HOME
DETAILS

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

  
March 08, 2025 | 5:03 AM

Venjaramoodu Massacre Evidence Collection with Accused Afan Continues Today

തിരുവനന്തപുരo: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് തുടരും. സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിക്കും. അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കനത്ത സുരക്ഷയോടെയാണ് ഇന്നലെ തെളിവെടുപ്പ് നടന്നത്. അഫാൻ  സൽമാബീവിയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെൺസുഹൃത്തിനെയും വധിച്ച പേരുമലയിലെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. കുറ്റബോധമോ ഭാവഭേദമോ ഇല്ലാതെയാണ്  കൊലപാതകം ചെയ്ത സ്ഥലങ്ങളിൽ അഫാൻ പെരുമാറിയത്.

ഇന്നലെ രാവിലെ പാങ്ങോട് പോലീസ് സ്റ്റേഷനിൽ അഫാൻ തളർന്നു വീണിരുന്നു. തുടർന്ന് കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാത്രി ഉറങ്ങാതെ ഇരുന്നത് മൂലമാകാമെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ശാരീരിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ അറിയിച്ചതോടെ തെളിവെടുപ്പ് തുടരുകയായിരുന്നു. വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24 ന് ശേഷം ആദ്യമായാണ് അഫാനെ കൊലപാതകം നടന്ന വീടുകളിൽ എത്തിച്ചത്.

പാങ്ങോട്ടെ വീട്ടിൽ, അഫാനുമായി തെളിവെടുപ്പിന് എത്തിയപ്പോൾ നാട്ടുകാർ വലിയ തോതിൽ ഒത്തുകൂടിയിരുന്നു. തുടർന്നാണ് പെരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയത്, അപ്പോൾ തന്നെ സുരക്ഷ ശക്തമാക്കി. ഇവിടെ മുക്കാൽ മണിക്കൂറോളം നീണ്ട തെളിവെടുപ്പിൽ, അഫാൻ തന്റെ സഹോദരനെയും പെൺസുഹൃത്തിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയതെങ്ങനെയെന്നത് വിശദീകരിച്ചു.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം വക്കാലത്ത് ഒഴിഞ്ഞു. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ അഡ്വ. കെ. ഉവൈസ് ഖാനാണ് കേസ് ഒഴിഞ്ഞത്. ഈ കേസ് ഏറ്റെടുത്തത് കോൺഗ്രസിന് അപകീർത്തിയുണ്ടാക്കിയെന്നാണ് യുവജന കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലി കെപിസിസി അധ്യക്ഷനോട് നൽകിയ പരാതിയിൽ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  7 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  7 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  7 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  7 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  7 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  7 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  7 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  7 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  8 days ago