HOME
DETAILS

രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

  
Web Desk
March 23, 2025 | 5:38 PM

The death toll from the Israeli attack has exceeded 50000

ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 കടന്നു. ഗസ്സയിലെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 41 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബറില്‍ ഇസ്‌റാഈല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 50,021 പേരാണ് കൊല്ലപ്പെട്ടത്.

പരുക്കേറ്റ 61 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഇതോടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം  113,274 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നിരവധി പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്ക് ഇടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ജനുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറും തടവുകാരുടെ കൈമാറ്റ കരാറും ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ച മുതലാണ് ഗസ്സയില്‍ ഇസ്‌റാഈല്‍ വീണ്ടും കൂട്ടക്കുരുതി പുനരാരംഭിച്ചത്. കരാര്‍ ലംഘനത്തിനു ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 700ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുണ്യമാസമായ റമദാനിലും നരനായാട്ട് തുടരുന്ന ഇസ്‌റാഈല്‍ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടിരുന്നു.  തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടത്. ഹമാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ താമസിക്കുന്ന അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്‌ക്കാരത്തിനിടെയാണ് ആക്രമണമുണ്ടായത്.

'ഇസ്‌റാഈല്‍ യുദ്ധ വിമാനങ്ങള്‍ നിരവധി ടെന്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. അതിലൊന്നില്‍ സലാഹ് അല്‍ ബര്‍ദാവീലിന്റേതുമുണ്ടായിരുന്നു. രാത്രി നിസ്‌ക്കാരം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹവും രക്തസാക്ഷിയായി' ഹമാസിന്റെ സന്ദേശത്തില്‍ പറയുന്നു.

'അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും മറ്റ് രക്തസാക്ഷികളുടേയും രക്തം ഫലസ്തീന്‍ വിമോചനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടങ്ങളുടെ ഇന്ധനമായി നിലനില്‍ക്കും. ക്രിമിനല്‍ ശത്രുവിന് ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛയെയും ഒരിക്കലും തകര്‍ക്കാനാവില്ല' ഹമാസ് സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നു.

1959ല്‍ഖാന്‍ യൂനിസിലാണ് ബര്‍ദാവീല്‍ ജനിക്കുന്നത്. 2006ല്‍ ഫലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2021ലാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാവുന്നത്. ഗസ്സയിലെ പ്രാദേശിക പൊളിറ്റിക്കല്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചിരുന്നു. 1993ല്‍ അദ്ദേഹത്തെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ അദ്ദേഹം ഹമാസിന്റെ വക്താവായിരുന്നു.

കഴിഞ്ഞദിവസം ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാഷും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഗസയിലെ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവനും ഹമാസിന്റെ സര്‍വൈലന്‍സ് ആന്‍ഡ് ടാര്‍ഗെറ്റിങ് യൂണിറ്റിന്റെ മേധാവിയുമാണ് ഉസാമ തബാഷ്. ഖാന്‍ യൂനിസ് ബ്രിഗേഡിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ വിവിധ സുപ്രധാന പദവികളും തബാഷ് വഹിച്ചിരുന്നു.

 

The death toll from the Israeli attack has surpassed 50,000, marking a devastating escalation in the ongoing conflict



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  8 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  8 days ago
No Image

പോറ്റിയെ കേറ്റിയെ' വിവാദം: പാരഡി ഗാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി സി.പി.എം

Kerala
  •  8 days ago
No Image

അസ്ഥിര കാലാവസ്ഥ: അടിയന്തര സാഹചര്യം നേരിടാൻ ദുബൈ പൊലിസ് സജ്ജം; 22 കേന്ദ്രങ്ങളിൽ രക്ഷാസേനയെ വിന്യസിച്ചു

uae
  •  8 days ago
No Image

പൊലിസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ച എസ്എച്ച്ഒക്കെതിരെ നടപടി; ഡിജിപിക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  8 days ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  8 days ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  8 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  8 days ago