HOME
DETAILS

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

  
Web Desk
March 22, 2025 | 8:35 AM

kerala governor rajendra vishwanath arlekar praises savarkar

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സവര്‍ക്കര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രു ആകുന്നതെന്നും, എന്ത് ചിന്തയാണിതെന്നും ഗവര്‍ണര്‍ ചോദിച്ചു. We Need Chencellor Not Savarkar എന്ന ബാനറിനെതിരെയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറുടെ പ്രതികരണം. 

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയാണ് സവര്‍ക്കറെന്നും, അദ്ദേഹം സ്വന്തം സ്വാര്‍ത്ഥതക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗവര്‍ണറുടെ പ്രതികരണം. 

' ഞാന്‍ ഇവിടെയുള്ള ബാനര്‍ വായിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സിലറെയാണ്, സവര്‍ക്കറെയല്ല. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവാണോ? ചാന്‍സിലര്‍ ഇതാ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, അത് ചാന്‍സിലറോട് ചോദിച്ചോളൂ. പക്ഷെ സവര്‍ക്കര്‍ എന്ത് ചെയ്തു ? അദ്ദേഹം അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അദ്ദേഹം എപ്പോഴും മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിച്ചത്. 

സവര്‍ക്കറെ കുറിച്ച് അറിവില്ലാത്തതിന്റെ പ്രശ്‌നമാണത്. ഞാന്‍ സവര്‍ക്കറെ കുറിച്ച് സംസാരിക്കണമെന്ന് കരുതിയതല്ല. പക്ഷെ ബാനര്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. വൈസ് ചാന്‍സിലര്‍ നിങ്ങള്‍ ഇത്തരം പ്രവണതകള്‍ കൈകാര്യം ചെയ്യണം. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് അംഗീകാരിക്കാനാവില്ല,' ആര്‍ലേകര്‍ പറഞ്ഞു. 

മാത്രമല്ല ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും, വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയൂവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

Kerala Governor rajendra vishwanath arlekar has expressed dissatisfaction over an SFI banner at Calicut University targeting Savarkar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  3 days ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  3 days ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  3 days ago
No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  3 days ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  3 days ago
No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  3 days ago
No Image

സഭയിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് ഷംസീർ; പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ലെന്ന് ഗവർണർ ; സ്പീക്കർക്കെതിരെ രാജ്ഭവൻ

Kerala
  •  3 days ago
No Image

മാധ്യമ സ്ഥാപനങ്ങള്‍ക്കുളള ലൈസന്‍സിംഗ് അവസാന തീയതി വീണ്ടും ഓര്‍മ്മപ്പെടുത്തി; ഒമാന്‍ മാധ്യമ മന്ത്രാലയം

oman
  •  3 days ago
No Image

ഉത്തരേന്ത്യന്‍ യുവാക്കള്‍ ജോലി തേടി തമിഴ്‌നാട്ടിലേക്ക് വരുന്നു; ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തട്ടിപ്പെന്ന് താല്‍ തിരുമാവളവന്‍

National
  •  3 days ago
No Image

അജിത് പവാറിന്റെ മരണം: സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്; ദുരൂഹതയെന്ന് മമത ബാനർജി 

National
  •  3 days ago