HOME
DETAILS

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

  
Web Desk
March 22, 2025 | 8:35 AM

kerala governor rajendra vishwanath arlekar praises savarkar

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സവര്‍ക്കര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രു ആകുന്നതെന്നും, എന്ത് ചിന്തയാണിതെന്നും ഗവര്‍ണര്‍ ചോദിച്ചു. We Need Chencellor Not Savarkar എന്ന ബാനറിനെതിരെയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറുടെ പ്രതികരണം. 

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയാണ് സവര്‍ക്കറെന്നും, അദ്ദേഹം സ്വന്തം സ്വാര്‍ത്ഥതക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗവര്‍ണറുടെ പ്രതികരണം. 

' ഞാന്‍ ഇവിടെയുള്ള ബാനര്‍ വായിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സിലറെയാണ്, സവര്‍ക്കറെയല്ല. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവാണോ? ചാന്‍സിലര്‍ ഇതാ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, അത് ചാന്‍സിലറോട് ചോദിച്ചോളൂ. പക്ഷെ സവര്‍ക്കര്‍ എന്ത് ചെയ്തു ? അദ്ദേഹം അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അദ്ദേഹം എപ്പോഴും മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിച്ചത്. 

സവര്‍ക്കറെ കുറിച്ച് അറിവില്ലാത്തതിന്റെ പ്രശ്‌നമാണത്. ഞാന്‍ സവര്‍ക്കറെ കുറിച്ച് സംസാരിക്കണമെന്ന് കരുതിയതല്ല. പക്ഷെ ബാനര്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. വൈസ് ചാന്‍സിലര്‍ നിങ്ങള്‍ ഇത്തരം പ്രവണതകള്‍ കൈകാര്യം ചെയ്യണം. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് അംഗീകാരിക്കാനാവില്ല,' ആര്‍ലേകര്‍ പറഞ്ഞു. 

മാത്രമല്ല ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും, വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയൂവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

Kerala Governor rajendra vishwanath arlekar has expressed dissatisfaction over an SFI banner at Calicut University targeting Savarkar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനൽ മഴയെടുക്കുമോ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

Cricket
  •  15 days ago
No Image

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

National
  •  15 days ago
No Image

ഒമാന്‍ സുല്‍ത്താന്‍ സ്‌പെയിന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

oman
  •  15 days ago
No Image

ദുബൈയിലേക്കും ദോഹയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ; വ്യോമാതിർത്തി അടച്ചതോടെ യാത്രാ പ്രതിസന്ധി രൂക്ഷം

oman
  •  15 days ago
No Image

ലോകകപ്പ് ഫൈനലിൽ അവൻ സെഞ്ച്വറി നേടും: പ്രവചനവുമായി അശ്വിൻ

Cricket
  •  15 days ago
No Image

കൊച്ചിയിൽ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Kerala
  •  15 days ago
No Image

ലോക റെക്കോർഡിനരികെ സഞ്ജു; ഫൈനലിൽ തകർത്തടിച്ചാൽ പിറക്കുക ചരിത്രം

Cricket
  •  15 days ago
No Image

ഡോ. വന്ദന ദാസ് വധക്കേസ്: വിധി ഈ മാസം 17-ന്; വിചാരണ പൂർത്തിയായി

Kerala
  •  15 days ago
No Image

ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

bahrain
  •  15 days ago
No Image

സിന്‍വാര്‍ അഴിച്ചു വിട്ട ഭൂതം: ഒക്ടോബര്‍ 7ന് ഹമാസിന്റെ മിന്നലാക്രമണത്തോട് കൂടി മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ലോക ക്രമം 

International
  •  15 days ago