HOME
DETAILS

ഇറാനുമായി ഒത്തുതീര്‍പ്പിന് യു.എസ്; ഖാംനഇക്ക് ട്രംപിന്റെ കത്ത്, റഷ്യയുമായി ചര്‍ച്ചയ്ക്ക് സഊദിയിലേക്കും; ട്രംപിന് എന്ത് പറ്റി

  
March 08, 2025 | 3:24 AM

 Donald Trump sent a letter to Iran Ali Khamenei

 

റിയാദ്: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബദ്ധവൈരിയായ ഇറാനുമായി അകലം കുറയ്ക്കാന്‍ തീരുമാനിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ഇറാനുമായി ആണവചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും തയാറാണെന്ന് ട്രംപ് സൂചിപ്പിച്ചു. തന്റെ ആദ്യ ഭരണകാലത്ത് പിന്‍വലിച്ച ഈ കരാറിന് പകരമായി പുതിയ കരാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് കത്ത് അയച്ചു. കത്ത് സംബന്ധിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ടെങ്കിലും കത്ത് ലഭിച്ചതായി ഖാംനഇയുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടില്ല. 2015ല്‍ നിലവില്‍വന്ന കരാറിലേക്ക് നയിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ അയച്ച കത്തുകള്‍ ഖാംനഇ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 


ആഗോളതലത്തില്‍ സംഘര്‍ഷം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ ആണവായുധം ഉപേക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ആണവ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താമെന്നും ട്രംപ് പറഞ്ഞു. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ ഒഴിവാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ലോകവ്യാപകമായി ആണവ മുക്തമാക്കലാണ് തന്റെ ലക്ഷ്യം. ആണവായുധങ്ങള്‍ അപകടകരമാണെന്നും ട്രംപ് പറഞ്ഞു. റഷ്യ ആണവനയം തിരുത്തിയിട്ടുണ്ട്. യൂറോപ്പില്‍ നാറ്റോ പുതിയ ബോംബുകള്‍ വിന്യസിച്ചു. ഇത് സുരക്ഷ സംബന്ധിച്ച് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

ആണവ കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് താന്‍ കഴിഞ്ഞ ആഴ്ച കത്തെഴുതിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഒത്തുതീര്‍പ്പ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. സൈനികമായി ഇതു പരിഹരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ട്രംപ് ഫോക്‌സ് ബിസിനസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ സൈനിക നടപടി ആലോചിക്കുന്നില്ലെന്നും ചര്‍ച്ച മാത്രമേ പരിഗണനയിലുള്ളൂവെന്നും ട്രംപ് പറഞ്ഞു.

അതിനൊപ്പം തന്നെ വലിപ്പം കൊണ്ട് ലോകത്തെ ഏറ്റവും വലിതും ആയുധശേഷിയില്‍ യു.എസിന് ഒപ്പവും നല്‍കിക്കുന്ന റഷ്യയുമായും ട്രംപ് അകലം കുറച്ചുവരികയാണ്. ഉക്രൈനുമായി പോലും ഉടക്കിയാണ് ട്രംപ് റഷ്യയോട് അടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സഊദി അറേബ്യയിലേക്ക് പോകുകയാണെന്ന് ട്രംപ് സ്ഥിരീകരിച്ചു. 

സഊദി അറേബ്യയിലേക്ക് പോകാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഞാന്‍ സഊദിയിലേക്ക് പോകുന്നു എന്നാണ് ട്രംപ് അറിയിച്ചത്. അടുത്ത ഒന്നര മാസത്തില്‍ സന്ദര്‍ശനം ഉണ്ടാകും എന്നാണ് അനുമാനം.

