HOME
DETAILS

വിവാദ ലൗ ജിഹാദ് പരാമർശം: പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനം; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ യൂത്ത് ലീ​ഗ് നേതാവ്

  
Web Desk
March 15, 2025 | 5:54 AM

Love Jihad Remark No Case to Be Filed Against PC George Decides Police Youth League Leader Who Filed Complaint to Approach Court

കോട്ടയം: ലൗ ജിഹാദ് സംബന്ധിച്ച വിവാദ പരാമർശത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്ന് പോലീസ് നടപടി അവസാനിപ്പിച്ചു. എന്നാൽ, ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് ഷിഹാബ് അറിയിച്ചു.

പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പി.സി ജോർജ് വിവാദ പ്രസ്താവന നടത്തിയത്. മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദ് മൂലം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാലാ ബിഷപ്പിന്റെ ആഹ്വാനപ്രകാരം ലഹരി ഭീകരതയ്ക്കെതിരെ സംഘടിപ്പിച്ച സമ്മേളനത്തിൽ, 22-23 വയസ് വരെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്നും ക്രൈസ്തവ സമൂഹം ഇക്കാര്യം ശ്രദ്ധിക്കണമെന്നും ജോർജ് പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്‌ക്കെതിരെ ഷിഹാബ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ 196 (1) എ, 299, 120 (ഒ) എന്നിവയും കേരള പോലീസ് ആക്ടും ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്താൻ പോലീസ് പൂഞ്ഞാറിലെ ജോർജിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. നേരത്തെ അറസ്റ്റിന് ശ്രമിച്ചപ്പോൾ കോടതിയിൽ ഹാജരാകാൻ രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പോരായ്മ കണ്ടെത്തിയ കോടതി, ജോർജിനെ വൈകിട്ട് 6 മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പോരായ്മ പരിഹരിച്ച് വീണ്ടും അപേക്ഷ സമർപ്പിക്കാൻ കോടതി നിർദേശം നൽകി. വിദ്വേഷവും പൊതു അസ്വസ്ഥതയും പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് നിയമനടപടികൾ തുടർന്നെങ്കിലും കോട്ടയം ജില്ലാ സെഷൻസ് കോടതി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മതപരമായ വിയോജിപ്പും ശത്രുതയും ഉണ്ടാക്കാൻ ശ്രമിച്ചതിനും ശല്യപ്പെടുത്തുന്ന ആശയവിനിമയം നടത്തിയതിനും കേസ് ചുമത്തിയിരുന്നു.

ഇതാദ്യമായല്ല പി.സി ജോർജ് സമാന വിവാദങ്ങളിൽ ഉൾപ്പെടുന്നത്. മുൻപും ഇത്തരം പരാമർശങ്ങൾക്ക് അദ്ദേഹത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, വിവാദ പരാമർശങ്ങൾക്ക് ശേഷം ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ക്ഷമാപണം നടത്തി. "ഇന്ത്യയിലെ എല്ലാ മുസ്‌ലിങ്ങളും തീവ്രവാദികളാണെന്ന പ്രസ്താവന ഞാൻ പിൻവലിക്കുന്നു. ഈ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ മുസ്‌ലിം സഹോദരന്മാരോടും ക്ഷമ ചോദിക്കുന്നു. പക്ഷേ, അവരിൽ ചെറിയൊരു വിഭാഗത്തിന് ദേശവിരുദ്ധ ചിന്താഗതിയുണ്ടെന്ന് എനിക്കറിയാം. അവരെ ഞാൻ എപ്പോഴും എതിർക്കും," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  8 minutes ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  14 minutes ago
No Image

ടി-20 ലോകകപ്പിലെ ഏറ്റവും മികച്ച താരം അവനായിരിക്കും: റിക്കി പോണ്ടിങ്

Cricket
  •  an hour ago
No Image

അനധികൃത പരോള്‍: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  an hour ago
No Image

ക്രിസ്തുമതത്തിലേക്ക് മാറിയതിന് നാല് ആദിവാസി കുടുംബങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ജാര്‍ഖണ്ഡിലെ കുടുംബം; കുളത്തിലെ വെള്ളം ഉപയോഗിക്കരുത്, വിറകെടുക്കരുത്, ഒടുവില്‍ പൊലിസ് ഇടപെടല്‍ 

National
  •  an hour ago
No Image

സഞ്ജുവിന്റെ പരാജയത്തിന് കാരണം അവരാണ്: ഇർഫാൻ പത്താൻ 

Cricket
  •  2 hours ago
No Image

ജനുവരിയില്‍ അധികമഴ കിട്ടി: ഫെബ്രുവരിയില്‍ കേരളത്തില്‍ ചൂട് കൂടും

Kerala
  •  2 hours ago
No Image

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 hours ago
No Image

ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം

Football
  •  2 hours ago
No Image

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിച്ച് സി.പി.എം

Kerala
  •  3 hours ago