HOME
DETAILS

മുംബൈയെ തകർത്ത് കൊച്ചിയിൽ കൊമ്പന്മാരുടെ തേരോട്ടം; അവസാന ഹോം മത്സരം ഇങ്ങെടുത്തു

  
Web Desk
March 07, 2025 | 3:58 PM

Kerala Blasters Beat Mumbai City fc in Indian Super league

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. അവസാന ഹോം മത്സരത്തിൽ സ്വന്തം ആരാധകരുടെ മുന്നിൽ  നേടിക്കൊണ്ടും മടങ്ങാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരിക്കുകയാണ്. 

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-4-2 എന്ന ഫോർമേഷനിൽ ആയിരുന്നു കേരളം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ഫോർമേഷനിലാണ് മുംബൈ അണിനിരന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 52 മിനിറ്റിൽ ക്വാമി പെപ്രയാണ് കേരളത്തിനായി ഗോൾ നേടിയത്. മുംബൈ പോസ്റ്റിൽ നിന്നും  പന്തുമായി നീങ്ങിയ താരം വലതു കോർണറിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. മറുപടി കോളിനായി മുംബൈ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.

മത്സരത്തിൽ ബോൾ പോസഷനിൽ മുംബൈ സിറ്റിയായിരുന്നു മുമ്പിൽ ഉണ്ടായിരുന്നത്. 60 ശതമാനം ബോൾ പോസഷനായിരുന്നു മുംബൈ സ്വന്തമാക്കിയത്. ഷോട്ടുകളുടെ എണ്ണത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 10 ഷോട്ടുകൾ ആയിരുന്നു ഇരു ടീമുകളും നേടിയത്. ഇതിൽ നാല് ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് മുംബൈയുടെ ഓൺ ടാർഗറ്റിലേക്ക് എത്തിച്ചത്. മുംബൈ രണ്ട് ഷോട്ടുകളും കേരളത്തിന്റെ ഓൺ ടാർഗറ്റിലേക്ക് എത്തിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 23 മത്സരങ്ങളിൽ നിന്നും എട്ടു വിജയവും 4 സമനിലയും 11 തോൽവിയും അടക്കം 28 പോയിന്റാണ് കേരളത്തിന്റെ കൈവശമുള്ളത്. മറുഭാഗത്ത് ഇത്ര തന്നെ മത്സരങ്ങളിൽ നിന്നും എട്ട് വിജയവും ഒമ്പത് സമനിലയും ആറ് തോൽവിയുമായി 33 പോയിന്റോടെ ഏഴാം സ്ഥാനത്തുമാണ് മുംബൈ.

മാർച്ച് 12ന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഹൈദരാബാദിന്റെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മാർച്ച് 11 നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി ആണ് മുംബൈയുടെ എതിരാളികൾ. എതിരാളികളുടെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയമാണ് വേദി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  3 days ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  3 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  3 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  3 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  3 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  3 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  3 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  3 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  3 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  4 days ago