇര വീണ്ടും അതേ വ്യക്തിയുടെ അടുത്ത് പോകുന്നത് അവിശ്വസനീയം; ബന്ധം തകരുമ്പോള്‍ പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ല' രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഹൈക്കോടതി 

Kerala
  •  3 days ago
No Image

19-കാരിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കി; പ്രതികളായ മൂന്ന് സ്ത്രീകൾക്ക് കഠിനതടവ്

crime
  •  3 days ago
No Image

ആറുവർഷമായി ഭർതൃപിതാവിന്റെ ക്രൂരപീഡനം; സ്കൂൾ പ്രിൻസിപ്പലായ യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലിസ്

crime
  •  3 days ago
No Image

സഹോദരിയല്ല, മകൾ തന്നെ പിൻഗാമി! കിം ജു എ ഉത്തരകൊറിയയുടെ അടുത്ത ഏകാധിപതിയാകാൻ ഒരുങ്ങുന്നു

International
  •  3 days ago