
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥികളുടെ ചെറുത്തുനിൽപ്പിനിടയിലും സംഘ്പരിവാർ അജൻഡ നടപ്പാക്കുന്നു. ശാസ്ത്രവും നൂതന സാങ്കേതിക വിദ്യയും പുതുതലമുറയെ പഠിപ്പിക്കാനായി സ്ഥാപിച്ച എൻ.ഐ.ടി സംഘ്പരിവാർ ആശയങ്ങളുടെ പ്രചാരണ കേന്ദ്രമായി മാറുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഗോഡ്‌സെയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവന് ഡീൻ ആയി സ്ഥാനക്കയറ്റം നൽകിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
നേരത്തെ ഷൈജ ആണ്ടവനെതിരേ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലയാള പത്രങ്ങൾക്ക് എൻ.ഐ.ടിയിൽ വിലക്ക് ഏർപ്പെടുത്തിയത് പ്രതിഷേധത്തിന് കാരണമായിരുന്നു. കാംപസിൽ സംഘ്പരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ പരിപാടികൾ ഔദ്യോഗിക പരിപാടികളായി മാറുന്നത് പതിവാണ്. ശാസ്ത്ര പരിപാടികൾക്ക് പകരം പുരാണങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരങ്ങൾ ഉൾപ്പെടെ നടത്തുന്നതും വിദ്യാർഥികളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
ഇവിടെ നടക്കുന്ന പലപരിപാടികൾക്കുമായി പൂജാരിമാരും സന്യാസിമാരും ഉൾപ്പെടെ സ്ഥാപനത്തിലെത്താറുണ്ട്. സംഘ്പരിവാർ നിലപാട് ഉള്ള ആളുകളെയാണ് സ്ഥാപനത്തിലെ ചടങ്ങുകൾക്ക് ക്ഷണിക്കുന്നത്. അയോധ്യയിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വലിയ ആഘോഷമായിരുന്നു കാംപസിൽ നടന്നത്. പ്രസാദവിതരണവും ജയ് ശ്രീറാം വിളികളുമായി നടന്ന പരിപാടിക്ക് അധികൃതരുടെ പിന്തുണയുണ്ടായിരുന്നു. എൻ.ഐ.ടിയും ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ചാലപ്പുറം കേസരി ഭവനിലെ മാധ്യമ വിദ്യാഭ്യാസ സ്ഥാപനമായ മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്‌കോം) തമ്മിൽ ധാരണപത്രം ഒപ്പുവച്ചതും വിവാദത്തിലായിരുന്നു.
മാംസാഹാരത്തിന് എതിരായ നീക്കവും വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണമായി. ആഗോള കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിന് വേണ്ടിയെന്ന പേരിലാണ് മാംസാഹരത്തിനും മുട്ടയ്ക്കും നിയന്ത്രണം കൊണ്ടുവന്നത്. കഴിഞ്ഞ വർഷം ഫ്രഷേഴ്‌സ് ദിനത്തിൽ വിദ്യാർഥികളെ സ്വീകരിച്ചത് ഗണപതി സ്തുതിയോടെയായിരുന്നു. കലാപരിപാടികളിൽ കാവിക്കൊടി വീശുന്നതും പതിവാണ്. കാംപസിൽ നാല് സംഘ്പരിവാർ അനുകൂല ക്ലബുകൾക്ക് അംഗീകാരം നൽകിയിരുന്നു. അധ്യാപകർക്കും ജീവനക്കാർക്കുമാണ് ക്ലബുകളുടെ ചുമതല.
രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻ.ഐ.ടിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ ഒരു വിദ്യാർത്ഥിയെ മാത്രം സസ്‌പെൻഡ് ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇന്ത്യ രാമരാജ്യമല്ലെന്ന് പോസ്റ്റർ ഉയർത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ സംഘ്പരിവാർ അനുകൂലിയായ വിദ്യാർഥി ഇന്ത്യയുടെ ഭൂപടം വികലമാക്കിയതിനെതിരേയായിരുന്നു വൈശാഖ് പ്ലക്കാർഡുമായി പ്രതിഷേധിച്ചത്.
എന്നാൽ മർദിച്ചവർക്കെതിരേ നടപടിയെടുക്കാതെ മർദനമേറ്റ വൈശാഖിനെതിരേ മാത്രമായിരുന്നു നടപടി. പിന്നാലെ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇത് പിൻവലിക്കേണ്ടിവന്നിരുന്നു. എൻ.ഐ.ടിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാർഥി പ്രതിഷേധമായിരുന്നു ഇത്. എൻ.ഐ.ടി കാംപസിന് നടുവിലൂടെയുള്ള സംസ്ഥാന പാതയിൽ അവകാശവാദമുന്നയിച്ച് ബോർഡ് സ്ഥാപിച്ചതിനെതിരേ നാട്ടുകാരും രംഗത്തുവന്നിരുന്നു.
സ്ഥാപനത്തിൽ ഏർപ്പെടുത്തിയ രാത്രി നിയന്ത്രണത്തിനെതിരേ സമരം ചെയ്തവർക്ക് 33 ലക്ഷം രൂപ പിഴയിട്ട നടപടിയും ഏറെ വിവാദമായിരുന്നു.
ജീവനൊടുക്കി വിദ്യാർഥികൾ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കോഴിക്കോട് എൻ.ഐ.ടിയിൽ ഏഴ് വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. നിരവധി പേർ ഇതിനകം പഠനം അവസാനിപ്പിക്കുകയും ചെയ്തു. കാംപസിലുണ്ടായ പ്രശ്‌നങ്ങൾ കാരണം നിരവധി വിദ്യാർഥികൾ വീടുകളിൽ വച്ചും ആത്മഹത്യ ചെയ്തു.
സ്ഥാപനത്തിൽ നിന്നുണ്ടാവുന്ന മാനസിക സമ്മർദം, ജാതി വിവേചനം എന്നിവയെല്ലാം വിദ്യാർഥികളുടെ മരണത്തിന് കാരണമാകുന്നുണ്ടെന്നാണ് വിമർശനം ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിലൊന്നും തുടർനടപടികൾ ഉണ്ടായിട്ടില്ല. മാനസിക സമ്മർദങ്ങളുടെ കണക്കിൽപ്പെടുത്തി വിദ്യാർഥി മരണങ്ങളെ എഴുതിത്തള്ളുകയാണ് സ്ഥാപന അധികൃതർ ചെയ്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്
Cricket
• an hour ago
കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു
uae
• an hour ago
എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്
Kuwait
• 2 hours ago
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത
Kerala
• 2 hours ago
ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 hours ago
യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്
uae
• 3 hours ago
മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ
Kerala
• 3 hours ago
താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ
Saudi-arabia
• 3 hours ago
യോഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്
Kerala
• 3 hours ago
സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 5 hours ago
കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി
crime
• 6 hours ago
പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം
Kerala
• 6 hours ago
ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
uae
• 5 hours ago
ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി
Football
• 6 hours ago
UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്
uae
• 8 hours ago
യുഎഇയിൽ ജോലി ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഇക്കാര്യങ്ങൾ അറിയണം; നിങ്ങൾക്കും ചില അവകാശങ്ങളുണ്ട്
uae
• in 4 hours
ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു
Kerala
• 15 hours ago
ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ
National
• 15 hours ago
ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്
crime
• 7 hours ago
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി
Kerala
• 7 hours ago
ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
Kerala
• 7 hours ago