HOME
DETAILS

സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ

  
March 23, 2025 | 11:32 AM

First year engineering students brutally beat up senior student 13 suspended

കോയമ്പത്തൂർ: നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുണ്ടായ അതിക്രമത്തിൽ 13 ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. എംഎ ക്രിമിനോളജി വിദ്യാർത്ഥിയെ ഒന്നാം വർഷ ബിഇ, ബിടെക് വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് നടപടി.

തിരുമാലയംപാളത്തെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോസ്റ്റൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ ദൃശ്യങ്ങൾ ലീക്കായി പുറത്തു വരുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ കോളേജ് അധികൃതർ 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും കോളേജ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ പ്രവേശനം നിരോധിക്കുകയും ചെയ്തു. എന്നാൽ, സംഭവം റാഗിംഗുമായി ബന്ധപ്പെട്ടല്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച മാനേജ്മെന്റിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

മധുക്കരൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ടവർ: സാം ഡി, തിരുസെൽവം ആർ, ഭരകുമാർ ആർ, അഭിഷേക് എൻ, ദിലീപൻ ജെ, രാഹുൽ വി, ലോഹേശ്വരൻ ഡി, നീലകണ്ഠൻ ആർ, അദ അലിഫ് ജെ, ഹേമന്ത് ജെ, ഈശ്വർ കെ എം, ശബരിനാഥൻ കെ എം, ശക്തി മുകേഷ് ടി.

First-year engineering students brutally assaulted a senior student at Nehru Institute of Technology, Coimbatore. A video of the attack surfaced online, leading to the suspension of 13 students. The incident was allegedly triggered by accusations of theft. College authorities clarified that it was not related to ragging. Police have launched an investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  2 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  2 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  2 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  2 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  2 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  2 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  2 days ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  2 days ago