HOME
DETAILS

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

  
March 08 2025 | 05:03 AM

Venjaramoodu Massacre Evidence Collection with Accused Afan Continues Today

തിരുവനന്തപുരo: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് തുടരും. സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിക്കും. അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കനത്ത സുരക്ഷയോടെയാണ് ഇന്നലെ തെളിവെടുപ്പ് നടന്നത്. അഫാൻ  സൽമാബീവിയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെൺസുഹൃത്തിനെയും വധിച്ച പേരുമലയിലെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. കുറ്റബോധമോ ഭാവഭേദമോ ഇല്ലാതെയാണ്  കൊലപാതകം ചെയ്ത സ്ഥലങ്ങളിൽ അഫാൻ പെരുമാറിയത്.

ഇന്നലെ രാവിലെ പാങ്ങോട് പോലീസ് സ്റ്റേഷനിൽ അഫാൻ തളർന്നു വീണിരുന്നു. തുടർന്ന് കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാത്രി ഉറങ്ങാതെ ഇരുന്നത് മൂലമാകാമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ശാരീരിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ അറിയിച്ചതോടെ തെളിവെടുപ്പ് തുടരുകയായിരുന്നു. വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24 ന് ശേഷം ആദ്യമായാണ് അഫാനെ കൊലപാതകം നടന്ന വീടുകളിൽ എത്തിച്ചത്.

പാങ്ങോട്ടെ വീട്ടിൽ, അഫാനുമായി തെളിവെടുപ്പിന് എത്തിയപ്പോൾ നാട്ടുകാർ വലിയ തോതിൽ ഒത്തുകൂടിയിരുന്നു. തുടർന്നാണ് പെരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയത്, അപ്പോൾ തന്നെ സുരക്ഷ ശക്തമാക്കി. ഇവിടെ മുക്കാൽ മണിക്കൂറോളം നീണ്ട തെളിവെടുപ്പിൽ, അഫാൻ തന്റെ സഹോദരനെയും പെൺസുഹൃത്തിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയതെങ്ങനെയെന്നത് വിശദീകരിച്ചു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം വക്കാലത്ത് ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ അഡ്വ. കെ. ഉവൈസ് ഖാനാണ് കേസ് ഒഴിഞ്ഞത്. ഈ കേസ് ഏറ്റെടുത്തത് കോൺഗ്രസിന് അപകീർത്തിയുണ്ടാക്കിയെന്നാണ് യുവജന കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലി കെപിസിസി അധ്യക്ഷനോട് നൽകിയ പരാതിയിൽ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു

Kerala
  •  5 days ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്റലിജന്‍സ് സൂചന നല്‍കി?

National
  •  5 days ago
No Image

തമിഴ്നാട്ടിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു, വേളാങ്കണ്ണിക്ക് പോയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത് 

latest
  •  5 days ago
No Image

യുവതി മകനുമായി കിണറ്റിൽ ചാടിയ സംഭവം; രണ്ടര വയസ്സുകാരൻ മരിച്ചു, യുവതിക്കെതിരെ കേസ്

crime
  •  5 days ago
No Image

കെ.പി.സി.സി അധ്യക്ഷ മാറ്റം: അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച

Kerala
  •  5 days ago
No Image

തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു; ഓട്ടോക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

latest
  •  5 days ago
No Image

ഇനിയും വേണം; കേരളത്തിലെ നിരത്തുകളിൽ 550 കാമറകൾ കൂടി സ്ഥാപിക്കണമെന്ന് കേരള പൊലിസ്

Kerala
  •  5 days ago
No Image

വേടനെ വേട്ടയാടിയോ? ഉദ്യേഗസ്ഥർക്കെതിരേ നടപടിയുണ്ടാകും; വിഷയത്തിൽ രണ്ട് തോണിയിൽ കാലിട്ട് വനം വകുപ്പ് മേധാവി

Kerala
  •  5 days ago
No Image

ഇന്ന് നീറ്റ് യുജി പ്രവേശന പരീക്ഷ; 5453 പരീക്ഷാകേന്ദ്രങ്ങളിലായി 22.7 ലക്ഷം പേര്‍ പരീക്ഷ എഴുതും

Kerala
  •  5 days ago
No Image

ഇന്ത്യക്ക് പാകിസ്ഥാന്റെ ഉത്പന്നങ്ങൾ വേണ്ട; ഇറക്കുമതിക്ക് നിരോധനം

International
  •  5 days ago