സഊദി അറേബ്യയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനെ കാണുമെന്ന് ട്രംപ് പറഞ്ഞെങ്കിലും വരാനിരിക്കുന്ന യാത്രയില്‍ കാണുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സത്യപ്രതിജ്ഞ ചെയ്ത ശേഷം, ഒരു വിദേശ നേതാവുമായുള്ള ട്രംപിന്റെ ആദ്യ ഫോണ്‍ സംഭാഷണം സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

അതേസമയം റഷ്യയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ചട്ടക്കൂടിനായി ഉക്രെയ്‌നുമായി ചര്‍ച്ച നടത്തിവരികയാണെന്നും അടുത്തയാഴ്ച സഊദി അറേബ്യയില്‍ ഉക്രേനിയക്കാരുമായി ഒരു കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്യാഴാഴ്ച പറഞ്ഞു. റിയാദിലോ ജിദ്ദയിലോ വെച്ചായിരിക്കും കൂടിക്കാഴ്ച.

നേരത്തെ ഇറാനുമായി യു.എസിന്റെ നേതൃത്വത്തിലുള്ള വന്‍ ശക്തി രാജ്യങ്ങള്‍ ഒപ്പുവച്ച കരാര്‍, ട്രംപിന്റെ ആദ്യ ഭരണകാലത്ത് പിന്‍വലിച്ചിരുന്നു.

 Donald Trump sent a letter to Iran’s Supreme Leader Ali Khamenei

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനിൽ ദുബൈ സാലിക് ടോൾ നിരക്കുകളിൽ മാറ്റം; ചില സമയങ്ങളിൽ യാത്ര ഫ്രീ

uae
  •  7 minutes ago
No Image

'ബഹിഷ്‌കരിച്ചിരുന്നെങ്കിൽ ഇത്രയും നാണക്കേട് ഉണ്ടാകില്ലായിരുന്നു'; പരിഹസിച്ച് മുൻ പാക് താരം

Cricket
  •  15 minutes ago
No Image

മന്ത്രിയുടെ വാക്ക് പാഴ് വാക്ക്; സ്ഥലം സൗജന്യമായി നൽകിയവർ ഒടുവിൽ 30,000 രൂപയുടെ വാട്ടർ ബില്ല് അടക്കേണ്ടി വന്നു

Kerala
  •  35 minutes ago
No Image

എം.വി ഗോവിന്ദന് മൊയ്തീൻ നൽകിയ ക്ഷേമപെൻഷൻ സംഭാവന നാടകമെന്ന് ആക്ഷേപം; പണം നൽകിയത് സിപിഎം പ്രവർത്തകർ

Kerala
  •  an hour ago
No Image

ബിഹാറിൽ കന്യാസ്ത്രീയെ പോൺ താരത്തിന്‌റെയും സിനിമ നടിയുടേയും പേര് പറഞ്ഞ് അധിക്ഷേപിച്ച് വിദ്യാർഥികൾ; വീഡിയോക്കെതിരെ വിമർശനം

National
  •  an hour ago
No Image

റാഷിദ് ഖാൻ 700 നോട്ട് ഔട്ട്; ലോക റെക്കോർഡ് റാഞ്ചി അഫ്ഗാൻ സിംഹം

Cricket
  •  2 hours ago
No Image

2026 ലോകകപ്പിലെ ഏറ്റവും ശക്തർ ആ നാല് ടീമുകളാണ്: വിനീഷ്യസ് ജൂനിയർ

Football
  •  2 hours ago
No Image

ശബരിമല യുവതീപ്രവേശനം; പുതിയ ഒമ്പതംഗ ബെഞ്ച്, മാര്‍ച്ച് 14 നകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി

Kerala
  •  3 hours ago
No Image

തോറ്റത് പാകിസ്ഥാൻ, തകർന്നത് ഓസ്‌ട്രേലിയ; ലോക ചരിത്രത്തിലേക്ക് ഇന്ത്യ

Cricket
  •  3 hours ago
No Image

ഒരു കിലോ കൊപ്രയ്ക്ക് 220 രൂപ, ആട്ടിയാൽ കിട്ടുക 650 ഗ്രാം; വെളിച്ചെണ്ണയുടെ വില 200 രൂപ മുതൽ, വ്യജന്മാർ വാഴുന്നു, സൂക്ഷിക്കുക

Health
  •  3 hours ago