HOME
DETAILS

സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ

  
March 23, 2025 | 11:32 AM

First year engineering students brutally beat up senior student 13 suspended

കോയമ്പത്തൂർ: നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുണ്ടായ അതിക്രമത്തിൽ 13 ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. എംഎ ക്രിമിനോളജി വിദ്യാർത്ഥിയെ ഒന്നാം വർഷ ബിഇ, ബിടെക് വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് നടപടി.

തിരുമാലയംപാളത്തെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോസ്റ്റൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ ദൃശ്യങ്ങൾ ലീക്കായി പുറത്തു വരുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ കോളേജ് അധികൃതർ 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും കോളേജ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ പ്രവേശനം നിരോധിക്കുകയും ചെയ്തു. എന്നാൽ, സംഭവം റാഗിംഗുമായി ബന്ധപ്പെട്ടല്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച മാനേജ്മെന്റിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

മധുക്കരൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ടവർ: സാം ഡി, തിരുസെൽവം ആർ, ഭരകുമാർ ആർ, അഭിഷേക് എൻ, ദിലീപൻ ജെ, രാഹുൽ വി, ലോഹേശ്വരൻ ഡി, നീലകണ്ഠൻ ആർ, അദ അലിഫ് ജെ, ഹേമന്ത് ജെ, ഈശ്വർ കെ എം, ശബരിനാഥൻ കെ എം, ശക്തി മുകേഷ് ടി.

First-year engineering students brutally assaulted a senior student at Nehru Institute of Technology, Coimbatore. A video of the attack surfaced online, leading to the suspension of 13 students. The incident was allegedly triggered by accusations of theft. College authorities clarified that it was not related to ragging. Police have launched an investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ യാത്രാ ബോട്ട് മുങ്ങി മൂന്നു പേര്‍ മരിച്ചു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു 

National
  •  2 days ago
No Image

എം.എല്‍.എമാരെ കണ്ടു, നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും; മുഖ്യമന്ത്രി തീരുമാനം ഉടന്‍ എന്ന് അജയ് മാക്കന്‍

Kerala
  •  2 days ago
No Image

ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 

Kerala
  •  2 days ago
No Image

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ അസാം ഖലീല്‍ അല്‍ ഹയ്യ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

റൊണാൾഡോയ്ക്ക് ശേഷം ഹാരി കെയ്ൻ; തിരിച്ചടികൾക്കിടയിലും ചരിത്രനേട്ടവുമായി ബയേൺ താരം!

Football
  •  2 days ago
No Image

'മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട' നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

Kerala
  •  2 days ago
No Image

'സഖാക്കൾക്ക് തുറന്നടിക്കാം'; പരാജയത്തിൽ അസാധാരണ പരിശോധനയുമായി സിപിഎം, നിലപാട് വ്യക്തമാക്കി എം.എ. ബേബി

Kerala
  •  2 days ago
No Image

എന്തുകൊണ്ട് അത് പെനാൽറ്റി ആയില്ല? ബയേണിന്റെ ഫൈനൽ മോഹങ്ങൾ തകർത്ത ആ ഹാൻഡ്‌ബോൾ വിവാദത്തിന് പിന്നിലെ ഐഎഫ്‌എബി നിയമം ഇതാണ്

Football
  •  2 days ago
No Image

ഇതിഹാസ നേട്ടം! ഒറ്റ സെഞ്ചുറിയിൽ ഐപിഎൽ റെക്കോർഡ് പുസ്തകം തിരുത്തി കുറിച്ച് യുവതാരം

Cricket
  •  2 days ago
No Image

'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെ, ആറുമാസത്തേക്ക് ഞങ്ങള്‍ അദ്ദേഹത്തെ ശല്യം ചെയ്യില്ല' സസ്‌പെന്‍സുകള്‍ക്കിടെ പ്രതികരണവുമായി സ്റ്റാലിന്‍ 

National
  •  2 days ago