HOME
DETAILS

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

  
Web Desk
March 22, 2025 | 8:35 AM

kerala governor rajendra vishwanath arlekar praises savarkar

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സവര്‍ക്കര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രു ആകുന്നതെന്നും, എന്ത് ചിന്തയാണിതെന്നും ഗവര്‍ണര്‍ ചോദിച്ചു. We Need Chencellor Not Savarkar എന്ന ബാനറിനെതിരെയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറുടെ പ്രതികരണം. 

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയാണ് സവര്‍ക്കറെന്നും, അദ്ദേഹം സ്വന്തം സ്വാര്‍ത്ഥതക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗവര്‍ണറുടെ പ്രതികരണം. 

' ഞാന്‍ ഇവിടെയുള്ള ബാനര്‍ വായിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സിലറെയാണ്, സവര്‍ക്കറെയല്ല. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവാണോ? ചാന്‍സിലര്‍ ഇതാ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, അത് ചാന്‍സിലറോട് ചോദിച്ചോളൂ. പക്ഷെ സവര്‍ക്കര്‍ എന്ത് ചെയ്തു ? അദ്ദേഹം അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അദ്ദേഹം എപ്പോഴും മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിച്ചത്. 

സവര്‍ക്കറെ കുറിച്ച് അറിവില്ലാത്തതിന്റെ പ്രശ്‌നമാണത്. ഞാന്‍ സവര്‍ക്കറെ കുറിച്ച് സംസാരിക്കണമെന്ന് കരുതിയതല്ല. പക്ഷെ ബാനര്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. വൈസ് ചാന്‍സിലര്‍ നിങ്ങള്‍ ഇത്തരം പ്രവണതകള്‍ കൈകാര്യം ചെയ്യണം. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് അംഗീകാരിക്കാനാവില്ല,' ആര്‍ലേകര്‍ പറഞ്ഞു. 

മാത്രമല്ല ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും, വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയൂവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

Kerala Governor rajendra vishwanath arlekar has expressed dissatisfaction over an SFI banner at Calicut University targeting Savarkar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  4 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  4 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  4 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  4 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  4 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  4 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  4 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  4 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  4 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  4 days ago