പി.ആർ.എസ് വായ്പ പണം സർക്കാർ അടച്ചില്ല, വീണ്ടും വായ്പ എടുക്കാനാകാതെ നെൽകർഷകർ
എടത്വാ(ആലപ്പുഴ): പി.ആർ.എസ് വായ്പയുടെ പണം സർക്കാർ തിരിച്ചടയ്ക്കാത്തതിനാൽ സിബിൽ സ്‌കോറിന്റെ പേരിൽ വീണ്ടും വായ്പ എടുക്കാനാകാതെ നെൽ കർഷകർ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പാഡി രസീത് ഷീറ്റ് വഴി കാനറാ ബാങ്ക് ശാഖകളിലൂടെ പണം ലഭിച്ചവരാണ് വെട്ടിലായത്. ഇത് മൂലം സബ്‌സിഡിയോട് കൂടി ലഭിച്ച വായ്പകളൊന്നും കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. കാർഷിക ആവശ്യങ്ങൾക്ക് സ്വർണ പണയത്തിന്മേൽ ലഭിച്ചിരുന്ന വായ്പ പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.
പി.ആർ.എസ് വഴി കൂടുതൽ വായ്പ നൽകിയത് കാനറാ ബാങ്കാണ്. ഇത് സംസ്ഥാന സർക്കാരാണ് തിരിച്ചടക്കേണ്ടത്. വായ്പ തിരിച്ചടയ്‌ക്കേണ്ട കാലാവധി ആറു മാസമായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഭ്യർഥനയെ തുടർന്ന് ബാങ്ക് കൺസോർഷ്യം കൂടി പണം അടയ്‌ക്കേണ്ട സമയപരിധി ആറുമാസം എന്നത് ഒരു വർഷമാക്കി ഉയർത്തി നൽകിയിരുന്നു. എന്നാൽ സമയ ബന്ധിതമായി വായ്പ പണം സർക്കാർ ബാങ്കിൽ അടയ്ക്കാതെ വന്നതോടെ നെൽകർഷകർ പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."