
രക്തക്കൊതി തീരാതെ ഇസ്റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

ഗസ്സ: ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 കടന്നു. ഗസ്സയിലെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇസ്റാഈല്‍ ആക്രമണത്തില്‍ 41 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബറില്‍ ഇസ്റാഈല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 50,021 പേരാണ് കൊല്ലപ്പെട്ടത്.
പരുക്കേറ്റ 61 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഇതോടെ ഇസ്റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം 113,274 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നിരവധി പേര് ഇപ്പോഴും കെട്ടിടങ്ങള്‍ക്ക് ഇടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ജനുവരിയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറും തടവുകാരുടെ കൈമാറ്റ കരാറും ലംഘിച്ചുകൊണ്ട് ചൊവ്വാഴ്ച മുതലാണ് ഗസ്സയില്‍ ഇസ്റാഈല്‍ വീണ്ടും കൂട്ടക്കുരുതി പുനരാരംഭിച്ചത്. കരാര്‍ ലംഘനത്തിനു ശേഷം ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ 700ലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പുണ്യമാസമായ റമദാനിലും നരനായാട്ട് തുടരുന്ന ഇസ്റാഈല്‍ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ ഇസ്റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഗസ്സയിലെ ഖാന് യൂനിസില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടത്. ഹമാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ താമസിക്കുന്ന അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെ ഇസ്റാഈല്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി നിസ്ക്കാരത്തിനിടെയാണ് ആക്രമണമുണ്ടായത്.
'ഇസ്റാഈല്‍ യുദ്ധ വിമാനങ്ങള്‍ നിരവധി ടെന്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. അതിലൊന്നില്‍ സലാഹ് അല്‍ ബര്‍ദാവീലിന്റേതുമുണ്ടായിരുന്നു. രാത്രി നിസ്ക്കാരം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹവും രക്തസാക്ഷിയായി' ഹമാസിന്റെ സന്ദേശത്തില്‍ പറയുന്നു.
'അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടേയും മറ്റ് രക്തസാക്ഷികളുടേയും രക്തം ഫലസ്തീന് വിമോചനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടങ്ങളുടെ ഇന്ധനമായി നിലനില്ക്കും. ക്രിമിനല്‍ ശത്രുവിന് ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛയെയും ഒരിക്കലും തകര്‍ക്കാനാവില്ല' ഹമാസ് സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നു.
1959ല്‍ഖാന്‍ യൂനിസിലാണ് ബര്‍ദാവീല്‍ ജനിക്കുന്നത്. 2006ല്‍ ഫലസ്തീന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2021ലാണ് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമാവുന്നത്. ഗസ്സയിലെ പ്രാദേശിക പൊളിറ്റിക്കല്‍ ബ്യൂറോയിലും പ്രവര്‍ത്തിച്ചിരുന്നു. 1993ല്‍ അദ്ദേഹത്തെ ഇസ്റാഈല്‍ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ അദ്ദേഹം ഹമാസിന്റെ വക്താവായിരുന്നു.
കഴിഞ്ഞദിവസം ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാഷും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഗസയിലെ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവനും ഹമാസിന്റെ സര്‍വൈലന്‍സ് ആന്‍ഡ് ടാര്‍ഗെറ്റിങ് യൂണിറ്റിന്റെ മേധാവിയുമാണ് ഉസാമ തബാഷ്. ഖാന് യൂനിസ് ബ്രിഗേഡിലെ ബറ്റാലിയന് കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ വിവിധ സുപ്രധാന പദവികളും തബാഷ് വഹിച്ചിരുന്നു.
The death toll from the Israeli attack has surpassed 50,000, marking a devastating escalation in the ongoing conflict
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീർ റഷ്യയിലേക്ക് പുറപ്പെട്ടു
qatar
• 19 hours ago
ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• 19 hours ago
വഖ്ഫ് കേസില്‍ ഇടക്കാല ഉത്തരവ് ഉണ്ടായില്ല, സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case
National
• 19 hours ago
നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വഖഫ് റാലി മൂന്നിന്
Kerala
• 20 hours ago
'പൊലിസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട, കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് സമാധാന ചര്‍ച്ചക്കില്ല,തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല'രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 20 hours ago
'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്
latest
• 20 hours ago
മുന്നറിയിപ്പുകളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്റാഈല്‍ നരനായാട്ട്; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 35ലേറെ ഫലസ്തീനികളെ
International
• 21 hours ago
'ഇവിടെ നിങ്ങള്‍ മുസ്ലിംകള്ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി
National
• 21 hours ago
'ഇനി നിങ്ങള്‍ വിശ്രമിക്ക്, ഞങ്ങള്‍ നിയമം നിര്‍മ്മിക്കാം'; നിയമ നിര്‍മ്മാണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുത്തന്‍ പരീക്ഷണത്തിന് യുഎഇ
uae
• a day ago
അധ്യാപകന്റെ ജീവിതം തകർത്ത വ്യാജ പീഢന പരാതി: ഏഴുവർഷത്തിനുശേഷം വിദ്യാർഥിനിയുടെ കുറ്റസമ്മതം
Kerala
• a day ago
മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
National
• a day ago
'ആ നടന് ഷൈന്‍ ടോം ചാക്കോ' മോശമായി പെരുമാറിയ നടനെവെളിപെടുത്തി വിന്‍സി അലോഷ്യസ്; ഫിലിം ചേംബറിനും ഐ.സി.സിക്കും പരാതി നല്കി
Kerala
• a day ago
അബൂദബിയില്‍ പ്രാദേശിക വാക്സിന് വിതരണ കേന്ദ്രം തുറന്നു; ലക്ഷ്യം ആരോഗ്യമേഖലയിലെ സമഗ്രവികസനം
uae
• a day ago
വീണ്ടും സ്വര്‍ണക്കുതിപ്പ്; ലക്ഷം തൊടാനോ ഈ പോക്ക്?
Business
• a day ago
മാനസീകാസ്വാസ്ഥ്യമുള്ള തന്റെ ഭര്‍താവുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ ഓട്ടോ ഇടിക്കുകയും ഓട്ടോ ഇടിച്ചതിന് ഇയാളെ പൊലിസ് ഇടിക്കുകയും ചെയ്തെന്ന പരാതിയുമായി ഭാര്യ
Kerala
• a day ago
മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം
Kerala
• a day ago
നഷ്ടപ്പെട്ട ഹജ്ജ് ക്വാട്ട തിരികെ ലഭിക്കാൻ ഇന്ത്യയുടെ ശ്രമം; സ്വകാര്യ ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ
Kerala
• a day ago
പാലക്കാട് വഴിയരികില്‍ ചായ കുടിച്ച് നിന്നിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയറി തിരൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു
Kerala
• a day ago
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചതായി ആരോപണം
Kerala
• a day ago
'സമ്പദ്വ്യവസ്ഥയെ തളര്‍ത്തും, തൊഴിലില്ലായ്മ വര്‍ധിപ്പിക്കും' ട്രംപിന്റെ താരിഫ് നയങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്മാന്
International
• a day ago
UAE Weather Updates: യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്നത് പ്രയാസമാകും, പൊടിക്കാറ്റിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
latest
• a day ago