HOME
DETAILS

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

  
May 06, 2025 | 5:12 PM

Israels Airstrike in Yemen Sanaa Airport Completely Destroyed

 

സനാ: യമന്റെ തലസ്ഥാനമായ സനായിലെ വിമാനത്താവളത്തിൽ വ്യോമാക്രമണം നടത്തി ഇസ്റഈൽ സൈന്യം. ഹൂതി വിമതരുട നിയന്ത്രണത്തിലുള്ള സനാ അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും പ്രവർത്തനരഹിതമാക്കിയതായി ഇസ്റഈൽ പ്രതിരോധ സേന (IDF) അറിയിച്ചു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസിറ ടിവി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ മൂന്ന് സിവിലിയൻ വിമാനങ്ങൾ, ഡിപ്പാർച്ചർ ഹാൾ, റൺവേ, ഒരു സൈനിക വ്യോമതാവളം എന്നിവയെ ലക്ഷ്യമിട്ടതാണെന്ന് വിമാനത്താവള വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്റഈൽ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാന റൺവേകൾ, വിമാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും, ഹൂതികൾ ആയുധങ്ങളും പ്രവർത്തകരും കൈമാറാൻ വിമാനത്താവളം ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് ആരോപിച്ചു.

ഇസ്റഈലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഹൂതി മിസൈൽ പതിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം യമനിലെ ഹുദൈദ തുറമുഖത്ത് ഇസ്റഈൽ ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് സനാ വിമാനത്താവളത്തിലെ ആക്രമണം. ഹുദൈദയിലെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അവകാശപ്പെട്ടു.

സനായിലെ പവർ സ്റ്റേഷനുകളും വടക്കൻ മേഖലയിലെ അൽ-ഇമ്രാൻ സിമന്റ് ഫാക്ടറിയും ആക്രമണത്തിൽ തകർന്നതായി ഐഡിഎഫ് വ്യക്തമാക്കി. ഗസ്സ യുദ്ധം തുടങ്ങിയതിന് ശേഷം ഹൂതികൾക്കെതിരെ ഇസ്റഈൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഡിസംബറിൽ സനാ വിമാനത്താവളവും ജനുവരിയിൽ ഹുദൈദയിലെ തുറമുഖങ്ങളും പവർ പ്ലാന്റും ലക്ഷ്യമിട്ടിരുന്നു.

ഹൂതികൾ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. ഗസ്സയ്‌ക്കെതിരായ ആക്രമണവും ഉപരോധവും അവസാനിക്കുന്നതുവരെ യമന്റെ പിന്തുണ തുടരും, ഹൂതികൾ പ്രസ്താവനയിൽ പറഞ്ഞു. ഇസ്റഈലിന്റെ ആക്രമണം പ്രതികരണമില്ലാതെ കടന്നുപോകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

സാഹചര്യം ഇതിനകം ദുർബലമായിരിക്കെ, ഈ ആക്രമണങ്ങൾ സംഘർഷം കൂടുതൽ വർധിപ്പിക്കുന്നു, യമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗ് X-ൽ കുറിച്ചു. യമനിയ എയർവേയ്‌സിന്റെ മൂന്ന് വിമാനങ്ങൾ നശിപ്പിക്കപ്പെട്ടതായി  ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇസ്റഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹൂതികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർണ്ണായക നീക്കവുമായി അമേരിക്ക; ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; പശ്ചിമേഷ്യയുടെ വിധി ചൈന തീരുമാനിക്കുമോ?

International
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 days ago
No Image

സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നടപടികൾ ലഘൂകരിക്കും

Kerala
  •  4 days ago
No Image

10 ദിവസത്തെ കാത്തിരിപ്പ്; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

National
  •  4 days ago
No Image

അനിശ്ചിതത്വം നീങ്ങി: എസ്.എസ്.എൽ.സി ഫലം നാളെ

Kerala
  •  4 days ago
No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  5 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  5 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  5 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  5 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  5 days ago