സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ
കോയമ്പത്തൂർ: നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുണ്ടായ അതിക്രമത്തിൽ 13 ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. എംഎ ക്രിമിനോളജി വിദ്യാർത്ഥിയെ ഒന്നാം വർഷ ബിഇ, ബിടെക് വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് നടപടി.
തിരുമാലയംപാളത്തെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോസ്റ്റൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ ദൃശ്യങ്ങൾ ലീക്കായി പുറത്തു വരുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ കോളേജ് അധികൃതർ 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും കോളേജ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ പ്രവേശനം നിരോധിക്കുകയും ചെയ്തു. എന്നാൽ, സംഭവം റാഗിംഗുമായി ബന്ധപ്പെട്ടല്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച മാനേജ്മെന്റിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
മധുക്കരൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ടവർ: സാം ഡി, തിരുസെൽവം ആർ, ഭരകുമാർ ആർ, അഭിഷേക് എൻ, ദിലീപൻ ജെ, രാഹുൽ വി, ലോഹേശ്വരൻ ഡി, നീലകണ്ഠൻ ആർ, അദ അലിഫ് ജെ, ഹേമന്ത് ജെ, ഈശ്വർ കെ എം, ശബരിനാഥൻ കെ എം, ശക്തി മുകേഷ് ടി.
First-year engineering students brutally assaulted a senior student at Nehru Institute of Technology, Coimbatore. A video of the attack surfaced online, leading to the suspension of 13 students. The incident was allegedly triggered by accusations of theft. College authorities clarified that it was not related to ragging. Police have launched an investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."